ആപ്പ്ജില്ല

എല്ലാവരില്‍ നിന്നും മറച്ചുവെച്ച കാര്യങ്ങൾ! ശരിക്കും എല്ലാം പറയേണ്ടത് ഇവരാണ്! അമ്മയ്ക്കും ഡിവൈനുമൊപ്പം ഡിംപിള്‍ റോസ്! സംശയങ്ങള്‍ക്കുള്ള ഉത്തരമായി പുതിയ വീഡിയോ!

യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ പങ്കുവെച്ചെത്തുന്നുണ്ട് ഡിംപിള്‍ റോസ്. അഭിനയത്തില്‍ സജീവമല്ലെങ്കിലും ഡിംപിളിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുമുണ്ട്. പ്രസവ സമയത്തെ ബുദ്ധിമുട്ടുകളെക്കുറിച്ചും പിന്നീട് നടന്ന കാര്യങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

Samayam Malayalam 13 Nov 2021, 9:30 am
സീരിയലുകളില്‍ സജീവമല്ലെങ്കിലും ഡിംപിള്‍ റോസിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. അടുത്തിടെയായിരുന്നു ഡിംപിള്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. പ്രസവിച്ചതിന് ശേഷമായിരുന്നു ഒരു കുഞ്ഞിന്റെ ജീവന്‍ നഷ്ടമായത്. കുഞ്ഞിന്റെ ശവസംസ്‌കാരം കഴിഞ്ഞതിന് ശേഷമായാണ് ഡിംപിള്‍ അതേക്കുറിച്ച് അറിഞ്ഞത്. ആ വേദനയില്‍ തന്നെ ചേര്‍ത്തുപിടിച്ചവരെക്കുറിച്ച് വാചാലായായുള്ള ഡിംപിള്‍ റോസിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആ വേദനയില്‍ എന്നെ ചേര്‍ത്തുപിടിച്ചവര്‍ എന്ന ക്യാപ്ഷനോടെ അമ്മയ്ക്കും ഡിവൈനുമൊപ്പവുമായി നില്‍ക്കുന്ന ഫോട്ടോയും ഡിംപിള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Samayam Malayalam dimple rose viral video delivery experience with mom and divine dimple rose new video out
എല്ലാവരില്‍ നിന്നും മറച്ചുവെച്ച കാര്യങ്ങൾ! ശരിക്കും എല്ലാം പറയേണ്ടത് ഇവരാണ്! അമ്മയ്ക്കും ഡിവൈനുമൊപ്പം ഡിംപിള്‍ റോസ്! സംശയങ്ങള്‍ക്കുള്ള ഉത്തരമായി പുതിയ വീഡിയോ!


ഇപ്പോള്‍ കോമഡിയാണ്

ഇപ്പോള്‍ എല്ലാം തമാശയും കോമഡിയുമൊക്കെയാണ്. അന്നൊരുപാട് സങ്കടപ്പെട്ടിട്ടും കരഞ്ഞിട്ടുമൊക്കെയുണ്ട് എന്ന് പറഞ്ഞായിരുന്നു ഡിംപിളിന്റെ അമ്മ സംസാരിച്ച് തുടങ്ങിയത്. ഞാന്‍ പ്രഗ്നന്റായിരിക്കുന്ന സമയത്ത് താനും പ്രഗ്നന്റാണോയെന്ന സംശയമുണ്ടെന്ന് ഡിംപിള്‍ പറഞ്ഞിരുന്നു. അതിനിടയിലാണ് പീരിയഡ്‌സായത്. നല്ല ടെന്‍ഷനിലായിരുന്നു ആള്‍. പീരിയഡ്‌സായതോടെ ഡിംപിള്‍ നിലവിളിച്ച് കരയുകയായിരുന്നു. അന്നാണ് ആദ്യമായി ഡിംപിള്‍ കരയുന്നത് കണ്ടത്. ഒരുപാട് കാര്യങ്ങള്‍ പറഞ്ഞാണ് അന്ന് സമാധാനിപ്പിച്ചത്.

ആഘോഷിച്ചത്

പിന്നീട് ഡിവൈന്റെ പ്രഗ്നന്‍സി ഞങ്ങള്‍ ആഘോഷിക്കുകയായിരുന്നു. ഇഷ്ട ഭക്ഷണം ചോദിച്ച് അതുണ്ടാക്കിത്തരുമായിരുന്നു. ബേബി ഷവറിനാണ് പിന്നീട് ആള്‍ ഇങ്ങോട്ടേക്ക് വരുന്നത്. പ്രസവത്തിനായി ഞാന്‍ വീട്ടില്‍ ചെന്ന് ഒരാഴ്ച പിന്നിടുമ്പോഴേക്കുമാണ് ആ സന്തോഷവാര്‍ത്ത എത്തിയത്. ഡിംപിള്‍ മോനെ കണ്ടിട്ടുണ്ടായിരുന്നില്ല, അതാണ് മോന്റെ ഇരുപത്തെട്ട് ഇവിടെ നടത്തിയത്. പിറ്റേ ദിവസം തന്നെ ഡിവൈന്‍ തിരിച്ച് പോയിരുന്നു. ആ സമയത്താണ് ഇരട്ടകളാണെന്ന സൂചന ലഭിച്ചത്. അത് സ്ഥിരീകരിച്ചപ്പോള്‍ സന്തോഷമായിരുന്നു.

വഴക്ക് കൊടുത്തു

ഡോണ്‍ ചേട്ടന്‍ വരുമ്പോഴെല്ലാം ഡിംപിളിന് ഇഷ്ടപ്പെട്ട കാര്യങ്ങളെല്ലാം കൊടുത്തുവിടുമായിരുന്നു. സിസേറിയനായതിനാല്‍ അധികം കാര്യങ്ങളൊന്നും ചെയ്തിരുന്നില്ല. പപ്പയുടേയും മമ്മിയുടേയും വെഡ്ഡിങ് ആനിവേഴ്‌സറിക്കായിരുന്നു തിരിച്ചുവന്നത്. ഡിംപിളിന് നല്ല മടിയായിരുന്നു, എഴുന്നേല്‍ക്കുമ്പോഴൊന്നും ശ്രദ്ധിക്കില്ല. അതിനൊക്കെ നല്ല വഴക്ക് കൊടുത്തിട്ടുണ്ട്. ഇതിപ്പോള്‍ എന്നെ കുറ്റം പറയാന്‍ കൊണ്ടിരുത്തിയതാണോയെന്ന് ചോദിച്ചപ്പോള്‍ പറയാനുള്ളത് ഞാന്‍ എവിടേയും പറയുമെന്നായിരുന്നു ഡിവൈന്റെ മറുപടി.

ആശുപത്രിയിലേക്ക്

ഡോണ്‍ ചേട്ടന്റെ മോന്‍ വരുന്നുണ്ട്, എനിക്ക് അവനെ എടുക്കാനാവുമോയെന്നായിരുന്നു ഡോക്ടറോട് ചോദിച്ചത്. എനിക്ക് വയറുവേദനയുണ്ടോയെന്നൊരു സംശയം എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാറുണ്ട്. എന്നോടാണ് സംശയങ്ങളെല്ലാം ചോദിക്കാറുള്ളത് ഡിംപിള്‍. ഇടയ്ക്ക് സ്‌പോട്ടിംഗ് കാണുന്നുവെന്ന് പറഞ്ഞതോടെയാണ് ഡിംപിളും ആന്‍സണ്‍ ചേട്ടനും ആശുപത്രിയിലേക്ക് പോയത്. അവിടെ പോയപ്പോഴാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. മമ്മി താഴെയായിരുന്നു, ഒന്നും അറിഞ്ഞിട്ടില്ല. മകനെ ഉറക്കാനായിരുന്നു ഞങ്ങള്‍ മുകളിലേക്ക് പോയത്. ഡിംപിളിന് ചെറിയൊരു അസ്വസ്ഥത ഞങ്ങളൊന്ന് പോയി വരാമെന്നായിരുന്നു പറഞ്ഞത്. അത് കഴിഞ്ഞതിന് പിന്നാലെയായാണ് ഇന്ന് തന്നെയാണ് എന്ന് പറഞ്ഞത്.

ടെന്‍ഷന്‍

മറിയാമ്മ വീട്ടില്‍ പോയിരിക്കുകയായിരുന്നു. ഡിംപിളിനെ അഡ്മിറ്റ് ചെയ്‌തെന്ന് കേട്ടതോടെ ഞാന്‍ ആദ്യം വിളിച്ചത് മറിയാമ്മയെയാണ്. എങ്ങനെയെന്നറിയില്ല 10 മിനിറ്റ് കൊണ്ട് മറിയാമ്മ ഇവിടെ എത്തി. ജലദോഷവും പനിയുമൊക്കെയായിരുന്നു ഞങ്ങള്‍ക്ക്. പോസിറ്റീവായിരിക്കുമോയെന്ന പേടിയുണ്ടായിരുന്നു. മൊത്തത്തില്‍ ടെന്‍ഷനുണ്ടായിരുന്നു. ജീവിതത്തില്‍ ആരെങ്കിലും കൂടെയുണ്ടായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ച സമയമായിരുന്നു അത്. ഡാഡിയായിരുന്നു ഏറ്റവും കൂടുതല്‍ ടെന്‍ഷനടിച്ചത്.

മറിയാമ്മ പറഞ്ഞത്

ഡിവൈന് അന്ന് വീട്ടിലേക്ക് പോരാന്‍ ഇഷ്ടമുണ്ടായിരുന്നില്ല, പക്ഷേ, കുഞ്ഞല്ലേ അവനെ നോക്കണമല്ലോ. ആദ്യമായാണ് ഡാഡി അത്രയും സമയം അവനെ നോക്കിയത്. ഡിംപാച്ചീടെ കരച്ചിലാണ് ഏറ്റവും സങ്കടം തോന്നിയതെന്ന് ക്യുഎന്‍എയില്‍ മറിയാമ്മ പറഞ്ഞില്ലേ, അത് ഡിംപിളിനെ സ്റ്റിച്ച് ചെയ്ത ദിവസമായിരുന്നു. മൂന്നാമത്തെ ദിവസമായിരുന്നു ഡിംപിളിനെ ലേബര്‍ റൂമിലേക്ക് മാറ്റിയത്. എനിക്ക് എന്റെ മകളെ വേണമെന്നായിരുന്നു ഡോക്ടറോട് ഞാന്‍ പറഞ്ഞതെന്നായിരുന്നു ഡിംപിളിന്റെ അമ്മ പറഞ്ഞത്.

പൊട്ടിക്കരഞ്ഞു

മറിയാമ്മയേയും എന്നേയുമാണ് എന്ന് കയറ്റിയത്. പിപി കിറ്റൊക്കെയിട്ടാണ് കയറിയത്. ഒരാള്‍ വന്നിട്ടുണ്ട്, ആണ്‍കുട്ടിയെന്നായിരുന്നു ഡാഡി പറഞ്ഞത്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് അടുത്തയാള്‍ എത്തിയതെന്ന് പറഞ്ഞത്. അതും ആണ്‍കുട്ടിയായിരുന്നു. കാണുമ്പോഴെല്ലാം ഡിംപിള്‍ കുഞ്ഞുങ്ങളെക്കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നു. മെച്യൂരിറ്റി എത്തിയിട്ടില്ല എന്നൊക്കെ ഡോക്ടര്‍ പറഞ്ഞത്. ഒരാള്‍ എടുത്ത വഴിക്ക് തന്നെ കരഞ്ഞു, മറ്റേയാള്‍ വീക്കാണ്, എനിക്ക് ഉറപ്പ് തരാനാവില്ല. ഓണ്‍ ദ സ്‌പോട്ടില്‍ അവിടെ നിന്ന് കരയുകയായിരുന്നു. രണ്ടുപേരെയേ പറ്റുള്ളൂവെന്ന് പറഞ്ഞപ്പോള്‍ ഡിവൈനും മറിയാമ്മയുമായിരുന്നു പോയത്. പൊതുവെ അങ്ങനെ കരയുന്ന വ്യക്തിയല്ല ഞാന്‍ അന്ന് പൊട്ടിക്കരയുകയായിരുന്നു.

ആ കരച്ചില്‍

കുഞ്ഞുങ്ങളെ കണ്ട് ആന്‍സണ്‍ ചേട്ടന്‍ പൊട്ടിക്കരയുകയായിരുന്നു. വാക്‌സിനെടുത്ത് നില്‍ക്കുന്നതിനാല്‍ ആള്‍ പനിച്ച് വിറയ്ക്കുകയായിരുന്നു. ആന്‍സണ്‍ ചേട്ടനെ പിടിച്ച് വലിച്ചാണ് അന്ന് ഇവിടേക്ക് കൊണ്ടുവന്നത്. ഇവിടെ മഴയാണ്, മഴയത്ത് കരഞ്ഞ് നില്‍ക്കുകയാണ്. അതിനിടയിലാണ് ഡാഡി വരണമെന്ന് പറഞ്ഞ് വിളിച്ചത്. ഒരാള്‍ പോവാന്‍ തുടങ്ങി, അച്ചനെ വിളിക്കാന്‍ പോവുകയാണെന്നൊക്കെ പറഞ്ഞിരുന്നു. ഡിംപിളിനോട് നമ്മള്‍ എന്ത് പറയുമെന്നോര്‍ത്തായിരുന്നു എനിക്ക് സങ്കടം. അച്ചനെ കൊണ്ടുവന്ന് ബ്ലസ് ചെയ്തു, ഇവിടെയുള്ള നടത്തറയുള്ള പള്ളിയില്‍ പോയി ഡാഡി ചോദിച്ചു. അപ്പോഴാണ് മമ്മിയൊക്കെ കുട്ടിയെ കാണുന്നത്. ഡോണ്‍ ചേട്ടനൊക്കെ വാവിട്ട് കരയുന്നത് അന്നാണ് ഞാന്‍ കണ്ടതെന്നായിരുന്നു ഡിവൈന്‍ പറഞ്ഞത്.

മറുപടിയാണ്

ദിവസങ്ങള്‍ക്ക് ശേഷമായാണ് അതേക്കുറിച്ച് ഡിംപിളിനെ അറിയിച്ചത്. കുറച്ച് ദിവസം ഞങ്ങള്‍ രണ്ടാളും മാത്രമായി കുറേ കാര്യങ്ങള്‍ ഒളിച്ച് വെച്ചിരുന്നു. ഒന്നും പ്രതീക്ഷിക്കണ്ട എന്നായിരുന്നു ഞങ്ങളോട് പറഞ്ഞത്. ഡാഡിക്ക് ഭയങ്കര വാശിയായിരുന്നു. ഞങ്ങള്‍ക്ക് വേണം, അതില്ലാതെ പറ്റില്ലെന്ന് പറഞ്ഞ് പിടിച്ച് വാങ്ങുകയായിരുന്നു. ഈ കുടുംബത്തില്‍ ഞങ്ങളിലൊരാള്‍ക്ക് വേദനിച്ചാല്‍ അത് എല്ലാവരേയും ബാധിക്കും. അങ്ങനെയാണ് കുടുംബത്തിലെ ഐക്യം. നിങ്ങള്‍ക്കെല്ലാം അറിയാവുന്നതാണ്.

ചോദ്യങ്ങൾ

എന്താണുണ്ടായത് എന്ന് കുറേ പേര്‍ ചോദിച്ചിരുന്നു. മൂന്ന് പേര്‍ കൂടിയിരുന്ന് പറയുമ്പോള്‍ അതേക്കുറിച്ച് മനസ്സിലാവുമല്ലോ, ദേഷ്യപ്പെട്ടൊക്കെ പലരും വിളിച്ചിട്ടുണ്ട്. എന്റെ ചാനലില്‍ വീഡിയോയിലൊന്നും ഞാന്‍ ഇടാറില്ല, ഡിംപിളോ, മമ്മിയോ, ഭര്‍ത്താവോ വന്ന് ഡിംപിളിന്‍രെ കാര്യം പറയുമെന്ന മറുപടിയായിരുന്നു ഒടുവിലായി നല്‍കിയതെന്നുമായിരുന്നു ഡിവൈന്‍ പറഞ്ഞത്. എല്ലാവര്‍ക്കുമുള്ള മറുപടിയാണ്, ഓരോരുത്തരോടായി പറയാനാവില്ലല്ലോ, അതാണ് ഈ വീഡിയോയുമായി താനെത്തിയതെന്നായിരുന്നു ഡിംപിള്‍ പറഞ്ഞത്.

തീയറ്ററിൽ തന്നെ കാണേണ്ട ദൃശ്യാനുഭവമാണ് 'കുറുപ്പ്'

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ