ആപ്പ്ജില്ല

2016ലാണ് ഞാന്‍ സര്‍ജറി ചെയ്തതെന്ന് ഹെയ്ദി സാദിയ! അന്നത്തേക്കാളും അഡ്വാന്‍സായിട്ടുള്ള സൗകര്യങ്ങള്‍ ഇന്നുണ്ട്! എല്ലാം തുറന്നുപറഞ്ഞതിന് നിങ്ങളോട് ബഹുമാനം തോന്നുന്നുവെന്ന കമന്റ്! വീഡിയോ വൈറല്‍

സർജറി ചെയ്യുന്നതിന് മുന്നേയും ശേഷവും, എന്ത്കൊണ്ട് സർജറി എന്ന ക്യാപ്ഷനോടെയാണ് ഹെയ്ദി സാദിയ വീഡിയോ പോസ്റ്റ് ചെയ്തത്. കാര്യങ്ങൾ വിശദീകരിച്ചതിന് നന്ദി, നിങ്ങളോട് ബഹുമാനം തോന്നുന്നുവെന്നായിരുന്നു വീഡിയോയുടെ താ

Samayam Malayalam 9 Aug 2022, 5:24 pm
യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങളെല്ലാം പങ്കിടുന്നയാളാണ് ഹെയ്ദി സാദിയ. മലയാളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മാധ്യമപ്രവര്‍ത്തക കൂടിയാണ് ഹെയ്ദി സാദിയ. ട്രാന്‍സ്‌ജെന്‍ഡറാണെന്നുള്ള സാദിയയുടെ തുറന്നുപറച്ചില്‍ ചര്‍ച്ചയായിരുന്നു. മേക്കപ്പ് ആര്‍ടിസ്റ്റായ രഞ്ജുരഞ്ജിമാരാണ് ഹെയ്ദിയുടെ വളര്‍ത്തമ്മ. പിന്നിട്ട ജീവിതത്തെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചുമെല്ലാം സാദിയ യൂട്യൂബ് ചാനലിലൂടെയായി തുറന്നുപറയാറുണ്ട്. സര്‍ജറിക്ക് മുന്‍പും ശേഷവുമുള്ള കാര്യങ്ങളെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയുമായെത്തിയിരിക്കുകയാണ് സാദിയ.
Samayam Malayalam heidi saadiya shared a new video about transition journey of transwomen
2016ലാണ് ഞാന്‍ സര്‍ജറി ചെയ്തതെന്ന് ഹെയ്ദി സാദിയ! അന്നത്തേക്കാളും അഡ്വാന്‍സായിട്ടുള്ള സൗകര്യങ്ങള്‍ ഇന്നുണ്ട്! എല്ലാം തുറന്നുപറഞ്ഞതിന് നിങ്ങളോട് ബഹുമാനം തോന്നുന്നുവെന്ന കമന്റ്! വീഡിയോ വൈറല്‍


പുതിയ വീഡിയോ

എല്ലാവരും അറിഞ്ഞിരിക്കേണ്ട വിഷയവുമായാണ് ഇത്തവണ ഞാന്‍ വന്നിട്ടുള്ളത്. അടുത്തിടെ യൂട്യൂബില്‍ ഒരു വീഡിയോ കണ്ടിരുന്നു. ഞാന്‍ കാണുന്ന സമയത്ത് അതിന് അധികം റീച്ചില്ലായിരുന്നു. അതോണ്ട് റിയാക്ഷന്‍ വീഡിയോ ഒന്നും ചെയ്തിരുന്നില്ല. പൊളിറ്റിക്കലി കറക്റ്റല്ലാത്ത കുറേ കാര്യങ്ങള്‍ അതില്‍ പറയുന്നുണ്ട്. അതില്‍ പറയുന്ന പല കാര്യങ്ങളും തെറ്റാണ്. വിഷയത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് അതിന് കാരണം. അതില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളോട് വിയോജിപ്പുണ്ട്. അതേക്കുറിച്ച് പറയാനായാണ് ഈ വീഡിയോ ചെയ്യുന്നതെന്നും സാദിയ വ്യക്തമാക്കിയിരുന്നു.

കുറേ കടമ്പകളുണ്ട്

ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയുടെ ട്രാന്‍സിഷന് കുറേ കടമ്പകളുണ്ട്. ആദ്യമൊരു സൈക്കോളജിസ്റ്റിനേയും സൈക്കാട്രിസ്റ്റിനേയും കണ്ട് അവരുടെ ചികിത്സ തേടണം. നമ്മുടെ മെന്റല്‍ഹെല്‍ത്തിനെക്കുറിച്ച് പറയണം. ട്രാന്‍സ്‌ജെന്‍ഡര്‍, ട്രാന്‍സ് വുമണ്‍, ട്രാന്‍സ് സെക്ഷലാണൈന്ന് അവരോട് പറയാവുന്നതാണ്. സര്‍ജറി ചെയ്തവരെ ട്രാന്‍സ് പേഴ്‌സനെന്നും അല്ലാത്തവരെ ട്രാന്‍സ്‌ജെന്‍ഡര്‍ എന്നാണ് പറയുന്നതെന്നായിരുന്നു ആ വീഡിയോയില്‍ പറയുന്നത് അത് തെറ്റാണെന്ന് സാദിയ വ്യക്തമാക്കുന്നു.

ആവശ്യമാണ്

സ്വന്തം ഐഡന്റിറ്റി മനസിലാക്കി തീരുമാനമെടുത്തതിന് ശേഷമാണ് കൗണ്‍സലിംഗും നടത്തുന്നത്. അടുത്ത ഘട്ടത്തിലേക്ക് പോവാന്‍ അവരുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. അതിന് ശേഷമായാണ് ബ്ലഡ് ടെസ്റ്റുള്‍പ്പടെയുള്ള കാര്യങ്ങള്‍ നടത്തി ശാരീരിക അവസ്ഥ എങ്ങനെയാണെന്ന് മനസിലാക്കുന്നത്. അതിന് ശേഷമായാണ് മരുന്നുകള്‍ എടുത്ത് തുടങ്ങുന്നത്. ഡോക്ടറാണ് അത് നിര്‍ദേശിക്കുന്നത്. ഡോക്ടര്‍ പറയുന്ന സമയത്ത് മാത്രമേ സര്‍ജറി ചെയ്യാനാവുകയുള്ളൂ.

പ്രാധാന്യം കൊടുക്കേണ്ടത്

ജീവിതത്തിലെ ടേണിംഗ് പോയിന്റെന്ന് വിശേഷിപ്പിക്കാവുന്ന ഘട്ടമാണ് സര്‍ജറി. സെക്‌സ് റീഅസൈന്‍മെന്റ് സര്‍ജറി പല തരത്തിലുണ്ട്. അത് ഏത് തരത്തിലാവണമെന്നുള്ളത് വ്യക്തികളുടെ താല്‍പര്യമാണ്. 2016ല്‍ ബാംഗ്ലൂരില്‍ വെച്ചാണ് ഞാന്‍ സര്‍ജറി ചെയ്തത്. അതിനേക്കാളും ഒത്തിരി അഡ്വാന്‍സായിട്ടുള്ള കാര്യങ്ങള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. മരണം വരെ യൂറിന്‍ നന്നായി പോവുകയെന്നുള്ളതിനാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത്. നന്നായി റിസര്‍ച്ച് നടത്തി നല്ല സ്ഥലത്ത് പോയിവേണം സര്‍ജറി ചെയ്യാനെന്നും സാദിയ പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ