ആപ്പ്ജില്ല

മകന്‍റെ മരണം ആത്മഹത്യയെന്ന് വിശ്വസിക്കുന്നില്ല! 12 കൊല്ലമായി ഉറക്കഗുളിക കഴിച്ചാണ് ഞാനുറങ്ങുന്നത്! ജീവിതത്തില്‍ ഏറ്റവും വേദനിച്ച സംഭവത്തെക്കുറിച്ച് ശ്രീകുമാരന്‍ തമ്പി

മകന്റെ മരണത്തോടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും അവസാനിച്ചു. അതിന് ശേഷം പിന്നീടിങ്ങോട്ട് എല്ലാദിവസവും രാത്രി ഉറക്കഗുളിക കഴിച്ചാണ് താന്‍ ഉറങ്ങിയിരുന്നതെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു. മകന്‍ ആത്മഹത്യ ചെയ്തതാണെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Samayam Malayalam 19 Mar 2022, 6:13 pm
ഗാനരചയിതാവും അഭിനേതാവുമായ ശ്രീകുമാരന്‍ തമ്പിയുടെ ജീവിതത്തില്‍ ഏറെ വേദനിപ്പിച്ച സംഭവമായിരുന്നു മകന്റെ മരണം. 12 വര്‍ഷത്തിനിപ്പുറവും ആ വേദനയില്‍ നിന്നും അദ്ദേഹം കരകയറിയിട്ടില്ല. ഇപ്പോഴും ഉറക്കഗുളിക കഴിച്ചാണ് താന്‍ ഉറങ്ങുന്നതെന്നും അദ്ദേഹം പറയുന്നു. ശ്രീകണ്ഠന്‍ നായര്‍ അവതരിപ്പിക്കുന്ന പരിപാടിയായ ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ അതിഥിയായെത്തിയപ്പോഴും അദ്ദേഹം ഈ വേദനയെക്കുറിച്ച് സംസാരിച്ചിരുന്നു.
Samayam Malayalam iam using sleep pills for the past 12 years sreekumaran thampi reveals about the most painful incident in his life
മകന്‍റെ മരണം ആത്മഹത്യയെന്ന് വിശ്വസിക്കുന്നില്ല! 12 കൊല്ലമായി ഉറക്കഗുളിക കഴിച്ചാണ് ഞാനുറങ്ങുന്നത്! ജീവിതത്തില്‍ ഏറ്റവും വേദനിച്ച സംഭവത്തെക്കുറിച്ച് ശ്രീകുമാരന്‍ തമ്പി



12 വർഷമായി

മരണം സത്യമായ കാര്യമാണെന്നും ഇതാണ് നരകമെന്നുമായിരുന്നു ശ്രീകുമാരന്‍ തമ്പി പറഞ്ഞത്. മരണം മോക്ഷമാണ്. മകന്‍ പോയിട്ടിപ്പോള്‍ 12 വര്‍ഷം കഴിഞ്ഞു. ഇത്രയും വര്‍ഷമായി സ്ലീപ്പിംഗ് പില്‍സ് ഉപയോഗിച്ചാണ് ഞാനുറങ്ങുന്നത്. അല്ലാതെ ഉറങ്ങാന്‍ കഴിയില്ല, ജീവിതത്തില്‍ ഏറ്റവും വേദന നല്‍കിയ സംഭവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു.

ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല

മകന്‍ ആത്മഹത്യ ചെയ്‌തെന്നാണ് നമ്മള്‍ കേട്ടതെന്ന് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ സാധ്യമല്ല. അന്ന് വയലാര്‍ രവി പ്രവാസകാര്യ മന്ത്രിയാണ്. വയലാര്‍ രവി വന്ന് ആദ്യം എന്റെ മരുമകനോട് പറഞ്ഞത് ഒരു കാരണവശാലും തമ്പിയെ ഹൈദരാബാദില്‍ വിടരുതെന്നാണ്. തമ്പി ഹൈദരാബാദില്‍ ഇത് അന്വേഷിച്ച് പോയാല്‍ ഇതിന് പിന്നിലുള്ള മാഫിയ തമ്പിയെ കൊല്ലും. അദ്ദേഹം തന്നെ പറയുന്നു ഒരു വലിയ മാഫിയ ഉണ്ടെന്ന്.

കാരണം

ഒരു മലയാളിപ്പയ്യന്‍ വന്ന് മൂന്ന് പടം അവിടെ ഹിറ്റാക്കുന്നു, അത് സഹിക്കാന്‍ അവരെക്കൊണ്ട് കഴിയില്ല. ആ വാക്കുകള്‍ വല്ലാതെ സംശയമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. മകന്റെ മരണം അറിഞ്ഞതിനെക്കുറിച്ചും അതിന് ശേഷം ഉറക്കഗുളിക സ്ഥിരമാക്കിയതിനെക്കുറിച്ചും അദ്ദേഹം നേരത്തെയും തുറന്നുപറഞ്ഞിരുന്നു.

മകനായിരുന്നു എല്ലാം

താന്‍ ജന്മദിനം ആഘോഷിക്കാറില്ലെന്നും, ഈ സത്യം ആരാധകര്‍ മനസിലാക്കണമെന്നും ശ്രീകുമാരന്‍ തമ്പി അടുത്തിടെ പറഞ്ഞിരുന്നു. എന്റെ ഏറ്റവും വലിയ സന്തോഷം മകനായിരുന്നു എന്നുമായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. 2009 മാര്‍ച്ച് 20നായിരുന്ന ശ്രീകുമാരന്‍ തമ്പിയുടെ മകനും സംവിധായകനുമായ രാജ്കുമാറിനെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ടിവിയിലൂടെ

മകന്റെ പുതിയ സിനിമ റിലീസ് ചെയ്യുന്നതിനാല്‍ വഴിപാട് നടത്താനായി അമ്പലത്തിലേക്ക് പോയിരുന്നു. പൂജാരിയോട് പ്രസാദം തരുന്ന സമയത്ത് താഴെവീണുപോയിരുന്നു. വല്ലാതെ വിഷമിപ്പിച്ച കാര്യമായിരുന്നു അത്. പോസ്റ്റ്‌മോര്‍ട്ടമൊക്കെ കഴിഞ്ഞ് ചാനലുകളില്‍ വാര്‍ത്ത വന്നപ്പോഴാണ് മകന്റെ മരണത്തെക്കുറിച്ച് അറിഞ്ഞത്. ലോകത്തിലൊരച്ഛന്റെയും ജീവിതത്തില്‍ സംഭവിക്കാത്ത കാര്യമാണ് എന്റെ ജീവിതത്തില്‍ അരങ്ങേറിയതെന്നും ശ്രീകുമാരന്‍ തമ്പി മുന്‍പ് പറഞ്ഞിരുന്നു.

Video-അപർണയെ ജിതേന്ദ്രൻ വീട്ടിൽ കയറി പൊക്കി

ആര്‍ട്ടിക്കിള്‍ ഷോ