രമേശ് വലിയശാലയുടെ വിയോഗത്തില്‍ നടുക്കം രേഖപ്പെടുത്തിയായിരുന്നു പ്രിയപ്പെട്ടവര്‍ എത്തിയത്. വരാല്‍ എന്ന സിനിമയില്‍ അഭിനയിച്ച്, സന്തോഷത്തോടെയായിരുന്നു അദ്ദേഹം മടങ്ങിയത്. തന്റെ ഭാഗം പൂര്‍ത്തിയാക്കി മടങ്ങിയ രമേശിന്റെ വിയോഗം അറിഞ്ഞതിനെക്കുറിച്ച് പറഞ്ഞ് അണിയറപ്രവര്‍ത്തകരും എത്തിയത്. എന്തിനായിരുന്നു ചേട്ടാ ഈ കടുംകൈയ്യെന്നായിരുന്നു എല്ലാവരുടേയും ചോദ്യം. രമേശിന് ആദരാഞ്ജലി നേര്‍ന്നെത്തിയിരിക്കുകയാണ് സഹപ്രവര്‍ത്തകനും സുഹൃത്തുമായ മനോജ് നായര്‍.
എന്തിനാ പ്രിയപ്പെട്ട രമേശേ, ആരോടും ഒരു വാക്കു പോലും പറയാതെ വിലയേറിയ ഈ ജീവിതം വലിച്ചെറിഞ്ഞ് പോയത്? കഴിവുള്ളൊരു അഭിനേതാവ്. നല്ല വ്യക്തിത്വം. നല്ല മനസ്സിൻ്റെ ഉടമ. അതാണ് എൻ്റെ സഹപ്രവർത്തകനായ സീരിയൽ നടൻ രമേശ് വലിയശാല. എനിക്കിപ്പോഴും വിശ്വസിക്കുവാനാകുന്നില്ല നിൻ്റെ വിയോഗം. ആരോടെങ്കിലും രമേശ് ഒന്ന് മനസ്സു തുറന്നെങ്കിൽ, ഞങ്ങൾ ഇന്നനുഭവിക്കുന്ന ഈ വേദന ഒഴിവാക്കാമായിരുന്നു. പക്ഷെ നീ അത് ചെയ്തില്ല. മറക്കില്ല ഒരിക്കലും നിൻ്റെ കറ കളഞ്ഞ ചിരിയും തമാശകളും. ഒരുമിച്ച് പങ്കിട്ട നിമിഷങ്ങളും. ആദരാജ്ഞലികൾ എന്നായിരുന്നു മനോജ് കുറിച്ചത്.
പലരോടും മനസ്സ് തുറക്കാൻ ശ്രമിച്ചിട്ടുണ്ടാകും. അദ്ദേഹം ഇന്നില്ലാത്തപ്പോൾ നമുക്കൊക്കെ തോന്നുന്ന സഹതാപം നിറഞ്ഞ വിഷമം നിറഞ്ഞ സ്നേഹം ഒന്നും അപ്പോൾ അദ്ദേഹം മനസ്സ് തുറന്നവർ. അല്ലെങ്കിൽ തുറക്കാൻ ശ്രമിച്ചവർക്ക് തോന്നില്ല. ഒരുപക്ഷെ വേദനിപ്പിക്കുന്ന അനുഭവങ്ങൾ വരെ അദ്ദേഹം അനുഭവിച്ചിരുന്നിരിക്കാം. ജീവിച്ചിരിക്കുമ്പോൾ കൂടെ ഉള്ളവരെ. ചുറ്റിനും ഉള്ളവരെ മനസ്സിലാക്കാൻ ശ്രമിക്കാം. ആദരാഞ്ജലികൾ എന്നായിരുന്നു ഒരാൾ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.
മിനിസ്‌ക്രീനിലെ മമ്മൂട്ടി കുമരകം രഘുനാഥ് ആയിരുന്നെങ്കിൽ ഇദ്ദേഹം മിനിസ്‌ക്രീനിലെ മോഹൻലാലും ആയിരുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു. എപ്പോഴും പോസ്റ്റീവായി സംസാരിക്കുകയും ചിരിച്ചു നടക്കുന്നവരും സന്തോഷവാന്‍മാര്‍ ആണെന്ന തെറ്റിദ്ധാരണ മാറ്റുക. ഉള്ളില്‍ കരഞ്ഞു കൊണ്ട് പുറമേ അഭിനയിക്കുന്നവരുടെ കൂടി ലോകം ആണിത്. മനുഷ്യന്റെ കാര്യം അങ്ങനെയൊക്കെയാണ്. പുറത്തു കാണുന്ന ചിരിക്കു പിന്നിലെ വിതുമ്പൽ കാണാൻ ആർക്കുമാവില്ല. അല്ലെങ്കിലും സ്വന്തം ദുഃഖങ്ങൾ ചില മനുഷ്യർ പ്രകടിപ്പിക്കില്ല, എരിഞ്ഞു തീരുന്നതു വരെയെന്നായിരുന്നു വേറൊരാൾ പറഞ്ഞത്.
എന്തിനാ പ്രിയപ്പെട്ട രമേശേ, ആരോടും ഒരു വാക്കു പോലും പറയാതെ വിലയേറിയ ഈ ജീവിതം വലിച്ചെറിഞ്ഞ് പോയത്? കഴിവുള്ളൊരു അഭിനേതാവ്. നല്ല വ്യക്തിത്വം. നല്ല മനസ്സിൻ്റെ ഉടമ. അതാണ് എൻ്റെ സഹപ്രവർത്തകനായ സീരിയൽ നടൻ രമേശ് വലിയശാല. എനിക്കിപ്പോഴും വിശ്വസിക്കുവാനാകുന്നില്ല നിൻ്റെ വിയോഗം. ആരോടെങ്കിലും രമേശ് ഒന്ന് മനസ്സു തുറന്നെങ്കിൽ, ഞങ്ങൾ ഇന്നനുഭവിക്കുന്ന ഈ വേദന ഒഴിവാക്കാമായിരുന്നു. പക്ഷെ നീ അത് ചെയ്തില്ല. മറക്കില്ല ഒരിക്കലും നിൻ്റെ കറ കളഞ്ഞ ചിരിയും തമാശകളും. ഒരുമിച്ച് പങ്കിട്ട നിമിഷങ്ങളും. ആദരാജ്ഞലികൾ എന്നായിരുന്നു മനോജ് കുറിച്ചത്.
പലരോടും മനസ്സ് തുറക്കാൻ ശ്രമിച്ചിട്ടുണ്ടാകും. അദ്ദേഹം ഇന്നില്ലാത്തപ്പോൾ നമുക്കൊക്കെ തോന്നുന്ന സഹതാപം നിറഞ്ഞ വിഷമം നിറഞ്ഞ സ്നേഹം ഒന്നും അപ്പോൾ അദ്ദേഹം മനസ്സ് തുറന്നവർ. അല്ലെങ്കിൽ തുറക്കാൻ ശ്രമിച്ചവർക്ക് തോന്നില്ല. ഒരുപക്ഷെ വേദനിപ്പിക്കുന്ന അനുഭവങ്ങൾ വരെ അദ്ദേഹം അനുഭവിച്ചിരുന്നിരിക്കാം. ജീവിച്ചിരിക്കുമ്പോൾ കൂടെ ഉള്ളവരെ. ചുറ്റിനും ഉള്ളവരെ മനസ്സിലാക്കാൻ ശ്രമിക്കാം. ആദരാഞ്ജലികൾ എന്നായിരുന്നു ഒരാൾ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.
മിനിസ്‌ക്രീനിലെ മമ്മൂട്ടി കുമരകം രഘുനാഥ് ആയിരുന്നെങ്കിൽ ഇദ്ദേഹം മിനിസ്‌ക്രീനിലെ മോഹൻലാലും ആയിരുന്നു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു. എപ്പോഴും പോസ്റ്റീവായി സംസാരിക്കുകയും ചിരിച്ചു നടക്കുന്നവരും സന്തോഷവാന്‍മാര്‍ ആണെന്ന തെറ്റിദ്ധാരണ മാറ്റുക. ഉള്ളില്‍ കരഞ്ഞു കൊണ്ട് പുറമേ അഭിനയിക്കുന്നവരുടെ കൂടി ലോകം ആണിത്. മനുഷ്യന്റെ കാര്യം അങ്ങനെയൊക്കെയാണ്. പുറത്തു കാണുന്ന ചിരിക്കു പിന്നിലെ വിതുമ്പൽ കാണാൻ ആർക്കുമാവില്ല. അല്ലെങ്കിലും സ്വന്തം ദുഃഖങ്ങൾ ചില മനുഷ്യർ പ്രകടിപ്പിക്കില്ല, എരിഞ്ഞു തീരുന്നതു വരെയെന്നായിരുന്നു വേറൊരാൾ പറഞ്ഞത്.