Please enable javascript.Mridula Vijay Life Story,'അച്ഛനും അമ്മയ്ക്കും വലിയ ഒരു ആക്സിഡന്റ് പറ്റി'! കുടുംബത്തോടെ മരിക്കാൻ തീരുമാനിച്ചു, ജീവിക്കാൻ വേണ്ടി സീരിയലിലേക്ക്; മൃദുല വിജയ് പറയുന്നു! - mridula vijay and yuva krishna open ups about struggling period in life and acting career - Samayam Malayalam

'അച്ഛനും അമ്മയ്ക്കും വലിയ ഒരു ആക്സിഡന്റ് പറ്റി'! കുടുംബത്തോടെ മരിക്കാൻ തീരുമാനിച്ചു, ജീവിക്കാൻ വേണ്ടി സീരിയലിലേക്ക്; മൃദുല വിജയ് പറയുന്നു!

Authored byമാളു. എൽ | Samayam Malayalam 2 Jan 2024, 9:58 pm
Subscribe

മൃദുലയുടെയും യുവയുടെയും വിവാഹ വാർത്തകൾ വന്നപ്പോൾ മുതൽ ഇരുവരും തമ്മിൽ പ്രണയ വിവാഹം ആയിരുന്നു എന്ന് എല്ലാവരും പറഞ്ഞിരുന്നു. എന്നാൽ യുവയുടെയും മൃദുലയുടെയും വിവാഹം പക്കാ അറേഞ്ച്ഡ് മാരേജ് ആയിരുന്നു എന്നാണ് ഇരുവരും പറഞ്ഞിട്ടുള്ളത്.

mridula vijay and yuva krishna open ups about struggling period in life and acting career
'അച്ഛനും അമ്മയ്ക്കും വലിയ ഒരു ആക്സിഡന്റ് പറ്റി'! കുടുംബത്തോടെ മരിക്കാൻ തീരുമാനിച്ചു, ജീവിക്കാൻ വേണ്ടി സീരിയലിലേക്ക്; മൃദുല വിജയ് പറയുന്നു!
മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താര ദമ്പതികൾ ആണ് മൃദുല വിജയിയും യുവ കൃഷ്ണയും. വർഷങ്ങളായി ഇരുവരും സീരിയൽ രംഗത്ത് സജീവമാണ്. 2021 ജൂലൈയിൽ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷവും അഭിനയത്തിൽ സജീവമാണ് ഇരുവരും. ഇപ്പോഴിതാ ഒരുമിച്ച് പങ്കെടുത്ത ഒരു അഭിമുഖത്തിൽ മൃദുല അഭിനയത്തിലേക്ക് വന്ന വഴികളെ കുറിച്ച് സംസാരിക്കുന്നതാണ് വൈറൽ ആവുന്നത്.

വലിയൊരു ആക്സിഡന്റ്

വലിയൊരു ആക്സിഡന്റ്

"പ്ലസ് ടു ഒക്കെ പഠിക്കുന്ന സമയത്ത് അച്ഛനും അമ്മയ്ക്കും വലിയൊരു ആക്സിഡന്റ് ഉണ്ടായി. അതുകൊണ്ട് പ്ലസ് ടുവിന് 65 ശതമാനം മാർക്കൊക്കെയെ കിട്ടിയുള്ളൂ. ഈ ആക്സിഡന്റിനു ശേഷമാണ് ഞാൻ സീരിയലിലേക്കൊക്കെ വരുന്നത്. അതിനു മുൻപ് ഞാൻ ഒരു സിനിമ ചെയ്തിരുന്നു. എനിക്ക് സീരിയൽ ശരിക്കും ഇഷ്ടമായിരുന്നില്ല. എനിക്ക് അതിനോട് നല്ല വെറുപ്പ് ആയിരുന്നു. സീരിയലിന്റെ ഒഡീഷൻ ഒക്കെ വരുമ്പോൾ അമ്മയ്ക്ക് നല്ല താല്പര്യം ആയിരുന്നു.

പതിനഞ്ചു വയസിൽ

പതിനഞ്ചു വയസിൽ

ഞാൻ വേണ്ടാന്നു പറഞ്ഞിട്ടാണ് പോയിട്ട് വരുന്നത്. പതിനഞ്ചു വയസിൽ ഒരു തമിഴ് സിനിമ നായിക ആയി ചെയ്തിരുന്നു. പക്ഷെ അത് കംപ്ലീറ്റ് ആക്കാൻ അവർക്ക് പറ്റിയില്ല. അത് കഴിഞ്ഞിട്ടാണ് പ്ലസ് വൺ ഒക്കെ ജോയിൻ ചെയ്തത്. അങ്ങിനെ കുറെ സിനിമകൾ ഒക്കെ ചെയ്തു വന്നിരുന്ന സമയത്ത് പ്ലസ് ടു എക്‌സാമിന്റെ രണ്ടാഴ്ച മുൻപാണ് അച്ഛനും അമ്മയ്ക്കും വലിയ ഒരു ആക്സിഡന്റ് പറ്റുന്നത്. ആക്സിഡന്റ് നടന്നിട്ട് രണ്ടുപേരും വയ്യാണ്ടായി. ഞങ്ങൾ ഫിനാൻഷ്യലി അത്ര മെച്ചപ്പെട്ട ഫാമിലി ഒന്നും അല്ല. രണ്ടുപേർക്കും വയ്യാതെ ആയപ്പോൾ അവിടെ വരുമാനം ഉള്ള ഒരേയൊരു ആൾ അച്ഛൻ ആയിരുന്നല്ലോ.

'നേരി'ലെ വക്കീൽ; സിദ്ദിഖിന്റെ പ്രകടനത്തെ കുറിച്ച് വില്ലൻ

മരിക്കാം എന്ന തീരുമാനം

മരിക്കാം എന്ന തീരുമാനം

അച്ഛൻ വീട്ടിലിരിക്കേണ്ടി വന്നപ്പോൾ ഞങ്ങളെ സഹായിക്കാൻ ആരും ഇല്ലാത്ത ഒരു അവസ്ഥ ആയി. ബന്ധുക്കൾ ഒക്കെ കൂടെ ഉണ്ടെങ്കിലും സഹായിക്കാൻ ശരിക്കും ആരുമില്ലാത്ത ഒരു അവസ്ഥ ആയി. ആ സമയത്ത് എന്ത് ചെയ്യണം എന്നറിയില്ല, അച്ഛന്റെ ജോലി ഒക്കെ നഷ്ടപ്പെട്ടു. താമസിക്കുന്ന വീടിന്റെ വാടക കൊടുക്കണം, എന്റെയും അനിയത്തിയുടെയും പരീക്ഷയൊക്കെയാണ്, ഞങ്ങൾ ഇതിന്റെ ഇടയിൽ എങ്ങിനെയൊക്കെയോ പരീക്ഷ ഒക്കെ എഴുതി ജയിച്ചു. ആ സമയത്ത് ഫിനാൻഷ്യലി ഞങ്ങളുടെ കയ്യിൽ ഒന്നും ഇല്ലാത്ത അവസ്ഥ ആയി. അവസാനം മരിക്കാം എന്ന് ഒരു തീരുമാനം കുടുംബത്തോടെ എടുത്തു നിൽക്കുമ്പോൾ ആണ് എനിക്ക് സീരിയലിൽ നിന്നും ഒരു ഓഫർ വരുന്നത്.

ജീവിക്കാൻ വേണ്ടി

ജീവിക്കാൻ വേണ്ടി

അങ്ങിനെ രണ്ടും കൽപ്പിച്ച് സീരിയൽ എടുത്തു. എനിക്ക് ഇഷ്ടമല്ലാത്ത ഒരു ഫീൽഡ് ആയിരുന്നു. പക്ഷെ ജീവിക്കാൻ വേണ്ടിയിട്ട് അത് കമ്മിറ്റ് ചെയ്തു. അത് നല്ല രീതിയിൽ പോയത് കൊണ്ട് ഫാമിലി നോക്കാൻ പറ്റി എനിക്ക്. വീട് വച്ചു, വണ്ടി വാങ്ങിച്ചു, എന്റെ കല്യാണം നടത്തി, അനിയത്തിയെ പഠിപ്പിച്ചു ഇതൊക്കെ ഞാൻ സീരിയൽ ചെയ്താണ് എനിക്ക് സാധിച്ചത്. ആകെ പ്രശ്‍നം എനിക്ക് കോളേജ് ലൈഫ് ഒന്നും എൻജോയ് ചെയ്യാൻ പറ്റിയില്ല. ഞാൻ കറസ്‌പോണ്ടന്റ് ആയിട്ടാണ് പഠിച്ചത് ഡിഗ്രി.

കല്യാണം കഴിഞ്ഞ ശേഷമാണ്

കല്യാണം കഴിഞ്ഞ ശേഷമാണ്

എന്റെ ലൈഫിൽ കുറെ സാധനങ്ങൾ എനിക്ക് മിസ് ആയിപോയി. ഞാൻ ബ്രാൻഡഡ് ആയിട്ടുള്ള സാധനങ്ങൾ ഉപയോഗിക്കുന്നത് എന്റെ കല്യാണം കഴിഞ്ഞ ശേഷമാണ്. അതിനുമുൻപ് എന്റെ പ്രയോരിറ്റി മുഴുവനും എന്റെ കുടുംബത്തെ രക്ഷപ്പെടുത്തുക എന്നത് ആയിരുന്നു. സീരിയലിലെ അഭിനയം ആയിരുന്നു എനിക്ക് ഇഷ്ടമല്ലാത്തത്. നാച്ചുറൽ ആയ അഭിനയം ആയിരുന്നു എനിക്ക് ഇഷ്ടം. പക്ഷെ എന്റെ തീരുമാനം ആയിരുന്നു ശരിയെന്നു തോന്നിയത് നാലുപേർ അടങ്ങുന്ന എന്റെ കുടുംബത്തെ എനിക്ക് രക്ഷിക്കാൻ പറ്റിയത് കൊണ്ടാണ്." മൃദുല വിജയ് പറയുന്നു.

മാളു. എൽ
ഓതറിനെ കുറിച്ച്
മാളു. എൽ
സമയം മലയാളം പോർട്ടലിൽ സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്. സിനിമാ, വിനോദമേഖലകളിൽ സെലിബ്രിറ്റികളുടെ അഭിമുഖങ്ങളും മറ്റ് ലേഖനങ്ങളും ചെയ്യുന്ന മാളുവിന് ഓൺലൈൻ മാധ്യമമേഖലയിൽ എട്ടുവർഷത്തിലധികം പ്രവൃത്തിപരിചയമുണ്ട്. മലയാളത്തിലെ മറ്റ് പ്രമുഖ സ്ഥാപനങ്ങളിലും കണ്ടൻ്റ് ക്രിയേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ