അമ്മയേയും കുഞ്ഞനേയും ഉപദ്രവിച്ചു! ഒരു ഉളുപ്പുമില്ലാതെ എങ്ങനെയാണ് ഇതൊക്കെ വിളിച്ച് പറയുന്നത്? പൊന്നുവിനേയും ഷെബിനേയും വിമർശിച്ച് സോഷ്യൽമീഡിയ
വീട്ടിൽ നിന്നും ഇറങ്ങിപ്പോവേണ്ടിയിരുന്നില്ല എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. ഇപ്പോൾ എനിക്ക് ഭർത്താവുമുണ്ട്. എന്റെ കുടുംബവുമുണ്ടെന്നായിരുന്നു പൊന്നു പറഞ്ഞത്. എന്റെ അച്ഛനും അമ്മയും ഇപ്പോഴും എന്റെ കൂടെയുണ്ട്. സംഭവിച്ച കാര്യങ്ങൾ അവർക്ക് ആസപ്റ്റ് ചെയ്യാനായിട്ടില്ലെന്നേയുള്ളൂ. എന്തായാലും അവർ ഓക്കെയായി വരും.
Edited byഅനുപമ നായർ | Samayam Malayalam21 Jan 2023, 6:35 pm
ഉപ്പും മുളകും ലൈറ്റിലൂടെയായി സോഷ്യൽമീഡിയയിൽ സജീവമാണ് സംഗീതയും മക്കളും. മൂത്ത മകളായ പൊന്നുവിന്റെ ഒളിച്ചോട്ടം വലിയ ചർച്ചയായിരുന്നു. ഷെബിനൊപ്പമായാണ് പൊന്നു പോയത്. വിശ്വസ വഞ്ചന കാണിച്ച മകളോട് ക്ഷമിക്കാനാവില്ലെന്നായിരുന്നു ആദ്യം പറഞ്ഞതെങ്കിലും പിന്നീട് മകളേയും മരുമകനേയും സ്വീകരിക്കുകയായിരുന്നു സംഗീത. മരുമകന്റെ പെരുമാറ്റം മോശമാണെന്ന് പറഞ്ഞ ഇവർ തെറ്റിദ്ധാരണയുടെ പുറത്താണ് അങ്ങനെ പറഞ്ഞതെന്നും അവനോട് ക്ഷമ ചോദിക്കുന്നുവെന്നറിയിച്ചും എത്തിയിരുന്നു. പൊന്നുവും ഷെബിനും തിരിച്ചെത്തിയപ്പോൾ ഞങ്ങളെ ഷോപ്പിൽ നിന്നും ഇറക്കിവിട്ടുവെന്നും അച്ഛനും അമ്മയും പറഞ്ഞിരുന്നു. ആന്റീക് ആഭരണങ്ങളുടെ ബിസിനസാണ് ഇവർക്ക്. പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയേകുന്നതിനിടയിലാണ് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി പൊന്നുവും ഷെബിനും എത്തിയത്.
ചോദ്യങ്ങൾക്ക് മറുപടി
വീട്ടിൽ നിന്നും ഇറങ്ങിപ്പോവേണ്ടിയിരുന്നില്ല എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. ഇപ്പോൾ എനിക്ക് ഭർത്താവുമുണ്ട്. എന്റെ കുടുംബവുമുണ്ടെന്നായിരുന്നു പൊന്നു പറഞ്ഞത്. എന്റെ അച്ഛനും അമ്മയും ഇപ്പോഴും എന്റെ കൂടെയുണ്ട്. സംഭവിച്ച കാര്യങ്ങൾ അവർക്ക് ആസപ്റ്റ് ചെയ്യാനായിട്ടില്ലെന്നേയുള്ളൂ. എന്തായാലും അവർ ഓക്കെയായി വരും. ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ലെന്നായിരുന്നു ഷെബിൻ പറഞ്ഞത്. അച്ഛനേയും അമ്മയേയും ചേച്ചിയേയും മക്കളേയുമൊക്കെ എനിക്ക് ശരിക്കും മിസ് ചെയ്യുന്നുണ്ട്. ഫിസിക്കൽ എജ്യുക്കേഷൻ കഴിഞ്ഞതാണ് ഞാൻ എന്നായിരുന്നു ഷെബിൻ പറഞ്ഞത്. അച്ഛനും അമ്മയും ഞങ്ങളോട് ഇവിടെ നിന്നൂടേ എന്ന് ചോദിച്ചിരുന്നു. കുറച്ച് വർക്കൊക്കെയുണ്ട്. ഞങ്ങളുടേത് എന്ന് പറയുന്നത് ആ ഫ്ളാറ്റാണ്. വാടകയൊക്കെ കൊടുക്കുന്നുണ്ട്.
ഭാര്യയെക്കുറിച്ച്
അഴിഞ്ഞാട്ടക്കാരിയാണെന്ന് മനസിലാക്കിയതിനാലാവാം പൊന്നുവിനെ ഷെബിന്റെ വീട്ടുകാർ അംഗീകരിക്കാത്തതെന്നായിരുന്നു ഒരാൾ പറഞ്ഞത്. എന്റെ ഭാര്യ എന്താണെന്ന് എനിക്ക് നന്നായിട്ടറിയാം. സ്വന്തം പേര് പോലും വെളിപ്പെടുത്താതെ ഒരാൾ ഇങ്ങനെയൊക്കെ പറഞ്ഞാൽ അതൊന്നും എന്നെ ബാധിക്കില്ല. അവളെ വേദനിപ്പിക്കാൻ വേണ്ടി നിങ്ങൾക്കെന്തും ചെയ്യാം. ഒരു ഫോട്ടോ എടുത്തതോ, റീൽസ് ചെയ്യുന്നതോ അഴിഞ്ഞാട്ടമായി കാണുന്നവരോട് എനിക്കൊന്നും പറയാനില്ല. എനിക്കൊന്നും നഷ്ടപ്പെടാനില്ല. അനാവശ്യ കാര്യങ്ങൾ പറഞ്ഞാൽ ഞാൻ അടങ്ങിയിരിക്കില്ല. സംസാരത്തിനിടെ കമന്റിടുന്നവരെക്കുറിച്ച് ഷെബിൻ മോശം പരാമർശം നടത്തിയിരുന്നു.
കൊഞ്ചൽ
ഒരു ഉളുപ്പുമില്ലാതെ വന്ന് ഓരോന്ന് കാട്ടിക്കൂട്ടുവാണ്, നിങ്ങൾ അരിയാഹാരമല്ലേ കഴിക്കുന്നതെന്നായിരുന്നു ഒരാൾ ചോദിച്ചത്. ഉളുപ്പില്ലാതെ ഞങ്ങൾ എന്താണ് കാണിച്ചത്. ഞാൻ കാണിച്ച് തരിക തന്നെയും ചെയ്യും. എനിക്ക് അതിലൊരു മോശവും തോന്നുന്നില്ല. പച്ച എഴുതി വെക്കുന്നവരോട് പച്ചയായിത്തന്നെ നേരിടണം എന്നായിരുന്നു പൊന്നുവിന്റെ അമ്മ ഷെബിനോട് പറഞ്ഞത്. ബഹുമാനം കൊടുത്താണ് താൻ അച്ഛനേയും അമ്മയേയും അങ്ങനെ വിളിക്കുന്നത്. പൊന്നു കൊഞ്ചുന്നത് ഭർത്താവിനോട് അവളുടെ അച്ഛനോടും അമ്മയോടുമല്ലേ, സ്വകാര്യനിമിഷങ്ങളൊന്നും ഞങ്ങൾ നിങ്ങളെ കാണിക്കുന്നില്ലല്ലോ എന്നും ഷെബിൻ ചോദിച്ചിരുന്നു.
മേമയെക്കുറിച്ച്
മേമയ്ക്ക് ഞങ്ങൾ തിരിച്ച് വന്നത് ഇഷ്ടമായില്ല. വിശ്വാസവഞ്ചനയാണ് കാണിച്ചത്. ഞങ്ങൾ കാശ് കൊടുത്തിട്ടാണ് കട വാടകക്ക് എടുത്തത്. എഗ്രിമെന്റ് എഴുതിയിരുന്നില്ല, ചതിക്കില്ലെന്ന വിശ്വാസമുണ്ടായിരുന്നു. കട കൊടുത്ത് ഒഴിവാക്കി, നിങ്ങളുടെ കട മാറ്റിക്കോളൂ എന്നായിരുന്നു മേമ അമ്മയോട് പറഞ്ഞത്. ബ്യൂട്ടി പാർലർ വിറ്റു, ഇനി നിങ്ങളുടെ കട മാറ്റിക്കോളൂ എന്ന് പറഞ്ഞു. നിങ്ങളുടെ ചാനലിലൂടെയാണ് അടഞ്ഞു കിടന്നിടത്ത് നിന്നും ഞങ്ങൾ ഇവിടെ വരെ എത്തിയതെന്ന് പറഞ്ഞിരുന്നു. ഫസ്റ്റ് പിൻ ചെയ്തിരിക്കുന്ന വീഡിയോ കുഞ്ഞന്റേതാണ്. പട്ടിയെപ്പോലെ പെറ്റത് നാട്ടുകാർക്ക് ഉപകാരമായല്ലോ എന്നായിരുന്നു പൊന്നുവിന്റെ അമ്മ പറഞ്ഞത്.
തേക്കുന്നത്
ഷെബിനെ നിന്നെ എന്നാണ് പൊന്നു തേക്കുന്നതെന്ന ചോദ്യത്തിന് അടുത്ത് തന്നെയുണ്ടാവും. അയ്യോ, പൊന്നു ചതിച്ച് ഗൈസ് എന്ന് പറഞ്ഞ് കരഞ്ഞ് ഞാൻ വരും എന്നായിരുന്നു ഷെബിൻ പറഞ്ഞത്. പല്ലിന് ക്ലിപ്പിട്ടത് കൊണ്ടാണ് പൊന്നു ഇങ്ങനെ സംസാരിക്കുന്നത്. അവളുടെ സംസാരരീതിയിൽ ഞങ്ങൾക്കൊരു പ്രശ്നവുമില്ല. ഷെബിനും പൊന്നുവും സംസാരിക്കുന്നതിനിടയിൽ അമ്മയും സംസാരിക്കുന്നുണ്ടായിരുന്നു. ഞാനൊന്ന് പറഞ്ഞോട്ടെ എന്ന് നിരവധി പ്രാവശ്യം ഷെബിൻ അമ്മയോട് ചോദിക്കുന്നുണ്ടായിരുന്നു. എങ്ങനെയാണ് അമ്മേ എന്ന് വിളിക്കുന്നതെന്ന് ചോദിച്ചവർക്കും ഷെബിൻ മറുപടി നൽകിയിരുന്നു.
സ്പർശിച്ചിട്ടില്ല
അമ്മയുടെയും കുഞ്ഞനെയും അവൻ എങ്ങനെയാണ് ഉപദ്രവിച്ചത്, കല്യാണത്തിന് മുൻപ് ഏത് ഹോട്ടലിലാണ് റൂമെടുത്തത്, ഷെബിൻ മോശക്കാരനാണെന്ന് അച്ഛൻ പറഞ്ഞത് ശരിയാണോ എന്നൊക്കെയുള്ള ചോദ്യങ്ങളുണ്ടായിരുന്നു. ഇരിക്കുമ്പോഴായിരുന്നു സ്പർശിച്ചത് എന്നല്ലേ പറഞ്ഞത്. ഞാൻ ആരേയും പിടിക്കാൻ പോയിട്ടില്ല. ലേബർ റൂമിൽ കയറിയപ്പോഴുണ്ടായ ദുരനുഭവത്തെക്കുറിച്ചായിരുന്നു സംഗീത പറഞ്ഞത്. നല്ലൊരു സുന്ദരിയായ പെൺകുട്ടി പ്രസവിക്കാൻ വന്നിരുന്നു. കൂടെ മാന്യനായ ഭർത്താവും. ആ ചെറുക്കൻ എന്നെ വായിനോക്കുകയാണ് എന്നൊക്കെ ഇവരോട് പറഞ്ഞിരുന്നു. ഓരോരുത്തർ ഓരോ ക്യാരക്ടറല്ലേ എന്നായിരുന്നു ഷെബിനും പൊന്നുവും ചോദിച്ചത്.
We use cookies and other tracking technologies to provide services in line with the preferences you reveal while browsing the Website to show personalize content and targeted ads, analyze site traffic, and understand where our audience is coming from in order to improve your browsing experience on our Website. By continuing to browse this Website, you consent to the use of these cookies. If you wish to object such processing, please read the instructions described in our privacy policy/cookie policy.