ആപ്പ്ജില്ല

പ്രസീതയെ പെണ്ണാലോചിച്ച് ചെന്നത് മനോജിന് മുന്നിൽ! ഭർത്താവിനെ സഹോദരനാക്കി! കുടുംബമാണ് ഭാഗ്യമെന്ന് പ്രസീത ചാലക്കുടി

നാടന്‍പാട്ടുകളിലൂടെയായി ശ്രദ്ധിക്കപ്പെട്ട ഗായികമാരെ ഓര്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്നൊരു മുഖമാണ് പ്രസീത ചാലക്കുടിയുടേത്. വ്യത്യസ്തമായ ആലാപനത്തിലൂടെയായി സദസിനെ കൈയ്യിലെടുക്കുന്ന ഗായിക കൂടിയാണ് അവര്‍. നിന്നെക്കാളും എന്നെക്കാണാന്‍ എന്ന ഗാനം ആലപിച്ചതോടെയാണ് താന്‍ ഈ മേഖലയില്‍ തന്നെ എന്നുറപ്പിച്ചതെന്ന് പ്രസീത വ്യക്തമാക്കിയിരുന്നു.

Edited byഅനുപമ നായർ | Samayam Malayalam 22 Mar 2023, 11:37 am
പ്രസീത ചാലക്കുടിയുടെ നാടന്‍പാട്ട് ഇഷ്ടപ്പെടുന്നവരേറെയാണ്. സ്റ്റേജ് പരിപാടികളുമായി സജീവമാണ് ഈ ഗായിക. ചാനല്‍ പരിപാടികളിലും സജീവമാണ്. കേരളവര്‍മ്മയില്‍ നിന്നും ഡിഗ്രി പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് പ്രസീത ഫോക്ക് ലോറിലേക്ക് എത്തിയത്. കുട്ടിക്കാലം മുതലേ തന്നെ പാടാറുണ്ടായിരുന്നു. സിനിമാപ്പാട്ട് പാടണമെന്നായിരുന്നു ആഗ്രഹിച്ചത്. നാടന്‍പാട്ടിന് അനുയോജ്യമായ ശബ്ദമാണെന്നായിരുന്നു ഗുരുക്കന്‍മാരെല്ലാം പറഞ്ഞത്. ജനനയന ടീമില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്താണ് പ്രസീതയും മനോജും സുഹൃത്തുക്കളായത്. കേരളം മുഴുവന്‍ തെരുവ് നാടകം കളിക്കുമ്പോള്‍ പാട്ടുമായി പ്രസീതയുമുണ്ടായിരുന്നു. ഭാഗ്യലക്ഷ്മിയുമായി സംസാരിക്കവെയായിരുന്നു പ്രസീതയും മനോജും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിച്ചത്.
Samayam Malayalam praseetha chalakkudy and manoj s open talk about their marriage
പ്രസീതയെ പെണ്ണാലോചിച്ച് ചെന്നത് മനോജിന് മുന്നിൽ! ഭർത്താവിനെ സഹോദരനാക്കി! കുടുംബമാണ് ഭാഗ്യമെന്ന് പ്രസീത ചാലക്കുടി


​ ആകർഷിച്ചത്

ഇദ്ദേഹത്തിന്റെ ചടുലതയും ആളുകളോട് ഇടപെടുന്ന രീതിയുമാണ് എന്നെ ആകര്‍ഷിച്ചത്. ഒരുകാര്യം പറ്റില്ലെന്ന് പറഞ്ഞാല്‍ അതാണ്, അത്രയും ബോള്‍ഡാണ്. ബോള്‍ഡായ പെണ്‍കുട്ടികളെ എനിക്കിഷ്ടമാണ്. ടീമില്‍ വെച്ചാണ് ഞങ്ങള്‍ പ്രണയത്തിലായത്. എന്റെ പാട്ട് കണ്ടാണ് താല്‍പര്യം തോന്നിയതെന്നാണ് പ്രസീത തന്നോട് പറഞ്ഞതെന്നായിരുന്നു മനോജ് പറഞ്ഞത്. ട്രൂപ്പില്‍ 9 പെണ്‍കുട്ടികളുണ്ടായിരുന്നു. എല്ലാവര്‍ക്കും അദ്ദേഹത്തിനെ വലിയ കാര്യമായിരുന്നു.

​ പെണ്ണന്വേഷണം

കല്യാണം കഴിഞ്ഞ് തറവാട്ട് വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീടും സ്ഥലവുമൊക്കെ മേടിച്ചിരുന്നു. ഇനി ഇവളെ നല്ലൊരുത്തന്റെ കൂടെ പറഞ്ഞയക്കണം. അങ്ങനെയൊരു അനുഭവമുണ്ട്. രണ്ടുമൂന്ന് വര്‍ഷം മനോജ് ഗള്‍ഫിലായിരുന്നു. അച്ഛനാണ് അന്നൊക്കെ പ്രോഗ്രാമിന് കൂട്ട് പോയിരുന്നത്. പയ്യന്നൂരില്‍ ഒരു പരിപാടിക്ക് ഞാനായിരുന്നു കൂടെപ്പോയത്. എന്നോട് വന്നാണ് പ്രസീതയെ ഒരാള്‍ പെണ്ണാലോചിച്ചത്. ഒരമ്മൂമ്മയും മക്കളുമായിരുന്നു. ഒരു വെല്‍ഡിംഗ് ഷോപ്പ് നടത്തുകയാണ് പയ്യന്‍ എന്നാണ് പറഞ്ഞത്. ഞാന്‍ ബ്രദറാണെന്നാണ് പലരും കരുതുന്നതെന്നായിരുന്നു മനോജ് പറഞ്ഞത്.

​ഭാ​ഗ്യമാണ്

ഇതുപോലൊരു കുടുംബത്തില്‍ ചെന്ന് കയറാനായത് എന്റെ ഭാഗ്യമാണ്. പ്രോഗ്രാമിന് പോയി വന്നാല്‍ എന്റെ ശബ്ദം അടഞ്ഞിരിക്കുകയാണെങ്കില്‍ അമ്മ അപ്പോള്‍ മഞ്ഞള്‍ പറിക്കാന്‍ ഓടും. പച്ച മഞ്ഞള്‍ അമ്മിയില്‍ അരച്ച് എന്നെ കുടിപ്പിക്കും. അപ്പോള്‍ ശബ്ദം ശരിയാവും. അത്രയും കെയറിംഗാണ്. തറവാട്ടില്‍ നിന്നും എപ്പോഴെങ്കിലും മാറേണ്ടി വരുമല്ലോ, അതിനാല്‍ ഞങ്ങള്‍ സ്വന്തമായി വീട് വാങ്ങി. കൂട്ടുകുടുംബ സംസ്‌കാരം അങ്ങനെ വിടാനാവുന്നതല്ലല്ലോ. കുടുംബത്തില്‍ എല്ലാവരും നല്ല സപ്പോര്‍ട്ടീവാണ്. അത് വലിയ ഭാഗ്യമായാണ് കാണുന്നതെന്നുമായിരുന്നു പ്രസീത പറഞ്ഞത്.

​അനിയൻ പറഞ്ഞത്

2002 ലാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. അന്ന് ഇവരുടെ വീട്ടില്‍ പോയി കല്യാണം ആലോചിച്ചിരുന്നു. ഞങ്ങള്‍ ആലോചിച്ചിട്ട് പറയാമെന്നായിരുന്നു അമ്മ പറഞ്ഞത്. മനുവേട്ടന്റെ വീട് ചെറിയ വീടായിരുന്നു. ഞങ്ങള്‍ക്ക് വീട് ചെറുതാണെങ്കിലും കുറച്ച് സ്ഥലമൊക്കെയുണ്ടായിരുന്നു. അനിയന് അവരുടെ വീട് കണ്ടപ്പോള്‍ കല്യാണത്തില്‍ താല്‍പര്യമില്ലായിരുന്നു. അച്ഛനും അമ്മയുമാണ് അവനെ പറഞ്ഞ് തിരുത്തിയത്. ഇപ്പോള്‍ അവന് ഏറ്റവും കൂടുതല്‍ ബഹുമാനം മനുവേട്ടനോടാണ്.

ഓതറിനെ കുറിച്ച്
അനുപമ നായർ

ആര്‍ട്ടിക്കിള്‍ ഷോ