ആപ്പ്ജില്ല

വേളാങ്കണ്ണിക്കും മൂകാംബികക്കും മനസ്സുകൊണ്ടോ, ശരീരം കൊണ്ടോ പോകുമ്പോൾ ഇദ്ദേഹവുമുണ്ടാകും; സന്നിദാനന്ദൻ

1961 നവംബർ 14നാണ്‌ യേശുദാസിന്റെ ആദ്യ ഗാനം റിക്കോർഡ്‌ ചെയ്തത്‌. കെ. എസ്‌. ആന്റണി എന്ന സംവിധായകൻ തന്റെ 'കാൽപ്പാടുകൾ' എന്ന സിനിമയിലാണ് അദ്ദേഹത്തിന് പാടാൻ അവസരം നൽകിയത്.

Samayam Malayalam 10 Jan 2023, 2:30 pm
യേശുദാസിന് ഇന്ന് ജന്മദിനമാണ്. നിരവധി താരങ്ങളും ആരാധകരുമാണ് ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തുന്നത്. ഭാര്യക്കൊപ്പം അമേരിക്കയിലാണ് ഇപ്പോൾ അദ്ദേഹം. ഐഡിയ സ്റ്റാർ സിംഗർ ഫെയിം സന്നിദാനന്ദൻ പങ്കിട്ട ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായി മാറുന്നത്. "നാളത്തെ പിറന്നാള് കുട്ടിക്ക് സ്നേഹപൂർവ്വം....."ഈ "ഗന്ധർവ്വ"ഗായകനു നാമെന്തു പകരം നല്കിയാലാണ് മതിയാവുക,," എത്രയെത്ര സംഗീതകാരന്മാർ..ഗാനരചയിതാക്കൾ...നായകന്മ്മാർ, അങ്ങിനെ ആരെല്ലാമോ മനുഷ്യ ജന്മ്മം പൂണ്ട ഈ ഗന്ധർവ്വനെ ഉപയോഗപ്പെടുത്തി" , എന്ന് പറഞ്ഞുകൊണ്ട് പങ്കിട്ട പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം.
Samayam Malayalam Sannidhanandan


സന്നിയുടെ വാക്കുകൾ


നാളത്തെ പിറന്നാള് കുട്ടിക്ക് സ്നേഹപൂർവ്വം....."ഈ "ഗന്ധർവ്വ"ഗായകനു നാമെന്തു പകരം നല്കിയാലാണ് മതിയാവുക,," എത്രയെത്ര സംഗീതകാരന്മാർ..ഗാനരചയിതാക്കൾ...നായകന്മ്മാർ, അങ്ങിനെ ആരെല്ലാമോ മനുഷ്യ ജന്മ്മം പൂണ്ട ഈ ഗന്ധർവ്വനെ ഉപയോഗപ്പെടുത്തി.ശബരിമലയിലേക്കും മക്കയിലേക്കും..,വേളാങ്കണ്ണിക്കും മൂകാംബികക്കും.., ഗുരുവായൂരിലേക്കും... കാശിയിലേക്കും, നാം മനസ്സുകൊണ്ടോ, ശരീരം കൊണ്ടോ പോകുമ്പോൾ ഇദ്ദേഹവുമുണ്ടാകും നമ്മോടൊപ്പം.

നമ്മുടെ ഓരോ വികാരങ്ങൾക്കുമൊപ്പം "യേശുദാസെ"ന്ന ഈമഹാനുഭാവന്റെ ശബ്ദമുണ്ട് . ഓരോ പുല്ക്കൊടിക്കും ഭൂമിയിൽ എന്തെങ്കിലുമൊരു കർമ്മം അനുഷ്ടിക്കാനുണ്ടാകും എന്നുവരെ, നമ്മെ ഓർമ്മപ്പെടുത്തുന്നു ഈ "ഗാനഗന്ധർവ്വൻ".! നമ്മൾകാണുന്ന ഈ താടിയും വെള്ള വസ്ത്രവും"ജഗതീശ്വരന് പ്രണാമം"എന്ന പദവും ഞങ്ങൾക്ക് ആ ശബ്ദം പോലെ പ്രിയതരമാണ്.., ഇനിയുമാ"ഗന്ധർവ്വസ്വരമാധുരി അനുഭവിക്കാൻ ഞങ്ങൾക്ക് സാധിക്കട്ടെ,,...! ലോകാസമസ്താ സുഘിനോഭവന്തു- എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.


1940 ജനുവരി 10-ന് ഫോർട്ട് കൊച്ചിയിലെ ഒരു റോമൻ കത്തോലിക്കാ കുടുംബത്തിൽ അക്കാലത്തെ പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റെയും മകനായാണ്‌ യേശുദാസ്‌ ജനിച്ചത്‌. അഗസ്റ്റിൻ ജോസഫ്-എലിസബത്ത് ദമ്പതികളുടെ ഏഴ് മക്കളിൽ രണ്ടാമനും ആണ്മക്കളിൽ മൂത്ത ആളായിരുന്നു യേശുദാസ്.

ആര്‍ട്ടിക്കിള്‍ ഷോ