ആപ്പ്ജില്ല

ഇതാണ് ചൈൽഡ് ലൈൻ; സംസാരിക്കാൻ പോലും അറിയില്ല, കുട്ടിയുടെ പേര് പോലും അറിയാത്ത ആളുകൾ പരാതി അന്വേഷിക്കുന്നു; ബഷീർ ബഷി

സമയവും കാലവും നോക്കി ഒരാഴ്ച കഴിഞ്ഞാണോ ഇവർ കുട്ടിയെ അന്വേഷിച്ച് എത്തേണ്ടത്. എന്താണ് സംസാരിക്കേണ്ടത് എന്നുപോലും ചൈൽഡ് ലൈൻ പ്രവർത്തകർക്ക് അറിയില്ല- ബഷി പറയുന്നു!!

Samayam Malayalam 16 Jan 2023, 6:43 pm
'കുട്ടിയുടെ പേര് പോലും അറിയില്ല. അതാണ് പറയുന്നത് ഒരു കുട്ടിയുടെ കാര്യം അവരുടെ മാതാപിതാക്കളെക്കാൾ നന്നായി ഒരു ചൈൽഡ് ലൈനിനും നോക്കാൻ സാധിക്കില്ലെന്ന്. ചൈൽഡ് ലൈനിൽ വിളിച്ച് പരാതി പറയുന്നവർ ഈ വീഡിയോ മൊത്തമായി ഇരുന്ന് കാണൂ' എന്ന് പറഞ്ഞുകൊണ്ട് ബഷീർ ബഷി പങ്കിട്ട പുത്തൻ വീഡിയോ വീണ്ടും പുത്തൻ ചർച്ചകൾക്ക് വഴി വച്ചിരിക്കുന്നു. വളരെ ഇർ റെസ്പോൺസിബിൾ പെരുമാറ്റമാണ് ചൈൽഡ് ലൈൻ പ്രവർത്തകരുടേത്. മര്യാദയ്ക്ക് സംസാരിക്കാൻ പോലും അറിയില്ല എന്നും ബഷി പറയുന്നു.
Samayam Malayalam social media about basheer bashi s new video he got a call from child line
ഇതാണ് ചൈൽഡ് ലൈൻ; സംസാരിക്കാൻ പോലും അറിയില്ല, കുട്ടിയുടെ പേര് പോലും അറിയാത്ത ആളുകൾ പരാതി അന്വേഷിക്കുന്നു; ബഷീർ ബഷി



ഫോണിൽ ആയാലും മതി

ചൈൽഡ് ലൈനിൽ നിന്നുമാണ് വിളിക്കുന്നതെന്ന് പറഞ്ഞെത്തിയ കോളിൽ ആദ്യം കുട്ടിയുടെ വിവരങ്ങൾ ആണ് അന്വേഷിക്കുന്നത്. നാളെവന്നാൽ കുട്ടിയെ കാണാൻ പറ്റുമോ എന്ന് ചോദിക്കുമ്പോൾ നാളെ ക്ലാസ് ഉള്ള ദിവസം ആണെന്നും കുട്ടിയുടെ ക്ലാസ് നഷ്ട്പെടുത്താൻ സാധിക്കില്ല എന്നും ബഷീർ ബഷി പറയുന്നുണ്ട്. ഇന്ന് വന്നാൽ കുട്ടിയെ കാണാം എന്ന് പറയുമ്പോൾ, ഇന്ന് കഴിയില്ല എന്നും ചൈൽഡ് ലൈൻ പ്രവർത്തകർ എന്ന് പറയുന്ന ആളുകൾ പറയുന്നു. ഞങ്ങളുടെ പ്രൊസീജ്യർ ഇങ്ങനെ ആണെന്നും ഫോണിൽ കൂടി സംസാരിച്ചാൽ മതിയെന്നും 'പ്രവർത്തകർ' പറയുന്നു.

ഫീമെയിൽ സ്റ്റാഫ് ആണ്

ഞങ്ങൾ ഫീമെയിൽ സ്റ്റാഫ് കൂടി ആണ്, അവിടെ വരെ എത്തുമ്പോഴേക്കും സമയം കഴിയും, അതുകൊണ്ടാണ് ഫോണിൽ കൂടി സംസാരിച്ചാൽ മതിയെന്ന് പറഞ്ഞതെന്നും 'പ്രവർത്തകർ' പറയുന്നു. ഫീമെയിൽ സ്റ്റാഫ് ആണ് എന്ന് ഞങ്ങൾക്ക് ഞങ്ങളുടേതായ വർക്ക് ഉണ്ട് എന്നും ബഷീറിനെ വിളിച്ച ആളുകൾ പറയുന്നുണ്ട്. സ്‌കൂളിൽ പോകട്ടെ എന്ന് ചോദിക്കുമ്പോൾ അത് തന്റെ മകൾക് നാണക്കേട് ആകുമെന്നും ബഷീർ ബഷി പറയുന്നു. ഞങ്ങളുടെ മോൾക്കും പരാതി ഉണ്ട്. അത് നേരിട്ട് വന്നാൽ അല്ലെ ശരിയാകൂ എന്നും ബഷീർ പറഞ്ഞു.

തോന്നും പോലെ സംസാരം എന്തായിത്

നിങ്ങൾക്ക് കംപ്ലെയിന്റ് കിട്ടുമ്പോൾ നിങ്ങൾ അല്ലെ ഡീറ്റെയിൽസ് അറിയേണ്ടത്. നിങ്ങൾ ഉത്തരവാദിത്വം ഉള്ള ആളുകൾ സംസാരിക്കുംപോലെ അല്ല സംസാരിക്കുന്നത്. ഓരോരുത്തർ വിളിച്ചിട്ട് തോന്നും പോലെ അല്ലല്ലോ സംസാരിക്കേണ്ടത്. നിങ്ങൾ ഏതു സമയം കുട്ടിയെ വിട്ടു കാണും എന്നും ബഷീർ പറയുമ്പോൾ ഞങ്ങൾ ഫീമെയിൽ വർക്കേഴ്സ് ആണ് എന്ന് 'പ്രവർത്തകർ' ആവർത്തിച്ചു പറയുന്നതും വീഡിയോയിലൂടെ കേൾക്കാം. മെയിൽ ആയാലും ഫെമെയിൽ ആയാലും നിങ്ങൾ ചൈൽഡ് ലൈനിൽ നിന്നും അല്ലെ വിളിക്കുന്നത് എന്നും ബഷീർ ചോദിക്കുന്നു. ബഷീറിന്റെ വീഡിയോ വൈറലായതോടെ നിരവധി അഭിപ്രായങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത്.

തെറ്റ് കാണിച്ചാൽ നമ്മളും ശാസിക്കും

ഇക്ക അങ്ങയോട് എനിക്ക് ബഹുമാനം തോന്നുന്നു സ്വന്തം മക്കളെ നമ്മൾ നോക്കുന്നത് പോലെ മറ്റുള്ളവർക്ക് നോക്കാൻ കഴിയില്ല ചൈൽഡ് ലൈനോട് സംസാരിച്ച രീതി സൂപ്പർ ആയിരിക്കുന്നു. എനിക്ക് ഒരു മകനുണ്ട് തെറ്റ് കാണിച്ചാൽ നമ്മളും ശാസിക്കും അങ്ങനെ വേണം അച്ഛൻ അമ്മമാർ. ഇതിന്റെ ഒന്നും ഒരു ആവിശ്യവും ഇല്ലായിരുന്നു. കുട്ടിയെ അടിച്ച കാര്യം വിഡിയോയിൽ പറയണ്ടായിരുന്നു ബഷീർക്ക- എന്ന് തുടങ്ങി നിരവധി അഭിപ്രായങ്ങളും ബഷീറിനോടായി ആരാധകർ പറയുന്നു.

ആ തല്ല് ആവശ്യമായിരുന്നു

സുനുവിന് ക്രിസ്മസ് പരീക്ഷ നടത്തിയതിന്റെ പേപ്പറുകള്‍ കിട്ടി. സുനുവിനെയും കൂട്ടി വരുമ്പോള്‍ തന്നെ സോനു നല്ല ദേഷ്യത്തിലായിരുന്നു എന്നും കൂട്ടി വന്നതും മകളെ സോനു പൊതിരെ തല്ലി എന്നാണ് ബഷീറിന്റെ ചർച്ചയായ വീഡിയോയിലെ കണ്ടന്റ്. കഴിഞ്ഞ പ്രാവശ്യത്തിലും അധികം മാര്‍ക്ക് കുറഞ്ഞിട്ടുണ്ട്. സോനു മകളെ ഇട്ട് അടിക്കുമ്പോള്‍ പിടിച്ച് മാറ്റാന്‍ ഞാനോ മഷുറയോ പോയില്ല. ആ തല്ല് ആവശ്യമായിരുന്നു എന്ന് തോന്നി എന്നും ബഷി പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ