Also Read: പൊന്നിയിൻ സെൽവനിലെ ആൾവാർ കടിയാൻ നമ്പി മലയാളത്തിൻ്റെ കുഞ്ചൻ നമ്പ്യാരുടെ നഷ്ടം ഓർമപ്പെടുത്തുന്നു
അമീറയിലൂടെ സംവിധായകൻ
മിശ്രവിവാഹം ചെയ്ത മാതാപിതാക്കളുടെ മരണത്തോടെ യുപിയിൽ നിന്നും മുത്തശിയ്ക്കൊപ്പം കേരളത്തിലെത്തുന്ന രണ്ടു കുട്ടികളുടെ കഥ പറഞ്ഞ അമീറ പൗരത്വ ബില്ലു ചർച്ച ചെയ്യപ്പെടുന്ന കാലത്ത് ഇന്ത്യൻ രാഷ്ട്രീയ പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. കോവിഡും പ്രളയവും തീർത്ത വെല്ലുവിളികൾക്കു നടുവിൽ ഏറെ പ്രതിസന്ധികളെ തരണം ചെയ്താണ് താൻ അമീര ചിത്രം ഒരുക്കിയതെന്നു റിയാസ് മുഹമ്മദ് പറയുന്നു. മതവർഗീയത തീർത്ത നിരവധി സംഘർഷങ്ങളിലൂടെ കടന്നു പോകേണ്ടിവരുന്ന അമീറയെ മീനക്ഷിയും സഹോദരൻ അമീനെ മീനാക്ഷിയുടെ സഹോദരൻ ഹാരിഷും മികവുറ്റതാക്കിയിരുന്നു. മീനാക്ഷിയുടെ അച്ഛൻ അനൂപ് ആർ. പാദുവ തന്നെയാണ് 'അമീറ'യുടെ കഥ ഒരുക്കിയിരുന്നത്.
അച്ഛൻ്റെ ആകസ്മിക വിയോഗം
ഞാൻ നല്ല നിലയിലായി കാണാൻ ഏറ്റവും ആഗ്രഹിച്ചത് അച്ഛനാണെന്നും ആദ്യ സിനിമയുടെ റിലീസിനു തൊട്ടു മുമ്പ് അച്ഛൻ മരിച്ചതും വേദനയോടെ റിയാസ് മുഹമ്മദ് ഓർക്കുന്നു. കോട്ടയം സംക്രാന്തി സ്വദേശിയായ റിയാസ് മുഹമ്മദ് തന്റെ സിനിമയെന്ന വലിയ സ്വപ്നത്തിനുവേണ്ടിയുടെ അതിജീവിനം ഒരു സിനിമാക്കഥ പോലെ പങ്കുവെയ്ക്കുന്നു. ഡെലിവറി ബോയിയായി ഇപ്പോൾ ജോലി ചെയ്യുകയാണ് ഈ യുവ കലാകാരൻ. രാവിലെ ഏഴു മുതൽ തന്റെ ഇരുചക്ര വാഹനത്തിൽ ഭക്ഷണ വിതരണത്തിനു പുറപ്പെടുന്ന റിയാസ് രാത്രി വളരെ വൈകിയും ഓടുന്നു. ഇതിന്റെ ഇടവേളയിലാണ് സിനിമയ്ക്കു വേണ്ടിയുള്ള പ്രയത്നങ്ങൾ. സിനിമയുടെ എഴുത്തും നിർമാതാക്കളെയും താരങ്ങളെയും മീറ്റ് ചെയ്യുന്നതുമെല്ലാം. തന്റെ രണ്ടാമത്തെ സിനിമയുടെ പണിപ്പുരയിലാണ് റിയാസ് മുഹമ്മദ്.
ഒപ്പമുള്ളവർക്ക് പിന്തുണ
റിയാസ് മുഹമ്മദ് വളരെയധികം കഠിനാധ്വാനം ചെയ്തു സിനിമാ സംവിധായകനായതുകൊണ്ടു തന്നെ തന്റെ ഒപ്പമുള്ള നിരവധി പേർക്ക് സിനിമയിലേക്ക് അവസരം തുറന്നുകൊടുക്കുകയാണ്. റിയാസിന്റെ നേതൃത്വത്തിലുള്ള ഡിസംബർ മിസ്റ്റ് എന്ന ബാനറിൽ ഇതിനോടകം വെബ് സീരിസുകളും ഷോർട് ഫിലിമുകളും ഒരിക്കുന്നുണ്ട്. പുതുമുഖങ്ങളായ നിരവധിപേർ അഭിനയ രംഗത്തേക്കും തിരക്കഥ, സംവിധാന മേഖലിയിലേക്കും ഡിസംബർ മിസ്റ്റിലൂടെ കടന്നുവരുന്നുണ്ടെന്ന് റിയാസ് പറയുന്നു.
കുടുംബമാണ് ബലം
അമ്മയും ഭാര്യും രണ്ടു മക്കളും ചേരുന്നതാണ് റിയാസിന്റെ കുടുംബം. സിനിമയ്ക്കു വേണ്ടി അലയുമ്പോഴും കുടുംബം നൽകുന്ന പിന്തുണയാണ് തന്റെ ബലമെന്ന് ഈ സംവിധായകൻ പറയുന്നു. ഭാര്യ രഹ്നയും മക്കൾ അഫ്നാസും അഹ്സാനും അമ്മ സൈനബയുമാണ് റിയാസിന്റെ കരുത്ത്. അച്ഛൻ മുഹമ്മദ് ഹനീഫ ഇപ്പോഴും തന്റെ കൂടടെയുണ്ടെന്നും ഈ കലാകാരൻ പറയുന്നു.
Read Latest Movie News And Malayalam News