ആപ്പ്ജില്ല

വശീകരിച്ച് കൊണ്ടു പോയി കഴുത്തറുത്ത് കൊന്നു തിന്നു; നരബലി നടത്തിയത് ഇങ്ങനെയോ, കേരളം ഞെട്ടിയ നരബലി ആശയമാക്കിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുന്നു

ട്രാന്‍സ്‌ജെന്ററും മോഡലുമായ നടി കാജല്‍ സി എസിനെ കേന്ദ്ര കഥാപാത്രമാക്കി നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പകര്‍ത്തിയത് ജിയോ മരോട്ടിക്കല്‍ ആണ്. വാര്‍ത്തകളിലൂടെ അറിഞ്ഞ നരബലി കഥ കണ്ണിന് മുന്നില്‍ കാണുന്നത് പോലെ ഫോട്ടോകളിലൂടെ ദൃശ്യവത്കരിക്കുകയാണ് ജിയോ.

Samayam Malayalam 17 Oct 2022, 4:40 pm
പ്രബുദ്ധ കേരളം എന്ന് ഊറ്റം കൊള്ളുന്ന മലയാളികള്‍ ഞെട്ടിത്തരിച്ച സംഭവമായിരുന്നു പത്തനംതിട്ടയില്‍ നടന്ന നരബലി. അന്ധവിശ്വാസത്തിന്റെ പേരില്‍ രണ്ട് സ്ത്രീകളെ കൊന്ന് തിന്നു എന്ന വാര്‍ത്ത ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. കേരളം ചര്‍ച്ച ചെയ്യുന്ന നരബലി എന്ന വിഷയത്തെ ആസ്പദമാക്കി ഒരുക്കിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
Samayam Malayalam the photo shoot based on the idea of human sacrifice is goes viral
വശീകരിച്ച് കൊണ്ടു പോയി കഴുത്തറുത്ത് കൊന്നു തിന്നു; നരബലി നടത്തിയത് ഇങ്ങനെയോ, കേരളം ഞെട്ടിയ നരബലി ആശയമാക്കിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാവുന്നു


​ജിയോ പകര്‍ത്തിയ ചിത്രങ്ങള്‍

ട്രാന്‍സ്‌ജെന്ററും മോഡലുമായ നടി കാജല്‍ സി എസിനെ കേന്ദ്ര കഥാപാത്രമാക്കി നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പകര്‍ത്തിയത് ജിയോ മരോട്ടിക്കല്‍ ആണ്. വാര്‍ത്തകളിലൂടെ അറിഞ്ഞ നരബലി കഥ കണ്ണിന് മുന്നില്‍ കാണുന്നത് പോലെ ഫോട്ടോകളിലൂടെ ദൃശ്യവത്കരിക്കുകയാണ് ജിയോ.

​അന്ധമായ വിശ്വാസങ്ങള്‍ക്ക് എതിരെ

അന്ധമായ അന്ധവിശ്വാസത്തിന്റെ നരബലി എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. മനീഷ് മനു ആണ് ആര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. പൊതുവെ കാണുന്ന ഫോട്ടോഷൂട്ടില്‍ നിന്നും ഏറെ വ്യത്യസ്തമാണിത്.

​പത്തനംതിട്ടയില്‍ നടന്നത്

സാമ്പത്തിക അഭിവൃദ്ധിയ്ക്ക എന്ന പേരിലാണ് രണ്ട് സ്ത്രീകളെ മൂന്ന് പേര്‍ ചേര്‍ന്ന് കൊടും ക്രൂരമായി കൊന്നു തിന്നത്. എന്നാല്‍ ഷാഫി എന്ന നരഭോജിയുടെ പണത്തോടുള്ള ആര്‍ത്തിയും ലൈംഗിക വൈകൃതവും ആയിരുന്നു ആ രണ്ട് കൊലകളും എന്നതാണ് വാസ്തവം.

​ക്രൂര കൊലപാതകം

ലൈല ഭഗവല്‍ സിംഗ് എന്നീ ദമ്പതിമാര്‍ക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവാന്‍ വേണ്ടി നടത്തിയതാണ് കൊല. ഇതിന്റെ പേരില്‍ ദമ്പതികളില്‍ നിന്നും ലക്ഷങ്ങള്‍ ഷാഫി തട്ടിയെടുക്കുകയും ചെയ്തിരുന്നു. ലൈലയെയും കൊല ചെയ്യപ്പെട്ട സ്ത്രീകളെയും ഷാഫി ലൈംഗികമായും ഉപയോഗിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

​കേരളം നടുങ്ങിയ സംഭവം

പൂജയുടെ പേരില്‍ രണ്ട് സ്ത്രീകളെയും കൊന്നത് മൂന്ന് പേരും ചേര്‍ന്നാണത്രെ. കൊല്ലുന്നതിന് മുന്‍പ് രണ്ട് പേരെയും ക്രൂരമായി മുറിവേല്‍പ്പിച്ചിരുന്നു. ജനനേന്ദ്രിയത്തില്‍ നിന്ന് രക്തം ശേഖരിച്ച ശേഷം കഷ്ണങ്ങളായി വെട്ടി നുറുക്കുകയായിരുന്നു എന്നാണ് മൊഴി.

​ഒപ്പിയെടുത്ത ഫോട്ടോഷൂട്ട്

ലൈലയാണ് ആദ്യം കഴുത്തില്‍ കത്തി വച്ചത്. അത് ഫോട്ടോഷൂട്ടില്‍ വളരെ വ്യക്തമാകി കാണിയ്ക്കുന്നുണ്ട്. അതിന് ശേഷം മൂന്ന് പേരും ചേര്‍ന്ന് വെട്ടി നുറുക്കുകയായിരുന്നു. മനുഷ്യമാംസം കറിവച്ചു കഴിച്ചു എന്നും പറയപ്പെടുന്നു

വിൽപത്രത്തിൽ ഒളിപ്പിച്ചിരിക്കുന്നതെന്ത്? | Santhwanam | Santhwanam Twist |

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ