ആപ്പ്ജില്ല

വാനമ്പാടിയില്‍ ഏറെയിഷ്ടം അനുമോളെ! അവളെന്റെ ജീവനാണെന്ന് സായ് കിരണ്‍! മലയാളികളെ മറക്കില്ല

സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് സായ് കിരണ്‍ ജനിച്ചത്. പാട്ടിലും അഭിനയത്തിലും ഒരുപോലെ കഴിവ് തെളിയിച്ച് മുന്നേറുകയാണ് താരം. മലയാളികളുടെ പിന്തുണ തന്നെ ഞെട്ടിച്ചുവെന്നായിരുന്നു താരം പറഞ്ഞത്.

Samayam Malayalam 3 Sept 2020, 3:02 pm
ഏഷ്യാനെറ്റിലെ പ്രധാന സീരിയലുകളിലൊന്നായ വാനമ്പാടി ക്ലൈമാക്‌സിലേക്ക് കടന്നിരിക്കുകയാണ്. പ്രിയപ്പെട്ട പരമ്പര അവസാനിക്കുകയാണെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും സങ്കടത്തിലായിരുന്നു. ആരാധകര്‍ മാത്രമല്ല തങ്ങളും സങ്കടത്തിലാണെന്ന് പറഞ്ഞ് താരങ്ങളും എത്തിയിരുന്നു. അവസാനരംഗങ്ങള്‍ ചിത്രീകരിച്ചതിനെക്കുറിച്ചും എല്ലാവരേയും മിസ്സ് ചെയ്യുന്നതിന്റെ സങ്കടത്തെക്കുറിച്ച് പറഞ്ഞുമൊക്കെ താരങ്ങള്‍ എത്തിയിരുന്നു. കൊയിലമ്മയില്‍ അഭിനയിച്ചതിന് ശേഷമായാണ് മലയാളം പതിപ്പിലേക്കും സായ് കിരണിന് ക്ഷണം ലഭിച്ചത്.
Samayam Malayalam vanambadi actor sai kiran talks about his experience as the serial hits climax
വാനമ്പാടിയില്‍ ഏറെയിഷ്ടം അനുമോളെ! അവളെന്റെ ജീവനാണെന്ന് സായ് കിരണ്‍! മലയാളികളെ മറക്കില്ല


സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് സായ് കിരണ്‍ ജനിച്ചത്. പാട്ടിലും അഭിനയത്തിലും ഒരുപോലെ കഴിവ് തെളിയിച്ച് മുന്നേറുകയാണ് താരം. മലയാളികളുടെ പിന്തുണ തന്നെ ഞെട്ടിച്ചുവെന്നായിരുന്നു താരം പറഞ്ഞത്. കേരളത്തേയും മലയാളി പ്രേക്ഷകരേയും മിസ്സ് ചെയ്യുന്നതിന്റെ സങ്കടത്തെക്കുറിച്ചും താരം പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിച്ചപ്പോഴും താരം ഇതേക്കുറിച്ച് പറഞ്ഞിരുന്നു. അനുമോളുമായുള്ള സൗഹൃദത്തെക്കുറിച്ചും സായ് കിരണ്‍ വാചാലനായിരുന്നു.

മലയാളികളുടെ സ്‌നേഹം

മലയാളികളേയും കേരളീയരേയും കുറിച്ച് പറയുമ്പോള്‍ നൂറുനാവാണ് സായ് കിരണിന്. ആ ഇഷ്ടമായിരുന്നു ആരാധകരുടെ ചോദ്യത്തിനുള്ള മറുപടികളിലും പ്രകടമായത്. വാനമ്പാടിയിലെ വേഷം കണ്ട് കണ്‍നിറഞ്ഞുവെന്നും ഇത്രയും ഡൗണ്‍ റ്റു എര്‍ത്താണോ നിങ്ങളെന്നുള്ള ചോദ്യങ്ങളുമായാണ് ചിലരെത്തിയത്. കേരളത്തിലെ പ്രിയപ്പെട്ട സ്ഥലത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അനുവിന്റെ മടിയെന്നായിരുന്നു സായ് കിരണിന്റെ മറുപടി.

തംബുരുവോ അനുമോളോ?

അനുമോളും തംബുരുവുമാണ് മോഹന്‍കുമാറിന്റെ മക്കളായി അഭിനയിക്കുന്നത്. ഈ രണ്ട് കുട്ടികളും തന്റെ മക്കളാണെന്നാണ് സായ് കിരണ്‍ മുന്‍പ് പറഞ്ഞത്. അനുവിനെയാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നായിരുന്നു അദ്ദേഹം ആരാധകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഗൗരിയാണ് അനുമോളെ അവതരിപ്പിക്കുന്നത്. അവളെയാണ് താന്‍ വല്ലാതെ മിസ്സ് ചെയ്യുന്നതെന്നും താരം പറഞ്ഞിരുന്നു.

Also Read: 'മിന്നല്‍ മുരളി'ക്ക് ആശംസകൾ നേർന്ന് സാക്ഷാൽ 'കൃഷ്'; നന്ദി പറഞ്ഞ് ടൊവിനോ

ക്ലൈമാക്‌സ് എന്നായിരിക്കും?

വാനമ്പാടിയുടെ ക്ലൈമാക്‌സ് സംപ്രേഷണം എന്നാണെന്ന തരത്തിലുള്ള ചോദ്യങ്ങളും ആരാധകര്‍ ചോദിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ ക്ലൈമാക്‌സ് സംപ്രേഷണം ചെയ്‌തേക്കുമെന്നായിരുന്നു സായ് കിരണിന്റെ മറുപടി. പാട്ടിനേക്കാള്‍ കൂടുതല്‍ തനിക്കിഷ്ടം അഭിനയമാണ്. മോഹന്‍കുമാറും താനുമായി ഒരു ബന്ധവുമില്ല. ബന്ധമുണ്ടായിരുന്നുവെങ്കില്‍ പാടി മരിക്കേണ്ടി വന്നേനെയെന്നും സായ് കിരണ്‍ പറയുന്നു.

Also Read: നീ അംബേദ്ക്കർ കണ്ടിട്ടുണ്ടോ? ഡാനി കണ്ടിട്ടുണ്ടോ? പിഷാരടിയ്ക്ക് ആശ്വാസം പക‍ര്‍ന്ന മമ്മൂട്ടിയുടെ ചോദ്യം

ലൊക്കേഷന്‍

രഞ്ജിത്തേട്ടനും ചിപ്പിയും സപ്പോര്‍ട്ടീവാണ്. പെര്‍ഫെക്റ്റ് മാച്ചാണ് ഇരുവരും. അവസാനമായി യാത്ര പറഞ്ഞത് രഞ്ജിത്തേട്ടനോടാണ്. മികച്ച പോത്സാഹനമാണ് ഇരുവരും തന്നത്. മലയാളത്തില്‍ നിന്നും മികച്ച അവസരം തേടിയെത്തിയാല്‍ സ്വീകരിക്കും. അധികം വൈകാതെ തന്നെ മലയാള സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളികളേയും അവരുടെ പിന്തുണയേയും ഒരിക്കലും മറക്കാനാവില്ല. നിര്‍മ്മലേട്ടത്തിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഹാര്‍ഡ് വര്‍ക്കിംഗ്, ബ്രേവ് ലേഡിയെന്നായിരുന്നു സായ് കിരണ്‍ പറഞ്ഞത്. ചന്ദ്രേട്ടനും പാവമാണ്.

(ചിത്രങ്ങൾക്ക് കടപ്പാട്-ഫേസ്ബുക്ക്)

ആര്‍ട്ടിക്കിള്‍ ഷോ