ആപ്പ്ജില്ല

സച്ചി പോയതിൽ സങ്കടത്തെക്കാൾ നിരാശയാണ് കൂടുതൽ; പ്രിയ സുഹൃത്തിനെ ഓർത്തു പൃഥ്വിരാജ്

പൃഥ്വിരാജിന്റെ സിനിമ ജീവിതത്തിന്റെ പതിനെട്ടാം വാർഷിക ചടങ്ങിൽ വെച്ചായിരുന്നു പൃഥ്വിരാജ് സച്ചിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്

Lipi 11 Sept 2020, 9:11 pm
2020ലെ നഷ്ടങ്ങളിൽ മലയാളികൾ ഏറ്റവുമധികം ഞെട്ടലോടെ കേട്ടത് സംവിധായകൻ സച്ചിയുടെ മരണമാണ്. ചോക്ലേറ്റ് എന്ന സിനിമയിൽ തുടങ്ങി അയ്യപ്പനും കോശിയും വരെ എത്തി നിന്നപ്പോഴും, എന്റെ സ്വപ്നത്തിലെ സിനിമ ഇതൊന്നുമല്ല എന്ന് പറഞ്ഞയാൾ.
Samayam Malayalam prithviraj remembers late director sachy
സച്ചി പോയതിൽ സങ്കടത്തെക്കാൾ നിരാശയാണ് കൂടുതൽ; പ്രിയ സുഹൃത്തിനെ ഓർത്തു പൃഥ്വിരാജ്


ആ സമയത്തു, തന്റെ ഏറ്റവുമടുത്ത സുഹൃത്ത് നഷ്ടപെട്ട ദുഖത്തിലായിരുന്നു നടൻ പൃഥ്വിരാജ്. തന്നിലെ ഒരു ഭാഗം സച്ചിക്കൊപ്പം നഷ്ടമായി എന്നാണ് അദ്ദേഹം അന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇപ്പോൾ ആദ്യമായി, സച്ചിയെക്കുറിച്ചുള്ള ഓർമ്മകൾ ഒരു പൊതുവേദിയിൽ താരം പങ്കുവെച്ചിരിക്കുന്നു. പൃഥ്വിരാജിന്റെ സിനിമ ജീവിതത്തിന്റെ പതിനെട്ടാം വാർഷികം ആഘോഷിച്ച, സൂര്യ ടിവി പരിപാടി, മധുര പതിനെട്ടിൽ പൃഥ്വി എന്ന ഷോയിലാണ് സച്ചിയെക്കുറിച്ചുള്ള ഓർമ്മകൾ നടൻ പങ്കുവെച്ചത്.

Also Read: എന്‍റെ ഭര്‍ത്താവ് വികാസാണ്; വാസു അണ്ണനെ സൂക്ഷിക്കുക!

"സച്ചി ഈസ് ഗോൺ. മറ്റൊന്നും പറയാനില്ല.എല്ലാ ആറുമാസം കൂടുമ്പോഴും ഒന്നിച്ചു സിനിമ ചെയ്തിരുന്ന സംവിധായകനും നടനുമായിരുന്നില്ല ഞാനും സച്ചിയും. എനിക്ക് വളരെകുറച്ചു സുഹൃത്തുക്കളെ ഉള്ളു, അതിലും എന്നെ വളരെ നന്നായി മനസിലാക്കുന്നവർ കുറവാണ്, അതിൽ ഒരാളായിരുന്നു സച്ചി. ഇപ്പോഴും ഞങ്ങളുടെ വാട്സ്ആപ്പ് ചാറ്റ് നോക്കിയാൽ അതിൽ അധികവും ഞങ്ങൾ സംസാരിച്ചത് സിനിമ തന്നെയാണ്," പൃഥ്വിരാജ് പറഞ്ഞു.

സച്ചി വിടപറഞ്ഞതിൽ സങ്കടത്തെക്കാൾ ഉപരി നിരാശയാണ് തോന്നുന്നതെന്നു താരം പറഞ്ഞു. സച്ചി തന്റെ സ്വപ്നത്തിലെ സിനിമ ചെയ്തുതുടങ്ങിയിരുന്നെ ഉള്ളു എന്നും തന്റെ പ്രിയസുഹൃത്തിനെപ്പറ്റി പൃഥ്വിരാജ് ഓർത്തു.

Also Read: മിന്നുകെട്ടിനൊരുങ്ങി മിയ; അതീവ സന്തുഷ്ടയായി പ്രിയതാരം!

"മറ്റെന്തിനേക്കാളും, സങ്കടം എന്നതിനേക്കാൾ, എനിക്ക് നിരാശയാണ്. സച്ചി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. ചോക്ലേറ്റും അനാർക്കലിയും ഒന്നും ആയിരുന്നില്ല, സച്ചി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു," വാക്കുകൾ ഇടറിക്കൊണ്ട് പൃഥ്വിരാജ് പറഞ്ഞു.

സച്ചിയുടെ സിനിമ സ്വപ്‌നങ്ങൾ സുഹൃത്തെന്ന നിലയിൽ താങ്കൾ നിറവേറ്റുമോ എന്ന അവതാരകയുടെ ചോദ്യത്തിന്, പൃഥ്വിരാജ് ഇങ്ങനെ ഉത്തരം നൽകി,"ഒരുപാട് ആളുകൾ എന്നോട് ഇത് ചോദിക്കുന്നുണ്ട്. സച്ചിയുടെ കഥകളെല്ലാം കേട്ടിട്ടുള്ള ഒരു സുഹൃത്തെന്ന രീതിയിൽ, എനിക്കതു ആവിഷ്കരിച്ചുകൂടെ എന്ന്. സച്ചിയുടെ കഥകളിലല്ല, ആ കഥ സച്ചി എങ്ങനെ പറയുന്നു എന്നതിലാണ് കാര്യം. അത്, സച്ചിയില്ലാതെ എങ്ങനെ ആവിഷ്കരിക്കാൻ കഴിയും എന്നെനിക്ക് അറിയില്ല".

Video:

ആര്‍ട്ടിക്കിള്‍ ഷോ