വ്യത്യസ്തതയാർന്ന റിയാലിറ്റിഷോകൾ, പ്രേക്ഷകരുടെ പ്രിയ പരമ്പരകൾ, പ്രീമിയർ ചലച്ചിത്രങ്ങൾ തുടങ്ങി ഒട്ടനവധി പരിപാടികളിലൂടെ ചുരുങ്ങിയ സമയം കൊണ്ടാണ് സീ കേരളം മലയാളികളുടെ ഇടയിൽ ജീവിത വിസ്മയങ്ങൾ നെയ്തെടുത്തത്. സിനിമാപ്രേമികൾക്ക് സന്തോഷം നൽകുന്ന പുതിയൊരു വീഡിയോ ആണ് ഇപ്പോൾ സീ കേരളം പുറത്തുവിട്ടിരിക്കുന്നത്.
അഭിനേത്രി എന്നതിൽ അപ്പുറം സംവിധായക മികവ് കൂടി തെളിയിച്ച കലാകാരിയാണ് ഗീതു മോഹൻദാസ്. ലയേഴ്സ് ഡയസ് എന്ന സിനിമയ്ക്ക് ശേഷം ഗീതു സംവിധാനം ചെയ്ത സിനിമയാണ് മൂത്തോൻ
പ്രമേയത്തിന്റെ മികവു കൊണ്ടും അഭിനേതാക്കളുടെ അസാധാരണ വൈഭവം കൊണ്ടും റിലീസിന് മുൻപേതന്നെ ഏവരുടെയും കൈയ്യടി വാങ്ങാൻ ഈ ചലച്ചിത്രത്തിന് സാധിച്ചിരുന്നു. ലോകസിനിമാ വേദികളിൽ ഇതിനകം പ്രശംസ പിടിച്ചുപറ്റിയ മൂത്തോൻ ചലച്ചിത്ര പ്രേമികൾക്കു വ്യത്യസ്തമായ അനുഭവം ആണ് സമ്മാനിച്ചത്. ശാന്തമായ ലക്ഷദ്വീപിനെയും കലുഷിതമായ കാമാത്തിപ്പുരയെയും പച്ചയായി ആവിഷ്കരിക്കുന്ന എഴുത്ത് ആണ് ഗീതു മൂത്തോനിൽ നൽകിയിരിക്കുന്നത് എന്ന് ചിത്രം കണ്ട ഏവരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ALSO READ: ഞാൻ ശബരിമലയിൽ കയറിട്ടുണ്ട്; തുറന്നുപറഞ്ഞു സൂര്യ ഇഷാൻ!
മൂത്തോനെ കുറിച്ച് കേട്ടറിഞ്ഞതൊന്നും അല്ല ദൃശ്യവിഷ്കാരം എന്ന് പറയുന്നതാണ് കൂടുതൽ ശരി എന്ന് അനുഭവസ്ഥർ സോഷ്യൽ മീഡിയ കുറിപ്പുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. കുറിപ്പുകളിൽ കൂടി വായിച്ചറിഞ്ഞ മൂത്തോൻ കാണാൻ കഴിയാത്തതിന്റെ നിരാശ ചിലർക്കെങ്കിലും ഉണ്ടായിരുന്നിരിക്കാം. പ്രേക്ഷകരുടെ ആ നിരാശ ഇല്ലാതാക്കുന്നതാണ് സീ കേരളം പുറത്തുവിട്ട പുതിയ പ്രമോ.
നിവിൻ പോളി കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം ഉടൻ തന്നെ സീ കേരളത്തിൽ ടെലികാസ്റ്റ് ചെയ്യും എന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് ഗീതുവിന് പുറമേ പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ചേർന്നാണ്. ഈ ബഹുഭാഷ ചിത്രം നിർമ്മിച്ചത് ആനന്ദ് എൽ റായ്, അജയ് ജി. റായ്, അലൻ മക്ക്അലക്സ് എന്നിവരാണ്. ഒരാൾ അയാളുടെ മൂത്ത സഹോദരനെ തേടി പോവുന്ന കഥയാണ് ചിത്രം പറയുന്നത്. ലക്ഷദ്വീപിലാണ് ഈ സിനിമ ചിത്രീകരിച്ചത്.ദ്വീപ് ഭാഷ എന്നറിയപ്പെടുന്ന ജസരി എന്ന മലയാളത്തിന്റെ ഉപഭാഷയിലും ഹിന്ദിയിലുമാണ് സംഭാഷണം.
വീഡിയോ കാണാം;
അഭിനേത്രി എന്നതിൽ അപ്പുറം സംവിധായക മികവ് കൂടി തെളിയിച്ച കലാകാരിയാണ് ഗീതു മോഹൻദാസ്. ലയേഴ്സ് ഡയസ് എന്ന സിനിമയ്ക്ക് ശേഷം ഗീതു സംവിധാനം ചെയ്ത സിനിമയാണ് മൂത്തോൻ
പ്രമേയത്തിന്റെ മികവു കൊണ്ടും അഭിനേതാക്കളുടെ അസാധാരണ വൈഭവം കൊണ്ടും റിലീസിന് മുൻപേതന്നെ ഏവരുടെയും കൈയ്യടി വാങ്ങാൻ ഈ ചലച്ചിത്രത്തിന് സാധിച്ചിരുന്നു. ലോകസിനിമാ വേദികളിൽ ഇതിനകം പ്രശംസ പിടിച്ചുപറ്റിയ മൂത്തോൻ ചലച്ചിത്ര പ്രേമികൾക്കു വ്യത്യസ്തമായ അനുഭവം ആണ് സമ്മാനിച്ചത്. ശാന്തമായ ലക്ഷദ്വീപിനെയും കലുഷിതമായ കാമാത്തിപ്പുരയെയും പച്ചയായി ആവിഷ്കരിക്കുന്ന എഴുത്ത് ആണ് ഗീതു മൂത്തോനിൽ നൽകിയിരിക്കുന്നത് എന്ന് ചിത്രം കണ്ട ഏവരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ALSO READ: ഞാൻ ശബരിമലയിൽ കയറിട്ടുണ്ട്; തുറന്നുപറഞ്ഞു സൂര്യ ഇഷാൻ!
മൂത്തോനെ കുറിച്ച് കേട്ടറിഞ്ഞതൊന്നും അല്ല ദൃശ്യവിഷ്കാരം എന്ന് പറയുന്നതാണ് കൂടുതൽ ശരി എന്ന് അനുഭവസ്ഥർ സോഷ്യൽ മീഡിയ കുറിപ്പുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. കുറിപ്പുകളിൽ കൂടി വായിച്ചറിഞ്ഞ മൂത്തോൻ കാണാൻ കഴിയാത്തതിന്റെ നിരാശ ചിലർക്കെങ്കിലും ഉണ്ടായിരുന്നിരിക്കാം. പ്രേക്ഷകരുടെ ആ നിരാശ ഇല്ലാതാക്കുന്നതാണ് സീ കേരളം പുറത്തുവിട്ട പുതിയ പ്രമോ.
നിവിൻ പോളി കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം ഉടൻ തന്നെ സീ കേരളത്തിൽ ടെലികാസ്റ്റ് ചെയ്യും എന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് ഗീതുവിന് പുറമേ പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ചേർന്നാണ്. ഈ ബഹുഭാഷ ചിത്രം നിർമ്മിച്ചത് ആനന്ദ് എൽ റായ്, അജയ് ജി. റായ്, അലൻ മക്ക്അലക്സ് എന്നിവരാണ്. ഒരാൾ അയാളുടെ മൂത്ത സഹോദരനെ തേടി പോവുന്ന കഥയാണ് ചിത്രം പറയുന്നത്. ലക്ഷദ്വീപിലാണ് ഈ സിനിമ ചിത്രീകരിച്ചത്.ദ്വീപ് ഭാഷ എന്നറിയപ്പെടുന്ന ജസരി എന്ന മലയാളത്തിന്റെ ഉപഭാഷയിലും ഹിന്ദിയിലുമാണ് സംഭാഷണം.
വീഡിയോ കാണാം;