തമിഴ് സീരിയൽ താരങ്ങൾ മരിച്ച നിലയിൽ. സഹോദരങ്ങളായ താരങ്ങളെ വീടിനുള്ളിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുങ്ങയ്യൂര്‍ മുത്തമിഴ് നഗറില്‍ താമസിക്കുന്ന ശ്രീധര്‍ (50), ജയകല്ല്യാണി (45) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിനുള്ളിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നതും, ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുന്നതും.
ലോക്ക്ഡൗണിനെ തുടർന്ന് ഇരുവരും സാമ്പത്തിക ബുദ്ധിമുട്ടിൽ ആയിരുന്നതായിട്ടാണ് വിവരം. അടുത്തിടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നെങ്കിലും ഇരുവര്‍ക്കും അവസരമുണ്ടായിരുന്നില്ല. ഇത് മൂലം ഉണ്ടായ മാനസിക സംഘര്ഷങ്ങൾ ആത്മത്യയിലേക്ക് എത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. ഇരുവരും അവിവാഹിതരാണ്.
ലോക് ഡൗൺ ആരംഭിച്ചതിനുശേഷം ചില താരങ്ങൾ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആത്മഹത്യചെയ്ത വാർത്ത പുറത്തുവന്നിരുന്നു. പ്രീക്ഷ മേത്തയും, മൻമീത് ഗ്രെവലും കഴിഞ്ഞ മാസം ആണ് ആത്മഹത്യ ചെയ്തത്.
ALSO READ: ഗൗതം മേനോന്റെ വാക്കുകൾ പങ്ക് വച്ച് സ്റ്റെബിൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ!
അതേസമയം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ടിവി ഷോകളുടെയും സിനിമകളുടെയും ഷൂട്ടിംഗ് പുനരാരംഭിച്ചു. ചിത്രീകരണം നടത്തണമെങ്കിൽ സംസ്ഥാന സർക്കാരുകൾ കർശനമായ നിയമങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു സെറ്റിൽ നിശിതമായ ആളുകൾ മാത്രമാകണം ഉണ്ടാകേണ്ടത് എന്നും, 30 ശതമാനം മാത്രം ആളുകൾ മാത്രമേ സെറ്റിൽ ഉണ്ടാകാൻ പാടുള്ളൂവെന്നും നിബന്ധനയുണ്ട്.
ലോക്ക്ഡൗണിനെ തുടർന്ന് ഇരുവരും സാമ്പത്തിക ബുദ്ധിമുട്ടിൽ ആയിരുന്നതായിട്ടാണ് വിവരം. അടുത്തിടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നെങ്കിലും ഇരുവര്‍ക്കും അവസരമുണ്ടായിരുന്നില്ല. ഇത് മൂലം ഉണ്ടായ മാനസിക സംഘര്ഷങ്ങൾ ആത്മത്യയിലേക്ക് എത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. ഇരുവരും അവിവാഹിതരാണ്.
ലോക് ഡൗൺ ആരംഭിച്ചതിനുശേഷം ചില താരങ്ങൾ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആത്മഹത്യചെയ്ത വാർത്ത പുറത്തുവന്നിരുന്നു. പ്രീക്ഷ മേത്തയും, മൻമീത് ഗ്രെവലും കഴിഞ്ഞ മാസം ആണ് ആത്മഹത്യ ചെയ്തത്.
ALSO READ: ഗൗതം മേനോന്റെ വാക്കുകൾ പങ്ക് വച്ച് സ്റ്റെബിൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ!
അതേസമയം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ടിവി ഷോകളുടെയും സിനിമകളുടെയും ഷൂട്ടിംഗ് പുനരാരംഭിച്ചു. ചിത്രീകരണം നടത്തണമെങ്കിൽ സംസ്ഥാന സർക്കാരുകൾ കർശനമായ നിയമങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു സെറ്റിൽ നിശിതമായ ആളുകൾ മാത്രമാകണം ഉണ്ടാകേണ്ടത് എന്നും, 30 ശതമാനം മാത്രം ആളുകൾ മാത്രമേ സെറ്റിൽ ഉണ്ടാകാൻ പാടുള്ളൂവെന്നും നിബന്ധനയുണ്ട്.