ആപ്പ്ജില്ല

നമ്മൾ ജീവിച്ചു കാണിച്ചു കൊടുക്കാൻ അല്ലാതെ വേറൊന്നും....പുണ്യയെ കാണാനെത്തി ഇടറുന്ന സ്വരത്തിൽ ഭാവന

ഓർമകളുടെ വേലിയേറ്റത്തിൽ സരിഗമപയെ ഒരു സങ്കടക്കടലാക്കി ഭാവന!പുണ്യയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്വയം നിയന്ത്രിക്കാനാകാതെ മലയാളത്തിന്റെ പ്രിയ നടിയ്ക്ക് ശബ്ദം ഇടറുന്നു...

Samayam Malayalam 9 Nov 2019, 6:06 pm
ദൃശ്യ വിസ്മയം കൊണ്ട് ലോകമെമ്പാടുമുള്ള പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് ചേക്കേറിയ റിയാലിറ്റി ഷോകൾ ഒരുപാടാണ്. റിയാലിറ്റി എന്ന വാക്കിനർത്ഥം തന്നെ യാതാർത്ഥ്യം എന്നാണ്. അത് കൊണ്ട് തന്നെ അതിലെ രംഗങ്ങളും തികച്ചും യാതാർത്ഥ്യമാണ് എന്ന് തന്നെയാണ് പ്രേക്ഷകരുടെ വിശ്വാസവും. ചുരുങ്ങിയ കാലം കൊണ്ടാണ് മറ്റു റിയാലിറ്റി ഷോകളിൽ നിന്നും വ്യത്യസ്തമായ ദൃശ്യാനുഭവം നമുക്ക് സരിഗമപ വേദി സമ്മാനിക്കുന്നത്. വ്യത്യസ്‍തമായ റൗണ്ടുകളും, ജഡ്ജസും അതിഥികളും എല്ലാം കൊണ്ടും തികച്ചും കളർഫുള്ളാണ് ഈ ഷോ.
Samayam Malayalam bhavana zee keralam
മലയാളത്തിന്റെ പ്രിയ നടി ഭാവന


പുതുമ നിറയ്ക്കുമ്പോഴാണ് ഒരു റിയാലിറ്റി ഷോ വിജയം കാണുന്നത്. ഇത്തവണ, പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു അതിഥിയുമായിട്ടാണ് സ രി ഗ മ പ വേദി പ്രേക്ഷകരുടെ മുൻപിലേക്ക് എത്തുന്നത്. അതിഥി മറ്റാരുമല്ല നമ്മുടെ സ്വന്തം ഭാവന. കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ നമുക്കിടയിലേക്ക് ഭാവന എത്തിയത്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള നമ്മുടെ പ്രിയ നടി അറുപതിലധികം ചിത്രങ്ങളിൽ ആണ് സ്വന്തമായ കഴിവ് തെളിയിച്ചു മുന്നേറുന്നത്.

ALSO READ: നാരായണി മുതൽ കുഞ്ഞു നന്ദവരെ; ഈ ഗായകരെ സിനിമയിലെത്തിച്ചത് റിയാലിറ്റി ഷോ


സരിഗമപ വേദിയിൽ ഭാവന എത്താൻ നിമിത്തമായത് പുണ്യ എന്ന മത്സരാർഥിയാണ്. പുണ്യയെ കാണാൻ ആണ് താൻ എത്തിയതെന്നാണ്ചാനൽ പുറത്തുവിട്ട പ്രമോ വീഡിയോയിലൂടെ ഭാവന സൂചിപ്പിക്കുന്നത്. പുണ്യയെ കാണാനും കഥകേൾക്കാനുമാണ് താരം എത്തുന്നതെന്നും വീഡിയോ സൂചിപ്പിക്കുന്നു. ഇവിടെ ആർക്കും ഇത് അറിയില്ലെന്നും ഞാൻ ആരോടും പറഞ്ഞിട്ടില്ലെന്നും പുണ്യ പറയുമ്പോൾ, ആ കുട്ടിയെ ആശ്വസിപ്പിക്കുന്ന ഭാവനയും വീഡിയോയിൽ നിറയുന്നുണ്ട്. പുണ്യയുടെ സങ്കടകഥ കേട്ട് സങ്കടകടലായി വേദി മാറുമ്പോൾ, " നമ്മൾ ജീവിച്ചു കാണിച്ചു കൊടുക്കുകയല്ലാതെ, വേറൊന്നും" ..... എന്ന് പൂർണ്ണമാക്കാൻ ആകാത്ത ഭാവനയുടെ ശബ്ദം ഇടറുന്ന വാക്കുകളും വീഡിയോയിൽ നിറയുന്നുണ്ട്. പുണ്യയുടെ ആർക്കും അറിയാത്ത ആ സങ്കടം എന്താണ് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സരിഗമപ പ്രേക്ഷകർ.

ആര്‍ട്ടിക്കിള്‍ ഷോ