ആപ്പ്ജില്ല

ശവശരീരം എടുത്തുകൊണ്ട് വരുന്ന പോലെയായിരുന്നു കുളിപ്പിക്കാൻ കൊണ്ടുവരുന്നത്; എണ്ണമയമുള്ളത് കഴിച്ചാൽ ബോധം കെടുന്ന അവസ്ഥയും- ഷെറീജ

ചെറുപ്രായത്തിൽ തന്നെ രോഗാവസ്ഥയുടെ തീവ്രത അതികഠിനമായിരുന്നു. നീ ഒന്ന് അഡ്ജസ്റ് ചെയ്‌താൽ ഞങ്ങൾ ആ സിനിമയിൽ നിന്നെ നിർത്താം എന്നാണ് അവർ പറഞ്ഞത് - ഷെറീജ പറയുന്നു.

Samayam Malayalam 17 Feb 2023, 4:59 pm
ഇരട്ട സിനിമയുടെ പ്രമോഷൻ സമയത്താണ് ഷെറീജ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ഒരു കുഞ്ഞു വാവയെ നെഞ്ചോട് അടുക്കി പിടിച്ചുകൊണ്ടാണ് യുവതി ചിത്രങ്ങൾ ഒപ്പിയെടുത്തത്. പിന്നാലെ ആ വീഡിയോ വൈറൽ ആവുകയും ചെയ്തു. കളർ ഫുൾ ആയിരുന്നു ആ വീഡിയോ എങ്കിലും. അതിൽ എത്തിയ ഷെറീജയുടെ ജീവിതമത്ര കളർഫുൾ അല്ല. ജന്മനാ പൾമുനറി വാൽവിന് പ്രശ്‌നം ഉള്ള ഷെറീജ പ്രതിസന്ധികളെ അതിജീവിക്കാൻ വേണ്ടിയാണു തൊഴിൽ ഇടത്തു സജീവം ആകുന്നത്. ഇപ്പോഴിതാ ഒരു കോടിയിൽ പങ്കെടുക്കാൻ എത്തിയ ഷെറീജ തന്റെ സങ്കടങ്ങൾ പറയുകയാണ്.
Samayam Malayalam viral photographer shereeja about her disease on oru kodi
ശവശരീരം എടുത്തുകൊണ്ട് വരുന്ന പോലെയായിരുന്നു കുളിപ്പിക്കാൻ കൊണ്ടുവരുന്നത്; എണ്ണമയമുള്ളത് കഴിച്ചാൽ ബോധം കെടുന്ന അവസ്ഥയും- ഷെറീജ


എന്റെ മോളുടെ ജീവൻ ആണ് എനിക്ക് ഏറ്റവും വലുത്.

എന്റെ മോളുടെ ജീവൻ ആണ് എനിക്ക് ഏറ്റവും വലുത്. അത് കഴിഞ്ഞിട്ടേ ഉള്ളൂ എനിക്ക് എന്റെ വീടും കാര്യങ്ങളും ഒക്കെ. എന്റെ വീട് ആകെ പ്രശ്നം ആണ്. വാതിലൊക്കെ അടയ്ക്കാൻ പോലും ആകില്ല. ആകെ ചിതലരിച്ച അവസ്ഥയിൽ ആണുള്ളത്. എങ്കിലും ഏറ്റവും വലിയ വിഷയം എന്റെ മോളുടെ അവസ്ഥ തന്നെയാണ്. -ഷെറീജയുടെ അമ്മ ഒരു കോടിയിൽ പങ്കെടുക്കവെ പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ വൈറലാകുന്നത്.

അതേസമയം ഉമ്മയുടെ വീട് ശരിയാക്കി തരാം എന്ന് പറഞ്ഞുള്ള സന്ദേശങ്ങളും ചാനൽ പുറത്തുവിട്ട വീഡിയോയിൽ ലഭിക്കുന്നുണ്ട്.

ശവശരീരം എടുത്തുകൊണ്ട് വരുംപോലെ

വെള്ളം ഒക്കെ ശരീരത്തു വീണാൽ വല്ലാത്ത അവസ്ഥ ആയിരുന്നു. ശവശരീരം എടുത്തുകൊണ്ട് വരുംപോലെയാണ് ഇനി കുളിപ്പിക്കാൻ ഒക്കെ എടുത്തുകൊണ്ടുവന്നിരുന്നത്. കരയുമ്പോൾ നീലകളർ ആകുമായിരുന്നു. എണ്ണമയമായുള്ള ആഹാരങ്ങൾ കഴിക്കാൻ ആകില്ലാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. അലുവ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആഹാരമാണ്. വലിയ കാര്യത്തിൽ കഴിക്കാൻ വേണ്ടി എടുക്കും എന്നാൽ ഒരു തുണ്ട് വായിൽ വച്ചാൽ അപ്പോൾ ബോധം കെട്ട് വീഴുമായിരുന്നു ഞാൻ- ഷെറീജ പറയുന്നു.

നിങ്ങളുടെ മൂത്തകുട്ടി മരിച്ചോ

എന്റെ അവസ്ഥ ആദ്യ സമയങ്ങളിൽ കണ്ടിരുന്ന ആളുകൾ, നിങ്ങളുടെ മൂത്തകുട്ടി മരിച്ചോ എന്നാണ് ഉപ്പയോട് ആളുകൾ ചോദിച്ചിരുന്നത്. ഉപ്പയ്ക്ക് അത്രയും വേദന ഉണ്ടാക്കുന്ന രീതിയിൽ ആയിരുന്നു ആളുകളുടെ ചോദ്യം പോലും. ഷെറീജ പറഞ്ഞു. വൈറൽ വീഡിയോയെകുറിച്ചും ഷെറീജ ഒരു കോടിയിൽ സംസാരിക്കുന്നുണ്ട്. ഡെലിവറി കഴിഞ്ഞശേഷം ഉള്ള രണ്ടാമത്തെയോ മൂന്നാമത്തെയോ വർക്കാണ് ഇരട്ട എന്നും താരം പറയുകയുണ്ടായി.

ഉപ്പയുടെ ഖബറടക്കത്തിന്റെ സമയം

ഉപ്പയുടെ ഖബറടക്കത്തിന്റെ സമയം അനുജന്മാർ രണ്ടുപേരും സാറ്റ് കളിക്കുകയായിരുന്നു എന്നും ഷെറീജ ഓർത്തെടുക്കുന്നു.

തനിക്ക് കുട്ടികൾ ഇല്ല, ഇതിനെ ഇങ്ങു തരുമോ എന്നൊരു ടിടിആർ തന്റെ മാതാപിതാക്കന്മാരോട് ചോദിച്ചിരുന്നു. എന്നാൽ കളയാൻ ആണെങ്കിൽ ഇത്രയും കഷ്ടപെടണമായിരുന്നോ എന്നാണ് തന്റെ ഉപ്പ അദ്ദേഹത്തോട് ചോദിച്ചത് എന്നും ഷെറീജ പറഞ്ഞു. വീഡിയോ വൈറലായപ്പോൾ ആരാധകരും കൂടി. അത് കഴിഞ്ഞ ശേഷമാണു ജോജു ചേട്ടൻ എന്നെ വിളിക്കുന്നത്. വീഡിയോ കണ്ടിരുന്നു. നല്ല കാര്യമാണ് ചെയ്തത് എന്നും, തനിക്ക് അമ്മയെ ഓർമ്മ വന്നു എന്നും അദ്ദേഹം പറഞ്ഞതായും ഷെറീജ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ