പ്രണയവും, കുസൃതിയും സ്നേഹവുമാണ് സുജാത മോഹൻ എന്ന ഗായികയായുടെ പാട്ടുകളിൽ ഏറെയും നിറയുന്നത്. അതുകൊണ്ടുതന്നെയാണ് സുജാതയെ ഭാവ ഗായിക എന്ന പേരിൽ ആരാധകർ വിളിക്കുന്നതും. പാട്ടുകളിലെ സ്നേഹവും പ്രണയവും, കുസൃതിയുമെല്ലാം ഇവരുടെ ജീവിതത്തിലും വ്യക്തമാണ്. 1981ലാണ് ഡോ കൃഷ്ണമോഹനുമായി സുജാതയുടെ വിവാഹം നടക്കുന്നത്. വർഷങ്ങൾ ഇത്രയധികം കടന്നുപോയിട്ടുണ്ടെങ്കിലും ഇന്നും ഇവർക്കിടയിൽ പ്രണയമാണെന്ന് തെളിയിക്കുന്ന രംഗങ്ങളാണ് കഴിഞ്ഞ ദിവസം സ രി ഗ മ പ വേദിയിൽ നടന്നത്. തന്റെ ഭർത്താവ് സാരി വാങ്ങി തരാറില്ല എന്നതിനെപറ്റി സംസാരിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് വേദിയിലേക്ക് അപ്രതീക്ഷിതമായി മോഹന്റെ എൻട്രി. തനിക്ക് സാരി മോഹൻ അങ്ങിനെ വാങ്ങാറില്ല കല്യാണത്തിന് മുൻപ് വാങ്ങി തന്നിരുന്നു. മോഹനുള്ള ഷർട്ടും താനാണ് സെലക്ട് ചെയ്യുന്നതെന്ന് സുജാത പറഞ്ഞിരുന്നു.
താൻ എന്തുകൊണ്ടാണ് സുജാതയ്ക്ക് സാരി വാങ്ങിനൽകാത്തത് എന്നത് തുറന്നുപറയുകയാണ് മോഹൻ.
" സുജൂന് സാരി ഉടുക്കാൻ താത്‌പര്യം ഇല്ല! കാരണം എനിക്ക് വലിയ പണി കിട്ടും. സാരി ഉടുക്കാൻ പുറപ്പെട്ടാൽ ഒരു അങ്കമാണ് വീട്ടിൽ നടക്കുക. അവിടെ പിടിച്ചു തരൂ, ഇവിടെ പിടിച്ചു തരൂ, പ്ലീറ്റ് പിടിച്ചു തരൂ, പിൻ കുത്തി തരൂ, പിന്നെ രണ്ടുമണിക്കൂർ ഞാൻ അതിന്റെ പിറകെ നടക്കണം. അതുകൊണ്ട് തന്നെയാണ് സാരി വാങ്ങി നൽകാത്തത്. മാത്രമല്ല താൻ ഇനി മുതൽ വല്ല ചുരിദാറോ, വെസ്റ്റേൺ ഡ്രസ്സോ അതുമല്ലെങ്കിൽ വല്ല മിനി സ്കേർട്ടും ഇട്ടോളാനും പറഞ്ഞു നൽകി", മോഹന്റെ ഈ വാക്കുകൾ കേട്ട് സദസ്സിൽ പൊട്ടിച്ചിരി ഉണരുകയും ചെയ്തു. ഇരുവരുടെയും തമാശ നിറഞ്ഞ വീഡിയോ വൈറലാണിപ്പോൾ സോഷ്യൽ മീഡിയയിൽ. ഇരുവർക്കും ആശംസ നേർന്ന് നിരവധിയാളുകളാണ് എത്തുന്നത്.
പന്ത്രണ്ടു വയസ്സുതൊട്ടാണ് സുജാത മലയാള സിനിമയിൽ പാടി തുടങ്ങിയത്. പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിലും പാടി കഴിവു തെളിയിച്ചു. കേരള, തമിഴ്‌നാട് സർക്കാരുകളുടെ മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം ഒന്നിലേറെ തവണ നേടിയിട്ടുണ്ട്. 1975-ൽ “ടൂറിസ്റ്റ് ബംഗ്ലാവ്” എന്ന ചിത്രത്തിനു പിന്നണി പാടിയാണ് സുജാത ചലച്ചിത്ര രംഗത്തേക്കു വന്നത്. 1990കളിലാണ് ഒറ്റയ്ക്കുള്ള അവസരങ്ങൾ ലഭിച്ചു തുടങ്ങുന്നത്.
താൻ എന്തുകൊണ്ടാണ് സുജാതയ്ക്ക് സാരി വാങ്ങിനൽകാത്തത് എന്നത് തുറന്നുപറയുകയാണ് മോഹൻ.
" സുജൂന് സാരി ഉടുക്കാൻ താത്‌പര്യം ഇല്ല! കാരണം എനിക്ക് വലിയ പണി കിട്ടും. സാരി ഉടുക്കാൻ പുറപ്പെട്ടാൽ ഒരു അങ്കമാണ് വീട്ടിൽ നടക്കുക. അവിടെ പിടിച്ചു തരൂ, ഇവിടെ പിടിച്ചു തരൂ, പ്ലീറ്റ് പിടിച്ചു തരൂ, പിൻ കുത്തി തരൂ, പിന്നെ രണ്ടുമണിക്കൂർ ഞാൻ അതിന്റെ പിറകെ നടക്കണം. അതുകൊണ്ട് തന്നെയാണ് സാരി വാങ്ങി നൽകാത്തത്. മാത്രമല്ല താൻ ഇനി മുതൽ വല്ല ചുരിദാറോ, വെസ്റ്റേൺ ഡ്രസ്സോ അതുമല്ലെങ്കിൽ വല്ല മിനി സ്കേർട്ടും ഇട്ടോളാനും പറഞ്ഞു നൽകി", മോഹന്റെ ഈ വാക്കുകൾ കേട്ട് സദസ്സിൽ പൊട്ടിച്ചിരി ഉണരുകയും ചെയ്തു. ഇരുവരുടെയും തമാശ നിറഞ്ഞ വീഡിയോ വൈറലാണിപ്പോൾ സോഷ്യൽ മീഡിയയിൽ. ഇരുവർക്കും ആശംസ നേർന്ന് നിരവധിയാളുകളാണ് എത്തുന്നത്.
പന്ത്രണ്ടു വയസ്സുതൊട്ടാണ് സുജാത മലയാള സിനിമയിൽ പാടി തുടങ്ങിയത്. പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിലും പാടി കഴിവു തെളിയിച്ചു. കേരള, തമിഴ്‌നാട് സർക്കാരുകളുടെ മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം ഒന്നിലേറെ തവണ നേടിയിട്ടുണ്ട്. 1975-ൽ “ടൂറിസ്റ്റ് ബംഗ്ലാവ്” എന്ന ചിത്രത്തിനു പിന്നണി പാടിയാണ് സുജാത ചലച്ചിത്ര രംഗത്തേക്കു വന്നത്. 1990കളിലാണ് ഒറ്റയ്ക്കുള്ള അവസരങ്ങൾ ലഭിച്ചു തുടങ്ങുന്നത്.