ആപ്പ്ജില്ല

Vanambadi update: കല്യാണി ശ്രീ മംഗലം വിട്ടു!

മാമി പോയതിന്റെ സങ്കടത്തിലിരിക്കുന്ന അനുമോളെ ചന്ദ്രൻ ആശ്വസിപ്പിക്കുന്നു. ആ സമയത്താണ് മഹി ചന്ദ്രന്റെ ഫോണിലേക്ക് അനുവിനെ വിളിക്കുന്നത് എന്നാൽ അത് സാധ്യമല്ല. കഴിഞ്ഞ തവണ വിളിച്ചതിന്റെ പുകിൽ ഇത് വരെയും തീർന്നില്ലെന്നും ചന്ദ്രൻ!

Samayam Malayalam 12 Nov 2019, 7:24 pm
ചികിത്സയ്ക്കായി അർച്ചനയെ അനുനയിപ്പിക്കാൻ മഹിയോട് വന്നു പറയുകയാണ് നാരായണ സ്വാമി!നിർബന്ധിക്കരുത് എന്ന മുന്നറിയിപ്പും അദ്ദേഹം മഹിയ്ക്ക് നൽകുന്നു. എല്ലാരും എന്നെ കള്ളം പറഞ്ഞു പറ്റിയ്ക്കുകയാണ് എന്ന പരിഭവത്തിലാണ് അച്ചു. ഐഷു മോൾ എവിടെയാണ്, എന്റെ മോൾക്ക് ഉറക്കമാണോ പണി തുടങ്ങി അച്ചുവിന്റെ ചോദ്യങ്ങൾക്ക് മുൻപിൽ ഉത്തരം മുട്ടി നിൽക്കുകയാണ് മഹേശ്വരിയമ്മ. അപ്പോഴാണ് മഹി അവിടേക്ക് എത്തുന്നത്. തനിക്ക് ഇഷ്ടം ആയില്ല ഇവിടെ എന്നും ഉടനെ പോകണമെന്നും പറയുന്നു. മഹി അച്ചുവിനെ ധാരയ്ക്കായി വരാൻ നിർബന്ധിക്കുന്നു. എന്നാൽ കൂടെ വരണമെങ്കിൽ അനുവിനോട് സംസാരിക്കണമെന്നും നിർബന്ധിക്കുന്നു. അനുവിനോട് അർച്ചനയെ വിളിക്കാനായി പറയാൻ മഹിയോട് അനന്ത മൂർത്തി സ്വാമികൾ പറയുന്നു.
Samayam Malayalam vanambadi bhadra
വാനമ്പാടി


ശ്രീമംഗലം വിടാനൊരുങ്ങുന്ന കല്യാണിയോട് പോകേണ്ടെന്നും മാമി പോയാൽ താൻ ഒറ്റയ്ക്ക് ആയി പോവുമെന്നും പറയുന്നു. എന്നാൽ താൻ വേഗം തിരിച്ചു വരാമെന്നു പറഞ്ഞു അനുവിനെ കല്യാണി ആശ്വസിപ്പിച്ചു. എല്ലാവരോടും യാത്ര പറഞ്ഞ ശേഷം കല്യാണി പോകാനിറങ്ങുന്നു.

മാമി പോയതിന്റെ സങ്കടത്തിലിരിക്കുന്ന അനുമോളെ ചന്ദ്രൻ ആശ്വസിപ്പിക്കുന്നു. ആ സമയത്താണ് മഹി ചന്ദ്രന്റെ ഫോണിലേക്ക് അനുവിനെ വിളിക്കുന്നത് എന്നാൽ അത് സാധ്യമല്ല. കഴിഞ്ഞ തവണ വിളിച്ചതിന്റെ പുകിൽ ഇത് വരെയും തീർന്നില്ലെന്നും, വീട്ടിൽ നടന്ന പ്രശ്നങ്ങളെ പറ്റി ചന്ദ്രൻ മഹിയോട് സംസാരിക്കുന്നു. എന്നാൽ ഇനി മഹി വിളിച്ചു ശല്യം ചെയ്യരുതെന്നാണ് ചന്ദ്രൻ മഹിയെ അറിയിക്കുന്നത്. മഹി വിവരം മഹേശ്വരിയമ്മയോടും പറയുന്നു. ഇനിയിപ്പോൾ ഒരു വഴിയേ ഉള്ളൂവെന്നും താൻ പദ്മിനിയെ വിളിക്കുമെന്നും അവർ പറയുന്നു.

പദ്മിനിയുടെ ഫോണിലേക്ക് മഹേശ്വരിയമ്മ വിളിക്കുന്നു. അച്ചുവിനെ അനു വിളിക്കുന്നതിന്‌ തനിക്ക് എന്താണ് വിഷയമെന്നും തിരക്കുന്നു. എന്നാൽ പദ്മിനി അവരെ കണക്കിന് അധിക്ഷേപിക്കുന്നു. അനുവിനെ വിളിക്കാൻ തരമില്ലെന്നു സ്വാമിയോട് മഹേശ്വരിയമ്മ അറിയിക്കുന്നു.

അനന്ത മൂർത്തി സ്വാമികൾ പദ്മിനിയുമായി സംസാരിക്കുന്നു.അർച്ചനയുടെ ചികിത്സയ്ക്കായി സഹായിക്കണം ഉപദ്രവിക്കരുത് എന്നും പദ്മിനിയോട് പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ