ആപ്പ്ജില്ല

ഫുട്ട്ബോൾ വലുപ്പമുള്ള മുഖത്തെ ട്യൂമർ നീക്കം ചെയ്തു; 12 കാരി ജീവിതത്തിലേക്ക്

ട്യൂമറിനോട് പോരാടി വിജയകരമായി ജീവിതത്തിലേക്ക് തിരികെയെത്തിയ കാമറൂൺ സ്വദേശിയായ കൽടോമിയും അത്തരം കുട്ടികളിൽ ഒരാളായി തീർന്നിരിക്കുകയാണ്.

Samayam Malayalam 11 Apr 2018, 6:33 pm
കുഞ്ഞുങ്ങളെ ബാധിക്കുന്ന പലതരത്തിലുള്ള മാരകരോഗങ്ങളും അതിനെ അവർ ചെറുത്ത് തോല്പിക്കുന്നതുമായിട്ടുള്ള പല കഥകളും മാധ്യമങ്ങളിൽ വാർത്തയാകാറുണ്ട്. ഇത്തരം കുട്ടികൾ മറ്റുള്ളവർക്കും പ്രചോദനമായി തീരാറുണ്ട്. ട്യൂമറിനോട് പോരാടി വിജയകരമായി ജീവിതത്തിലേക്ക് തിരികെയെത്തിയ കാമറൂൺ സ്വദേശിയായ കൽടോമിയും അത്തരം കുട്ടികളിൽ ഒരാളായി തീർന്നിരിക്കുകയാണ്.
Samayam Malayalam 12 year old breathes and smiles again after massive tumour on her face is removed
ഫുട്ട്ബോൾ വലുപ്പമുള്ള മുഖത്തെ ട്യൂമർ നീക്കം ചെയ്തു; 12 കാരി ജീവിതത്തിലേക്ക്




മാസങ്ങൾക്ക് മുൻപ് വരെ മുഖം മുഴുവൻ മറയ്ക്കുന്ന വലിയൊരു ട്യൂമറുമായിട്ടായിരുന്നു ഈ 12 കാരി ജീവിച്ചിരുന്നത്. മൂക്കിന് താഴെയായി ചെറിയൊരു കുരുപോലെയായിരുന്നു ട്യൂമർ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീടത് മുഖം മുഴുവൻ മറയ്ക്കുന്ന തരത്തിൽ വലിയൊരു മുഴയായി മാറി. നേരെയൊന്ന് ശ്വസിക്കാൻ പോലും കൽടോമി വളരെയധികം ബുദ്ധിമുട്ടിയിരുന്നു.



അഞ്ച് വർഷം കൊണ്ടാണ് ഫുട്ബോൾ വലുപ്പമുലുള്ള മുഴയായി ഇത് വളർന്നത്. ആഹാരം കഴിക്കാൻ പോലും സാധിക്കാത്ത വിധം വായ മുഴുവൻ മറയ്ക്കപ്പെട്ടു. മികച്ച ചികിത്സ തേടാനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്തതു കാരണം ട്യൂമർ നീക്കം ചെയ്യാൻ കഴിയാതെ കൽടോമിയും കുടുംബവും വർഷങ്ങളോളം കഴിച്ചുകൂട്ടി.



ആഫ്രിക്കയിലെ പല ഉൾനാടൻ ഗ്രാമങ്ങളിലുള്ള കുട്ടികളുടെ സ്ഥിതി ഇങ്ങനൊക്കെ തന്നെയാണ്. കടൽടോമി അതിൽ ഒരു ഉദാഹരണം മാത്രമാണെന്ന് കൽടോമിയെ ചികിത്സിച്ച ഡോക്ടർ പറയുന്നു. ഇപ്പോൾ ശസ്ത്രക്രിയയിലൂടെ ട്യൂമർ പൂർണമായും നീക്കം ചെയ്തിരിക്കുകയാണ്. മറ്റു കുട്ടികളെ പോലെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനുള്ള തിടുക്കത്തിലാണ് കൽടോമിയിപ്പോൾ.



വർഷങ്ങളായി കൽടോമിക്ക് ബുദ്ധിമുട്ടുകൾ മാത്രം സമ്മാനിച്ച ഭീമാകാരമായ മുഴയിൽ നിന്നും വലിയ ആശ്വാസം ലഭിച്ചിരിക്കുകയാണ്. കൽടോമിക്ക് ഇപ്പോൾ സുഗമായി ശ്വസിക്കാം, പുഞ്ചിരിക്കാം, ആഹാരവും കഴിക്കാം. ജീവിതത്തെ വേട്ടയാടിക്കൊണ്ടിരുന്ന മാരക രോഗത്തെ കീഴ്പ്പെടുത്തിയ കുട്ടികളിൽ ഒരാളായി മാറിയിരിക്കുകയാണ് കൽടോമിയും.

ആര്‍ട്ടിക്കിള്‍ ഷോ