അനിയനെ പുലി ആക്രമിച്ചു; അടിച്ചോടിച്ച് 14 വയസുകാരന്‍
കുറ്റിക്കാട്ടില്‍ ഒളിഞ്ഞിരുന്ന പുലി കുട്ടികളെ കണ്ട് ചാടി മുന്നിലേക്ക് വീണു. രണ്ടുപേരിൽ ഇളയവനെ പിടിച്ചു. നരേഷ് കൈയ്യില്‍ കിട്ടിയ കല്ലും വടിയും കൊണ്ട് പുലിയോട് ഏറ്റുമുട്ടി. ഒടുവില്‍ പുലി പിടിവിട്ട് ഓടിപ്പോയി
Samayam Malayalam 19 Jun 2019, 4:07 pm
ഹൈലൈറ്റ്:
- പുലി ആക്രമിച്ച സഹോദരനെ രക്ഷിക്കാന്‍ ധീരത
- 14 വയസ്സുകാരന്‍ രക്ഷിച്ചത് ഏഴ് വയസ്സുകാരനെ
- മുംബൈക്ക് അടുത്തുള്ള മുര്‍ബാദ് വനമേഖലയില്‍
കല്യാണ്‍ (മഹാരാഷ്ട്ര): ഏഴ് വയസ്സുകാരന്‍ ബന്ധുവിനെ പുലിയുടെ വായില്‍ നിന്ന് രക്ഷിച്ചത് 14 വയസ്സുകാരന്‍റെ ധീരത. മഹാരാഷ്ട്ര, താനെ ജില്ലയിലെ കര്‍പത്‍വാദി ഗ്രാമത്തിലാണ് പുലിയുടെ ആക്രമണം. വെള്ളിയാഴ്‍ച്ച ഉച്ചകഴിഞ്ഞാണ് നരേഷ് കലുറാം ഭാല എന്ന 14 വയസ്സുകാരന്‍റെ ബന്ധു ഏഴ് വയസ്സുള്ള ഹര്‍ഷദ് വിത്തല്‍ ഭാലയെ പുലി പിടിച്ചത്. മുര്‍ബദ് വനമേഖലയില്‍ ആയിരുന്നു ആക്രമണം. ഞാവല്‍ പെറുക്കാന്‍ കാട്ടിലിറങ്ങിയതായിരുന്നു കുട്ടികള്‍.
കുറ്റിക്കാട്ടില്‍ ഒളിഞ്ഞിരുന്ന പുലി ചെറിയ കുട്ടികളെ കണ്ട് ചാടിവീണു. ഇളയവനെ മുറുകെ പിടിച്ചു. ഒന്നും ആലോചിക്കാന്‍ നില്‍ക്കാതെ നരേഷ് കൈയ്യില്‍ കിട്ടിയ കല്ലും വടിയും കൊണ്ട് പുലിയോട് ഏറ്റുമുട്ടി. ഒടുവില്‍ പുലി പിടിവിട്ടു.
കുട്ടികള്‍ ഒച്ചവച്ചതോടെ അമ്മൂമ്മ ഓടിയെത്തി. ബഹളം കേട്ട് പുലിയും രക്ഷപെട്ടു. ഉടന്‍ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചു. പിറ്റേന്ന് പുലിയെ ചത്തനിലയില്‍ ഏകദേശം 300 മീറ്റര്‍ അകലെ നിന്ന് കണ്ടെത്തി. എന്നാല്‍ മര്‍ദ്ദനമേറ്റല്ല പുലി ചത്തതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രായാധിക്യം കാരണമാണ് പുലി ചത്തതെന്നാണ് ഡോക്ടര്‍മാര്‍ പരിശോധിച്ചശേഷം അന്തിമറിപ്പോര്‍ട്ട് നല്‍കിയത്.
കുറ്റിക്കാട്ടില്‍ ഒളിഞ്ഞിരുന്ന പുലി ചെറിയ കുട്ടികളെ കണ്ട് ചാടിവീണു. ഇളയവനെ മുറുകെ പിടിച്ചു. ഒന്നും ആലോചിക്കാന്‍ നില്‍ക്കാതെ നരേഷ് കൈയ്യില്‍ കിട്ടിയ കല്ലും വടിയും കൊണ്ട് പുലിയോട് ഏറ്റുമുട്ടി. ഒടുവില്‍ പുലി പിടിവിട്ടു.
കുട്ടികള്‍ ഒച്ചവച്ചതോടെ അമ്മൂമ്മ ഓടിയെത്തി. ബഹളം കേട്ട് പുലിയും രക്ഷപെട്ടു. ഉടന്‍ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചു. പിറ്റേന്ന് പുലിയെ ചത്തനിലയില്‍ ഏകദേശം 300 മീറ്റര്‍ അകലെ നിന്ന് കണ്ടെത്തി. എന്നാല്‍ മര്‍ദ്ദനമേറ്റല്ല പുലി ചത്തതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രായാധിക്യം കാരണമാണ് പുലി ചത്തതെന്നാണ് ഡോക്ടര്‍മാര്‍ പരിശോധിച്ചശേഷം അന്തിമറിപ്പോര്‍ട്ട് നല്‍കിയത്.