ആപ്പ്ജില്ല

മൂന്നാം ക്ലാസിൽ തോറ്റു; പക്ഷേ ഹൽദാർ നാഗിന് കിട്ടി പത്മശ്രീ

മൂന്നാം ക്ലാസ്സിൽ തൊറ്റൊരാൾ. പക്ഷേ പടിഞ്ഞാറൻ ഒഡീഷക്കാരനായ ഈ കവിയെകുറിച്ച് 5 പിഎച്ച്.ഡി ഉപ

TNN 30 Mar 2016, 4:39 pm
മൂന്നാം ക്ലാസ്സിൽ തൊറ്റൊരാൾ. പക്ഷേ പടിഞ്ഞാറൻ ഒഡീഷക്കാരനായ ഈ കവിയെകുറിച്ച് 5 പിഎച്ച്.ഡി ഉപന്ന്യാസങ്ങൾ ഇതുവരെ പുറത്തുവന്നുകഴിഞ്ഞു. ഹൽദാർ നാഗ് എന്ന ഈ 66 കാരൻ കവി ഇന്ത്യൻ രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്ന് കഴിഞ്ഞദിവസം പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി.
Samayam Malayalam 5 phd theses on this class iii dropout poet
മൂന്നാം ക്ലാസിൽ തോറ്റു; പക്ഷേ ഹൽദാർ നാഗിന് കിട്ടി പത്മശ്രീ


കോസ്ലീ ഭാഷയിൽ രചനകൾ നടത്തുന്ന നാഗിന് ഇതുവരെ താനെഴുതിയ എല്ലാ കവിതകളും 20 ഇതിഹാസങ്ങളും മനപ്പാഠമാണ്. സമ്പൽപൂ‍ർ സർവ്വകലാശാല ഉടൻ നാഗിന്‍റെ സമ്പൂർണ്ണകൃതികൾ 'ഹൽദാർ ഗ്രന്ഥാവലി-2' എന്ന പേരിൽ പുറത്തിറക്കും. സ‍ർവ്വകലാശാലയുടെ പഠനാവലിയുടെ ഭാഗവുമാണിത്.



ജീവിതത്തിലിന്നുവരെ ചെരുപ്പ് ധരിച്ചിട്ടില്ലിദ്ദേഹം. സ്ഥിരമായി വെള്ളമുണ്ടും കുപ്പായവുമാണ്. ഈ വേഷം സ്വാതന്ത്യം തരുന്നുവെന്ന് നാഗ് പറയും. 1950-ൽ ഒഡീഷയിലെ ബ‍ർഗഡ്ഡ് ജില്ലയിൽ ഘെൻസ് കുടുംബത്തിൽ ജനിച്ച നാഗിന് 10 വയസ്സുള്ളപ്പോൾ പിതാവിനെ നഷ്ടമായി. തുടർന്ന് പഠനം മുടങ്ങിയ നാഗ് ബേക്കറികളിലും മറ്റും പാത്രം കഴുകുന്ന ജോലികളും മറ്റുമായി കഴിഞ്ഞു. പതിനാറാം വയസ്സിൽ സമീപത്തെ സ്കൂളിൽ പാചകക്കാരനായി. ഇതിനിടയിൽ കവിതയെഴുത്തും. ശേഷം ആയിരം രൂപ ലോണെടുത്ത് സ്കൂൾ കുട്ടികൾക്കായി ഒരു കട തുടങ്ങി. അതിനിടയിൽ 1990-ൽ ആദ്യ കവിതയായ 'പഴയ ആൽമരം' എഴുതി. ഇത് മാഗസിനുകളിൽ പ്രസിദ്ധമായതോടെ നിരവധി കവിതകൾ മാഗനിനുകളിലൂടെ ജനങ്ങളിലേക്കെത്തി. ബിബിസി ഇദ്ദേഹത്തിന്‍റെ ജീവിതം ഡോക്യുമെന്‍ററിയാക്കി. ഒഡീഷയിൽ 'ലോക് കവിരത്നം' എന്നാണിപ്പോൾ ഇദ്ദേഹം അറിയപ്പെടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ