കൊച്ചി: ജമ്മു കശ്മീരിലെ ഉറിയിൽ നടന്ന ഭീകരാക്രമണത്തിന്‍റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി അഡ്വ.ജയശങ്കർ.
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ കഴിയാതെ ചെങ്കോട്ടയിൽ കയറി ബലൂചിസ്ഥാനിലെ മനുഷ്യ ലംഘനത്തെ കുറിച്ച് വാചാലനായിട്ടൊന്നും കാര്യമില്ലെന്ന് ജയശങ്കർ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പാകിസ്ഥാന്‍റെ പരിപ്പിളക്കാൻ ഇവിടെ ആണായും പെണ്ണായും ഒരേ ഒരു ഇന്ദിര മാത്രമേ ഉണ്ടായിട്ടുള്ളൂ. പട്ടിയുടെ വാൽ കുഴലിലിട്ടു നിവർത്താൻ നോക്കുന്നത് പോലെയാണ് പാകിസ്ഥാനുമായി സമാധാന ചർച്ച നടത്തുന്നതെന്നും ജയശങ്കർ കുറിച്ചു. നാടുഭരിക്കാനറിയില്ലെങ്കിൽ താടിവടിക്കൂ നരേന്ദ്രമോദി എന്ന പരിഹാസത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ കഴിയാതെ ചെങ്കോട്ടയിൽ കയറി ബലൂചിസ്ഥാനിലെ മനുഷ്യ ലംഘനത്തെ കുറിച്ച് വാചാലനായിട്ടൊന്നും കാര്യമില്ലെന്ന് ജയശങ്കർ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പാകിസ്ഥാന്‍റെ പരിപ്പിളക്കാൻ ഇവിടെ ആണായും പെണ്ണായും ഒരേ ഒരു ഇന്ദിര മാത്രമേ ഉണ്ടായിട്ടുള്ളൂ. പട്ടിയുടെ വാൽ കുഴലിലിട്ടു നിവർത്താൻ നോക്കുന്നത് പോലെയാണ് പാകിസ്ഥാനുമായി സമാധാന ചർച്ച നടത്തുന്നതെന്നും ജയശങ്കർ കുറിച്ചു. നാടുഭരിക്കാനറിയില്ലെങ്കിൽ താടിവടിക്കൂ നരേന്ദ്രമോദി എന്ന പരിഹാസത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.