ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത രോഗബാധിതയായതിനെ തുടർന്ന് എഐഎഡിഎംകെ പ്രവർത്തകരും അനുയായികളും പ്രാർത്ഥനയിലാണ്. എന്നാൽ പാർട്ടിയിലെ ഒരു പ്രവർത്തകൻ അമ്മയുടെ രോഗം മാറാനായി വ്യത്യസ്തമായ പ്രാർത്ഥന നടത്തിയിരിക്കുകയാണ്.
മധുരൈ സ്വദേശിയായ ഇരുളാണ്ടി എന്ന അനുയായി 24 മണിക്കൂർ മുൾക്കിടക്കയിൽ കിടന്നാണ് അമ്മക്ക് വേണ്ടി പ്രാർഥിച്ചത്. 'എന്‍റെ ജീവന്‍ എടുത്തിട്ടാണെങ്കിലും അമ്മയുടെ രോഗം മാറ്റണം'- എന്നായിരുന്നു മധുരയിലെ പെഞ്ചിയമ്മന്‍ ക്ഷേത്രത്തിന് മുന്നില്‍ കിടന്ന് ഇയാള്‍ പ്രാര്‍ത്ഥിച്ചത്.
ദേഹമാസകലം ഭസ്‍മം പൂശി അഞ്ചു വ്യത്യസ്ത തരത്തിലുള്ള മുള്ളുകൾ ഉപയോഗിച്ച് നിർമിച്ച കിടക്കയിൽ കിടന്നാണ് ഇരുളാണ്ടി പ്രാർഥിച്ചത്. നിരവധി എഐഎഡിഎംകെ പ്രവര്‍ത്തകർ ഇരുളാണ്ടിക്ക് പിന്തുണയുമായി എത്തി. പാർട്ടി മന്ത്രി സെല്ലുലാർ രാജു അവിടെയെത്തി അമ്മയുടെ രോഗശാന്തിക്കായി ഭക്തർക്ക് സൗജന്യ ഭക്ഷണ ദാനവും നടത്തി. പ്രത്യേക പൂജകൾക്കായി ഇവർ നിലവിളക്കു കൊളുത്തിയ പാൽകുടം ചുമക്കുകയും ചെയ്തു.
AIADMK worker lies on thorn bed to pray for Amma's speedy recovery
Irulandi prayed on thorn bed for 24 hours. AIADMK minister too extended support to Irulandi.
മധുരൈ സ്വദേശിയായ ഇരുളാണ്ടി എന്ന അനുയായി 24 മണിക്കൂർ മുൾക്കിടക്കയിൽ കിടന്നാണ് അമ്മക്ക് വേണ്ടി പ്രാർഥിച്ചത്. 'എന്‍റെ ജീവന്‍ എടുത്തിട്ടാണെങ്കിലും അമ്മയുടെ രോഗം മാറ്റണം'- എന്നായിരുന്നു മധുരയിലെ പെഞ്ചിയമ്മന്‍ ക്ഷേത്രത്തിന് മുന്നില്‍ കിടന്ന് ഇയാള്‍ പ്രാര്‍ത്ഥിച്ചത്.
ദേഹമാസകലം ഭസ്‍മം പൂശി അഞ്ചു വ്യത്യസ്ത തരത്തിലുള്ള മുള്ളുകൾ ഉപയോഗിച്ച് നിർമിച്ച കിടക്കയിൽ കിടന്നാണ് ഇരുളാണ്ടി പ്രാർഥിച്ചത്. നിരവധി എഐഎഡിഎംകെ പ്രവര്‍ത്തകർ ഇരുളാണ്ടിക്ക് പിന്തുണയുമായി എത്തി. പാർട്ടി മന്ത്രി സെല്ലുലാർ രാജു അവിടെയെത്തി അമ്മയുടെ രോഗശാന്തിക്കായി ഭക്തർക്ക് സൗജന്യ ഭക്ഷണ ദാനവും നടത്തി. പ്രത്യേക പൂജകൾക്കായി ഇവർ നിലവിളക്കു കൊളുത്തിയ പാൽകുടം ചുമക്കുകയും ചെയ്തു.
AIADMK worker lies on thorn bed to pray for Amma's speedy recovery
Irulandi prayed on thorn bed for 24 hours. AIADMK minister too extended support to Irulandi.