ആപ്പ്ജില്ല

അല്‍ഫോണ്‍സ് പുത്രന്‍റെ വീട്ടിലെ പഴക്കുല മോഷ്ടിച്ചു; തിരിച്ച് പിടിച്ച് പിതാവ്

അല്പംകൂടി പാകമായിക്കോട്ടെ എന്നു കരുതി വെട്ടാതെ കാതുവെച്ച വാഴക്കുലയാണ് ഒടുവിൽ ആരോ മോഷ്ടിച്ചത്.

TNN 9 Nov 2017, 3:27 pm
കഷ്ടപ്പെട്ട് നനച്ചുണ്ടാക്കിയ വാഴക്കുല മോഷണം പോയാൽ ആർക്കാണ് സഹിക്കാൻ കഴിയുക. അത്തരത്തിലൊരു അനുഭവമുണ്ടായിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രനും പിതാവ് പുത്രൻ പോളിനും. അല്പംകൂടി പാകമായിക്കോട്ടെ എന്നു കരുതി വെട്ടാതെ കാതുവെച്ച വാഴക്കുലയാണ് ഒടുവിൽ ആരോ മോഷ്ടിച്ചത്. അതുപോലുള്ള എത്ര വാഴക്കുല വേണമെങ്കിലും പുത്രൻ പോളിന് സ്വന്തമാക്കാൻ കഴിയുമെങ്കിലും പ്രതീക്ഷയോടെ കാത്തിരുന്ന ആ വാഴക്കുല വിട്ടുകൊടുക്കാൻ പുത്രൻ പോളിന് മനസുവന്നില്ല. വാഴക്കുല തിരക്കി പുത്രൻ പോൾ പല കടകളിലും കയറിയിറങ്ങി.
Samayam Malayalam alphonse puthrens father nabs robbers who stole bananas
അല്‍ഫോണ്‍സ് പുത്രന്‍റെ വീട്ടിലെ പഴക്കുല മോഷ്ടിച്ചു; തിരിച്ച് പിടിച്ച് പിതാവ്


കടയിൽ തൂക്കിയിട്ടവ മാത്രമല്ല പഴുക്കാനായി മൂടിവെച്ച വാഴക്കുലകൾ വരെ പരിശോധിച്ചു. ഒടുവിൽ ഒരു കടയിൽ നിന്നും അദ്ദേഹം തന്‍റെ വാഴക്കുല തിരിച്ചറിഞ്ഞു. 30 കിലോഗ്രാം തൂക്കമായിരുന്നു പഴക്കുലയ്ക്ക് ഉണ്ടായിരുന്നത്. 900 രൂപയോളം വില വരും ഈ കുലയ്ക്ക്, എന്നാൽ 450 രൂപയ്ക്കാണ് മോഷ്ടാക്കൾ ഈ കുല വിറ്റത്. സ്വന്തം വാഴക്കുലയോടുള്ള പുത്രൻ പോളിന്‍റെ സ്നേഹം കണ്ട് കടക്കാരൻ കാശ് പോലും വാങ്ങാതെ ആ കുല തിരിച്ച് നൽകി.

വാഴക്കുല മോഷ്ടിച്ച രണ്ടുപേരെ കടയുടമകൾ തിരിച്ചറിഞ്ഞെങ്കിലും പരാതിയൊന്നുമില്ലെന്ന് പറഞ്ഞിരിക്കുകയാണ് പുത്രൻ പോൾ. അൽഫോൻസ് ആ സമയം ചെന്നൈയിൽ ആയിരുന്നതിനാൽ പുത്രൻ പോൾ തനിച്ചായിരുന്നു പഴക്കുല തേടിയിറങ്ങിയതും കണ്ടതും. പിതാവിന്‍റെ ബുദ്ധിപരമായ അന്വേഷണത്തെ അൽഫോൻസ് അഭിനന്ദിച്ച് ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ