ആപ്പ്ജില്ല

#BoycottChina: ചൈനീസ് സാധനങ്ങള്‍ ബഹിഷ്‍കരിക്കാന്‍ ആഹ്വാനം

കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‍സ്‍ എന്ന വ്യാപാര സംഘടനയും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‍കരിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സ്വദേശി പ്രസ്ഥാനവും ബഹിഷ്‍കരണം ആവശ്യപ്പെട്ടു.

Samayam Malayalam 14 Mar 2019, 8:27 pm

ഹൈലൈറ്റ്:

  • ഇന്ത്യയുടെ പ്രമേയം ചൈന തടഞ്ഞതില്‍ പ്രതിഷേധം
  • മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം
  • ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‍കരിക്കാന്‍ സോഷ്യല്‍ മീഡിയ ആഹ്വാനം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam made in china
ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം
ന്യൂഡല്‍ഹി: മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ പ്രമേയം ചൈന തടഞ്ഞതില്‍ പ്രതിഷേധിച്ച് ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്‍കരിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം.
ട്വിറ്ററില്‍ നിരവധി യൂസര്‍മാര്‍ #BoycottChina, #ChinaBacksTerror, #BoycottChineseProducts ഹാഷ്‍ടാഗുകള്‍ ട്രെന്‍ഡ്‍ ചെയ്‍തു.

കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‍സ്‍ എന്ന വ്യാപാര സംഘടനയും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‍കരിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സ്വദേശി പ്രസ്ഥാനവും ബഹിഷ്‍കരണം ആവശ്യപ്പെട്ടു.

ഇതൊരു നയതന്ത്ര പ്രശ്‍നമാണെന്നും നേരായ രീതിയില്‍ പരിഹാരം കാണുമെന്നും അരുണ്‍ ജെയ്‍റ്റ്ലി മാധ്യമങ്ങളോട് പറ‍ഞ്ഞു.

മാര്‍ച്ച് 2018ല്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തെ കണക്ക് അനുസരിച്ച് ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരം ഏതാണ്ട് 89.71 ബില്യണ്‍ ഡോളര്‍ ആണ്. ഇതില്‍ കൂടുതല്‍ നേട്ടം ചൈനയ്‍ക്കാണ്.

ജമ്മു കശ്‍മീരി പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 27 നാണ് യുഎന്നിൽ ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങള്‍ മസൂദ് അസറിനെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്. ഇതേ തുടര്‍ന്ന് നിലപാട് അറിയിക്കാൻ ഉപരോധസമിതിയിലെ അംഗരാജ്യങ്ങളോട് യുഎൻ ആവശ്യപ്പെട്ടിരുന്നു.

ഇന്നലെ രാത്രി 12.30 ന് നടന്ന വോട്ടെടുപ്പിലാണ് പ്രമേയത്തെ എതിര്‍ത്ത് വീറ്റോ അധികാരമുള്ള ചൈന വീണ്ടും രംഗത്തുവരുന്നത്.

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം കൊണ്ടുവന്നത് ഫ്രാൻസാണ്.

യുഎസ്, യുകെ, റഷ്യ, ആസ്ട്രേലിയ, ജർമ്മനി, പോളണ്ട്, ഇറ്റലി, ജപ്പാൻ, ബെൽജിയം എന്നീ രാജ്യങ്ങൾ പിന്തുണച്ചിരുന്നു. പുൽവാമ ആക്രമണത്തെ യുഎൻ അപലപിച്ചിരുന്നു. ഇതിൽ ശക്തമായ സമ്മർദ്ദവുമായി യുഎസ് രംഗത്തുവരികയും ചെയ്‍തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ