ആപ്പ്ജില്ല

അത്താഴം പാമ്പിനും തേളിനും ഒപ്പം ആയാൽ എങ്ങനെയിരിക്കും

ഭക്ഷണം കഴിക്കുന്നതിനൊപ്പം അൽപസ്വൽപം മൃഗസ്നേഹം കൂടിയായാൽ എങ്ങനെയിരിക്കും

Samayam Malayalam 7 Sept 2018, 5:57 pm
ഭക്ഷണം കഴിക്കുന്നതിനൊപ്പം അൽപം മൃഗസ്നേഹം കൂടിയായാൽ എങ്ങനെയിരിക്കും. ന്യൂഡിൽസോ, ഫ്രൈഡ് റൈസോ, ജ്യൂസോ കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഇടതു കൈകൊണ്ട് ഒന്നു തലോടാൻ പാമ്പും തേളും ഉടുമ്പും തൊട്ടടുത്തുണ്ടാകുന്നതിനെ പറ്റി ഒന്നു ചിന്തിച്ചു നോക്കൂ. കംബോഡിയയിലുള്ള ഒരു റെപ്റ്റൈൽ കഫേയിൽ ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഷീ റാറ്റി എന്ന 32കാരനായ യുവാവാണ് ഈ കഫേയുടെ ഉടമ. പാമ്പ്, ഉടുമ്പ് പോലുള്ള ജീവികളോടുള്ള ഭയം മാറ്റാൻ വേണ്ടിയാണ് റെപ്റ്റൈൽ കഫേ റാറ്റി തുടങ്ങിയത്.
Samayam Malayalam 41171241_2187722851474532_3870048172608847872_n


കഫേയുടെ ചുമരിൽ ഘടിപ്പിച്ചിരിക്കുന്ന ചില്ല് ടാങ്കുകളിലാണ് പല നിറത്തിലും വലുപ്പത്തിലുമുള്ള പാമ്പുകളെയും തേളിനെയുമെല്ലാം സൂക്ഷിച്ചിരിക്കുന്നത്. കാഴ്ചയ്ക്ക് വേണ്ടി മാത്രമല്ല ആവശ്യമുള്ളവർക്ക് ഇവടെ പുറത്തെടുത്ത് തലോടാനും തൊടാനുമുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇതിന് പ്രത്യേകം ചാർജ് ഈടാക്കത്തതിനാൽ ആർക്കുവേണമെങ്കിലും തങ്ങളുടെ ഇഷ്ട സുഹൃത്തിനൊപ്പം ചായയും കാപ്പിയും കുടിച്ചിരിക്കാം.

തുടക്കത്തിൽ വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ആയിരുന്നു റാറ്റി പാമ്പുകളെയും ഇഴജന്തുക്കളെയും ചില്ലുക്കൂട്ടിൽ വളർത്തി തുടങ്ങിയത്. എന്നാൽ റാറ്റിയുടെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ചു കൊണ്ട് സ്ത്രീകളായിരുന്നു ഓമനിക്കാനായി പാമ്പിനെയും മറ്റും ആവശ്യപ്പെട്ടു മുന്നോട്ട് വന്നത്. മലമ്പാമ്പിനെ എടുത്ത് കഴുത്തിൽ ചുറ്റി വലിയ സന്തോഷത്തോടെയാണ് ഇവർ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് എന്നാണ് റാറ്റി പറയുന്നത്.

പൂച്ചകളെ വെച്ചുള്ള ക്യാറ്റ് കഫേകൾ നിരവധിയുണ്ട് കമ്പോഡിയയിൽ. എന്നാൽ ഇതാദ്യമായാണ് ഇഴജന്തുക്കളെ വച്ചുള്ള ഒരു കഫെ ആരംഭിക്കുന്നത്. തുടക്കത്തിൽ ചില്ലറ വിമർശനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും റെപ്റ്റൈൽ കഫേയ്ക്ക് ഇപ്പോൾ വൻ സ്വീകാര്യതയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ