ആപ്പ്ജില്ല

കാവേരി; ഐടി നഷ്ടം പരിഹരിക്കാൻ ഹൈദരാബാദ് ടെക്കികള്‍

12 മുതൽ 36 മണിക്കൂറുകൾ വരെ തുടർച്ചയായി കൂടുതല്‍ സമയം ജോലി ചെയ്താണ് ഇവർ ഐടി കമ്പനികൾക്ക് ഉണ്ടായ നഷ്ടം പരിഹരിക്കാൻ ശ്രമിക്കുന്നത്.

TNN 14 Sept 2016, 12:04 pm
ഹൈദരാബാദ്: ബെംഗലൂരു സംഘർഷത്തെ തുടർന്ന് ഐടി മേഖല സ്തംഭിച്ചതോടെ ഹൈദരാബാദിലെ ഐടി ഉദ്യോഗസ്ഥർ അതിനു പരിഹാരം കണ്ടെത്തി. 12 മുതൽ 36 മണിക്കൂറുകൾ വരെ തുടർച്ചയായി കൂടുതല്‍ സമയം ജോലി ചെയ്താണ് ഇവർ ഐടി കമ്പനികൾക്ക് ഉണ്ടായ നഷ്ടം പരിഹരിക്കാൻ ശ്രമിക്കുന്നത്.
Samayam Malayalam cauvery row hyderabad to the rescue of bengaluru as water war hits it firms
കാവേരി; ഐടി നഷ്ടം പരിഹരിക്കാൻ ഹൈദരാബാദ് ടെക്കികള്‍


ബെംഗലൂരുവിൽ പ്രവർത്തിക്കുന്ന 75 ശതമാനം മുതൽ 80 ശതമാനം കമ്പനികൾ വരെ കാവേരി നദീജല തർക്കത്തെ തുടർന്ന് സ്തംഭനാവസ്ഥയിലായിരുന്നു. 25000 ത്തോളം ഉദ്യോഗസ്ഥരാണ് ഇത്തരത്തിൽ ഇപ്പോൾ ഹൈദരാബാദില്‍ നിന്ന് ജോലി ചെയ്യുന്നത്. തുടർച്ചയായി രണ്ടു ദിവസം കൂടി ജോലി ചെയ്താല്‍ നേരിട്ട നഷ്ടം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെംഗലൂരുവും ചെന്നൈയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഐടി കമ്പനികൾ പ്രവർത്തിക്കുന്നത് ഹൈദരാബാദിലാണ്. ചെന്നൈയിൽ നേരത്തെ വെള്ളപ്പൊക്കം ഉണ്ടായപ്പോഴും ഹെദരാബാദിലെ കമ്പനികൾ കൂടുതൽ സമയം പ്രവര്‍ത്തിച്ചാണ് ഉണ്ടായ നഷ്ടം പരിഹരിച്ചത്. 70 ശതമാനത്തോളം കമ്പനികളുടെ സെർവറുകൾ ഹൈദരാബാദിലാണ് വെച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ