മൈക്കൽ ജാക്സണിന്റേയും ഇളയരാജയുടേയും എ.ആർ റഹ്മാന്റെയും പാട്ടുകള്‍. മുപ്പതുകുട്ടികള്‍ ഒന്നുചേർന്ന് സംഗീതദിനത്തിൽ പാടിയപ്പോള്‍ ഏറെ ഹൃദ്യം. ചെന്നൈയിൽ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ള കുട്ടികളാണ് ചെന്നൈ ചിൽഡ്രൻസ് ക്വയർ എന്ന ഈ ആല്‍ബത്തിനായി ഒരുമിച്ചത്.
നളന്ദവേ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വേദാന്ത് ഭരദ്വാജാണ് ഇവരെ ഒരുമിപ്പിച്ചത്. കാഴ്ചശക്തിയില്ലാത്ത കുട്ടികളും ഓട്ടിസം ബാധിച്ചവരുമുൾപ്പെടെയുള്ള കുട്ടികൾ ക്വയറിലുണ്ടായിരുന്നു. ഒട്ടും തനിമചോരാതെ ഇവർ പാടിയ പാട്ടുകള്‍ സംഗീതദിനത്തിൽ യൂട്യൂബിലെത്തിയതോടെ ഏറെ തരംഗമായി കഴിഞ്ഞിരിക്കുകയാണ്. ഹിന്ദിയിലും തമിഴിലും ഇംഗ്ലീഷിലുമാണ് പാട്ടുകള്‍ ഇവർ ആലപിച്ചിരിക്കുന്നത്.
നളന്ദവേ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വേദാന്ത് ഭരദ്വാജാണ് ഇവരെ ഒരുമിപ്പിച്ചത്. കാഴ്ചശക്തിയില്ലാത്ത കുട്ടികളും ഓട്ടിസം ബാധിച്ചവരുമുൾപ്പെടെയുള്ള കുട്ടികൾ ക്വയറിലുണ്ടായിരുന്നു. ഒട്ടും തനിമചോരാതെ ഇവർ പാടിയ പാട്ടുകള്‍ സംഗീതദിനത്തിൽ യൂട്യൂബിലെത്തിയതോടെ ഏറെ തരംഗമായി കഴിഞ്ഞിരിക്കുകയാണ്. ഹിന്ദിയിലും തമിഴിലും ഇംഗ്ലീഷിലുമാണ് പാട്ടുകള്‍ ഇവർ ആലപിച്ചിരിക്കുന്നത്.