ആപ്പ്ജില്ല

250 സ്കൂൾ കുട്ടികളെ ഉപയോഗിച്ചുള്ള വിവാഹചടങ്ങ് വിവാദത്തിൽ

സ്കൂൾ പ്രവൃത്തി ദിവസം യൂണിഫോമണിഞ്ഞ 250 കുട്ടികളെ സ്വകാര്യ ചടങ്ങിനായി വിനിയോഗിച്ചു എന്നപേരിലാണ് വിവാദങ്ങൾ കത്തികയറിയത്.

TNN 23 Sept 2017, 10:56 pm
കമ്പവലി മത്സരത്തിനോ മറ്റു പരിപാടിക്ക് വേണ്ടിയോ അല്ല ഈ സ്കൂൾ കുട്ടികൾ നടുറോഡിൽ അണിനിരന്നിരിക്കുന്നത്. വധുവിന്‍റെ രണ്ടുമൈൽ നീളമുള്ള സാരിപിടിക്കാനാണ് 250 സ്കൂൾ കുട്ടികൾ വരിയായി നിന്നതെന്നറിഞ്ഞാൽ അതിശയിക്കാത്തവരായി ആരുമുണ്ടാകില്ല. ശ്രീലങ്കയിലാണ് സംഭവം. വൈറലാകാൻ വേണ്ടി വധുവും കൂട്ടരും ചെയ്ത സംഭവമിപ്പോൾ പുലിവാല് പിടിച്ചിരിക്കുകയാണ്. സ്കൂൾ പ്രവൃത്തി ദിവസം യൂണിഫോമണിഞ്ഞ 250 കുട്ടികളെ സ്വകാര്യ ചടങ്ങിനായി വിനിയോഗിച്ചു എന്നപേരിലാണ് വിവാദങ്ങൾ കത്തികയറിയത്.
Samayam Malayalam couple used 250 students to carry longest saree
250 സ്കൂൾ കുട്ടികളെ ഉപയോഗിച്ചുള്ള വിവാഹചടങ്ങ് വിവാദത്തിൽ




വിവാഹ ദിവസം വ്യത്യസ്തമാക്കാനാണ് ഇങ്ങനെ ചെയ്തെന്ന് പറഞ്ഞിട്ടും സംഭവം ലഘുവായി കാണാൻ ചൈൽഡ് ലൈൻ പ്രവർത്തകർ തയ്യാറായില്ല. കുട്ടികളുടെ പഠനം മുടക്കിയുള്ള ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നാണ് ഇവർ വ്യക്തമാക്കിയത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.



കുറ്റകരമാണെന്ന് തെളിഞ്ഞാൽ 10 വർഷം വരെ തടവ് ഈ ദമ്പതികൾക്ക് ലഭിച്ചേക്കാം. വിവാഹത്തിന് വധുവണിഞ്ഞ 3.2 മീറ്റർ നീളമുള്ള സാരി തുമ്പ് പിടിക്കാനായിരുന്നു സർക്കാർ സ്കൂളിലെ 250 ഓളം കുട്ടികളെ ഉപയോഗിച്ചത്. അതിനുപുറമെ നൂറോളം കുട്ടികളെ വേദിയിൽ ഫ്ലവർഗേൾസുമാക്കിയിരുന്നു. വധുവരന്മാരെ അനുഗമിച്ച് സാരി തുമ്പും പിടിച്ചുകൊണ്ടുള്ള സ്കൂൾ കുട്ടികളുടെ ചിത്രം പുറത്തായതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് നാഷണൽ ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റി രംഗത്തെത്തി.

കുട്ടികളുടെ പഠനത്തെ തടസ്സപ്പെടുത്തുക, അവരുടെ അഭിമാനം വ്രണപ്പെടുത്തുക, സുരക്ഷയ്ക്ക് ഭംഗം വരുത്തുക തുടങ്ങിയവയെല്ലാം ക്രിമിനൽ കുറ്റമാണെന്നാണ് ചൈൽഡ് ലൈൻ പ്രവർത്തകർ വ്യക്തമാക്കുന്നത്.

Couple Used 250 Students To Carry 'Longest Saree'

A Sri Lankan couple is under investigation for deploying hundreds of school children to carry the train of the bride's saree during a wedding ceremony, authorities said Friday.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ