ആപ്പ്ജില്ല

പോസ്റ്റ‍്മോര്‍ട്ടത്തിനുശേഷം അവർ ഇറുക്കിപിടിക്കാറുണ്ട്

കൃഷ്ണൻ ബാലേന്ദ്രൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറലാവുകയാണ്

Samayam Malayalam 30 Sept 2018, 7:02 pm
എല്ലാവരും പോകാൻ ഭയപ്പെടുന്ന മോര്‍ച്ചറിയിൽ നിന്നുള്ള നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഒരു ഡോക്ടര്‍. ആലപ്പുഴ മെഡിക്കൽ കോളേജ് സര്‍ജൻ ആയ കൃഷ്ണൻ ബാലേന്ദ്രൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറലാവുകയാണ്. 'മരണം അവശേഷിപ്പിക്കുന്നത് ഒരുതരം തണുപ്പാണ്. ഈ തണുപ്പിനും വേണം ഒരു ഭാഗ്യം. നമ്മുടെ മോർച്ചറികളിൽ വന്നെത്തുന്ന ദുഖപീഡിതരായ ബന്ധുക്കൾക്ക്, അപ്രതീക്ഷിതമരണത്തിനുമുന്നിൽ പകച്ചു തകർന്ന് തരിപ്പമണായിപ്പോകുന്നവർക്ക്, ഒരു താത്കാലിക അഡഹെസിവ് പ്ലാസ്റ്റർ ഗ്ലൂ ആണ് ഈ തണുത്ത മരവിപ്പ്. ഇതല്ലാതെ ഒന്നും അവരുടെ രക്ഷയ്ക്കില്ലെ'ന്ന് ഡോക്ടര്‍ കുറിക്കുന്നു.
Samayam Malayalam doctor


'നിരവധി പോസ്റ്റ്‍മോര്‍ട്ടങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരു അച്ഛന്റെ മൃതശരീരത്തിന്റെ അരികിൽ നിൽക്കുന്ന ഒരു കുഞ്ഞിന്റെ കണ്ണുനീരും കരച്ചിലുമൊന്നും എനിക്ക് കണ്ടുകൊണ്ട് നിൽക്കാൻ കഴിയില്ല. ചേതനയറ്റ് തണുത്ത് കിടക്കുന്ന ഒരു മനുഷ്യന്റെ അരികിലിരിക്കുന്ന ഒരു ഭാര്യയിൽ എനിക്ക് ഒരു നിമഷത്തേക്ക്, ഒരു ഫ്ലീറ്റിങ്ങ് മോമന്റിൽ, എന്റെ പാറുവിനേയോ അമ്മയേയോ കാണുവാൻ പറ്റും. ഇതിന്റെ, ഈ നിമിഷത്തിന്റെയൊന്നും പ്രഫൗണ്ട്നസ്സ് താങ്ങാനുള്ള കരുത്തോ ആഴമോ കപ്പാസിറ്റിയോ… ഒന്നും… ഇത്രയും കാലം, ഇത്രയും പോസ്റ്റുമോർട്ടങ്ങൾ ചെയ്തിട്ടും എനിക്ക് കൈക്കലാക്കുവാൻ പറ്റിയിട്ടില്ല.
നഷ്ടപ്പെടലുകൾ അത്ര ഭീകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നത് താങ്ങാനാവില്ല.
അത് മറ്റുള്ളവർക്ക് സംഭവിക്കുന്നത് കണ്ടുകൊണ്ട് ഒരു ഡിസ്പാഷനേറ്റ് ബൈസ്റ്റാന്ററാവാനും ഇത് വരെ കഴിഞ്ഞിട്ടില്ലെ'ന്നും ഡോക്ടര്‍.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...
--------------------------------------------

ആര്‍ട്ടിക്കിള്‍ ഷോ