ആപ്പ്ജില്ല

മാലിന്യം വിതറിയ കമ്പനിയെ നിയമം പഠിച്ച് തുരത്തിയ കൃഷിക്കാരന്‍

ചൈനയിലെ ഒരു സാധാരണക്കാരനായ കൃഷിക്കാരനാണ് 60 വയസ്സുകാരനായ വാംഗ് എലിൻ

TNN 13 Feb 2017, 10:57 pm
ചൈനയിലെ ഒരു സാധാരണക്കാരനായ കൃഷിക്കാരനാണ് 60 വയസ്സുകാരനായ വാംഗ് എലിൻ. പക്ഷേ തന്‍റെ കൃഷിയിടത്തിൽ രാസമാലിന്യം വിതറിയ കമ്പനിയെ തുരത്താന് 16 വര്‍ഷം നിയമം പഠിച്ച് ഇദ്ദേഹം അസാധാരണക്കാരനായൊരു കൃഷിക്കാരനായി. ക്യൂഹുവ ഗ്രൂപ്പിന്റെ കെമിക്കൽസ് കോര്‍പറേഷന്‍ 70 ഏക്കറോളം വരുന്ന വാംഗിന്‍റെ കൃഷിയിടത്തിൽ ദീർഘകാലമായി രാസമാലിന്യം നിക്ഷേപിച്ചുവരികയായിരുന്നു. മാത്രമല്ല ചുറ്റുവട്ടത്തുള്ള കൃഷിയിടങ്ങളിലും ഇത് തുടർന്നിരുന്നു. ഏകദേശം 20,000 ടൺ മാലിന്യമാണ് ഇത്തരത്തിൽ പലയിടങ്ങളിൽ അവർ നിക്ഷേപിച്ചിരുന്നത്.
Samayam Malayalam farmer studies law for 16 years to sue company that polluted his farmland and won the case
മാലിന്യം വിതറിയ കമ്പനിയെ നിയമം പഠിച്ച് തുരത്തിയ കൃഷിക്കാരന്‍


3-ആം ക്ലാസുവരെയുള്ള പഠനശേഷം കൃഷിക്കായി ഇറങ്ങിയ വാംഗ് എലിന് പക്ഷേ കമ്പനിക്കെതിരെ കേസ് നടത്തി ജയിക്കാനായില്ല. തുടർന്നാണ് ഇയാൾ നിയമം പഠിക്കാന്‍ ഇറങ്ങിയത്. അവസാനം എല്ലാ തെളിവുകളും ഉണ്ടാക്കി കമ്പനിക്കെതിരെ വാംഗ് കേസ് കൊടുത്തു.



16 വര്‍ഷത്തെ നിയമപഠനശേഷമായിരുന്നു ഇത്. അവസാനം വിധി വന്നു. ചൈനീസ് കറൻസിയായ 2 ബില്യൺ യുവാൻ നഷ്ടപരിഹാരമായി വാംഗിനും നാട്ടുകാര്‍ക്കും നൽകണമെന്നായിരുന്നു വിധി. മാത്രമല്ല ഒഴുക്കിയ രാസമാലിന്യം വൃത്തിയാക്കി നൽകണമെന്നും. ഏതായാലും താമസസ്ഥലത്തിന് ദൂരെയായുള്ള പുസ്തകശാലയിൽ പോയി ധാന്യം പകരം കൊടുത്ത് അവിടെയുള്ള പുസ്തകങ്ങളിൽ നിന്ന് നിയമവശങ്ങള്‍ പകര്‍ത്തിയെഴുതിയെടുത്ത് വാംഗ് പഠിച്ചത് മൂലം ആ ഗ്രാമപ്രദേശത്തെ 55 കാര്‍ഷിക കുടുംബങ്ങള്‍ രക്ഷപ്പെടുകയായിരുന്നു.

Farmer Studies Law For 16 Years To Sue Company That Polluted His Farmland And Won The Case.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ