ആപ്പ്ജില്ല

മറഞ്ഞ് പോയെങ്കിലും ജെമിമ ജീവിക്കുന്നത് എട്ട് പേരിൽ !!!

ജെമിമ ലെയ്സൽ എന്ന പെൺകുട്ടിയാണ് അവയവദാന ചരിത്രത്തിൽ തന്നെ പുതിയ അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്.

Samayam Malayalam 8 Sept 2017, 6:10 pm
ലണ്ടൻ: മരണം കവർന്നെടുത്ത പതിമൂന്നുകാരി ജീവൻ പകുത്തു നൽകിയത് എട്ട് പേർക്ക്. ജെമിമ ലെയ്സൽ എന്ന പെൺകുട്ടിയാണ് അവയവദാന ചരിത്രത്തിൽ തന്നെ പുതിയ അത്ഭുതം സൃഷ്ടിച്ചിരിക്കുന്നത്. ജെമിമയുടെ ഹൃദയം, പാൻക്രിയാസ്, ശ്വാസകോശം, കിഡ്നികൾ, ചെറുകുടൽ, കരൾ എന്നീ അവയവങ്ങളാണ് ഇനി എട്ട് പേർക്കായി ജീവൻ തിരികെ നൽകാൻ പോവുന്നത്.
Samayam Malayalam girls donated organs help eight people
മറഞ്ഞ് പോയെങ്കിലും ജെമിമ ജീവിക്കുന്നത് എട്ട് പേരിൽ !!!


അവയവദാന ചരിത്രത്തിലെ തന്നെ അപൂർവ്വ സംഭവമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. സാധാരണ ഗതിയിൽ 2 മുതൽ ആറ് വരെ അവയവങ്ങൾ ദാനം ചെയ്യാറുണ്ടെങ്കിലും എട്ട് അവയവങ്ങൾ ദാനം ചെയ്യുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്.

'അവൾ ഏറെ ബുദ്ധിമതിയായിരുന്നു. ക്രിയാത്മകമായി ചിന്തിക്കുന്ന പെൺകുട്ടിയായിരുന്നു. അവൾ ഏതെങ്കിലും ലോകത്ത് വെച്ച് ഇത് അറിയുമെങ്കിൽ അഭിമാനം കൊള്ളും' - ജെമിമയുടെ രക്ഷിതാക്കൾ പ്രതികരിച്ചു. അവളുടെ അഞ്ച് അവയവങ്ങൾ പുതുജീവൻ പകരാൻ പോവുന്നത് അഞ്ച് കുട്ടികൾക്കാണ്.

അമ്മയുടെ 38ാം പിറന്നാൾ ആഘോഷത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു ജെമിമ. പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചു. നാല് ദിവസത്തെ ചികിത്സക്കൊടുവിൽ ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. 2012ൽ ബ്രിട്ടീഷ് റോയൽ ആശുപത്രിയിലായിരുന്നു ജെമിമയുടെ മരണം സംഭവിച്ചത്. ആശുപത്രി അധികൃതരാണ് ഇപ്പോൾ ജെമിമയുടെ അവയവങ്ങൾ എട്ട് പേർക്ക് ജീവൻ തിരികെ നൽകാൻ സഹായിച്ചെന്ന വിവരം പുറത്ത് വിട്ടത്.

Girl's donated organs help eight people

Jemima Layzell, a 13-year-old girl who died from a brain aneurysm has helped a record eight different people, including five children, through organ donation.

ആര്‍ട്ടിക്കിള്‍ ഷോ