ജോഹന്നാസ്ബര്‍ഗ്: ഹോളിവുഡ് താരം അര്‍ണോൾഡ് ഷ്വാസ്‍നഗറിനു നേരെ ആക്രമണം. ഇന്നലെ സൗത്ത് ആഫ്രിക്കയിലെ കായിക പരിപാടിയിൽ പങ്കെടുക്കവെ ഒരു യുവാവാണ് 71 കാരനായ അര്‍ണോൾഡിനെ ആക്രമിച്ചത്.
ജോഹന്നാസ്ബര്‍ഗിലെ സാൻ്റ്ടൺ കൺവെൻഷൻ സെൻ്ററിൽ നടന്ന 'അര്‍ണോൾഡ് ക്ലാസിക് ആഫ്രിക്ക' എന്ന പരിപാടിക്കിടെയാണ് സംഭവം. ആരാധകരുമായി സംവദിക്കുമ്പോള്‍ പിന്നിൽ നിന്ന് ചാടി എത്തിയ യുവാവ് അര്‍ണോഡിൻ്റെ ഇടുപ്പിന് ചവിട്ടുകയായിരുന്നു. ഇതേത്തുടര്‍ന്ന് അൽപം മുമ്പോട്ട് നീങ്ങിയ അര്‍ണോൾഡ് വീണില്ല. ഉടൻ തന്നെ സുരക്ഷ ജീവനക്കാര്‍ എത്തി യുവാവിനെ പിടികൂടി.
ആക്രമണത്തിന് പിന്നാലെ ആശങ്കയിലായ ആരാധകര്‍ക്ക് മറുപടിയുമായി അര്‍ണോൾഡ് രംഗത്തെത്തി. ഭയപ്പെടേണ്ട കാര്യമില്ല, തൻ്റെ കാര്യത്തിൽ ഉത്കണ്ഠ പ്രകടിപ്പിച്ച എല്ലാവര്‍ക്കും നന്ദിയെന്നും താരം ട്വിറ്ററിൽ കുറിച്ചു.
'ആദ്യം ആള്‍ക്കൂട്ടം തള്ളിയപോലെയാണ് തോന്നിയത്. പിന്നീട് വീഡിയോ കണ്ടപ്പോളാണ് തൊഴികിട്ടിയതാണെന്ന് മനസിലായത്. ആ വിഡ്ഢി തൻ്റെ സ്നാപ്പ് ചാറ്റ് തടസപ്പെടുത്താത്തതിൽ സന്തോഷിക്കുന്നു' അര്‍ണോള്‍ഡ് പറഞ്ഞു.
ഇത്തരം സംഭവം ഉണ്ടായതിൽ ഖേദം രേഖപ്പെടുത്തുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു. മുൻപ് ഈ യുവാവ് അക്രമം നടത്തിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. എന്നാൽ യുവാവിനെതിരെ പരാതി നൽകേണ്ടെന്ന് അര്‍ണോൾഡ് സംഘാടകരെ അറിയിച്ചു.
ജോഹന്നാസ്ബര്‍ഗിലെ സാൻ്റ്ടൺ കൺവെൻഷൻ സെൻ്ററിൽ നടന്ന 'അര്‍ണോൾഡ് ക്ലാസിക് ആഫ്രിക്ക' എന്ന പരിപാടിക്കിടെയാണ് സംഭവം. ആരാധകരുമായി സംവദിക്കുമ്പോള്‍ പിന്നിൽ നിന്ന് ചാടി എത്തിയ യുവാവ് അര്‍ണോഡിൻ്റെ ഇടുപ്പിന് ചവിട്ടുകയായിരുന്നു. ഇതേത്തുടര്‍ന്ന് അൽപം മുമ്പോട്ട് നീങ്ങിയ അര്‍ണോൾഡ് വീണില്ല. ഉടൻ തന്നെ സുരക്ഷ ജീവനക്കാര്‍ എത്തി യുവാവിനെ പിടികൂടി.
ആക്രമണത്തിന് പിന്നാലെ ആശങ്കയിലായ ആരാധകര്‍ക്ക് മറുപടിയുമായി അര്‍ണോൾഡ് രംഗത്തെത്തി. ഭയപ്പെടേണ്ട കാര്യമില്ല, തൻ്റെ കാര്യത്തിൽ ഉത്കണ്ഠ പ്രകടിപ്പിച്ച എല്ലാവര്‍ക്കും നന്ദിയെന്നും താരം ട്വിറ്ററിൽ കുറിച്ചു.
'ആദ്യം ആള്‍ക്കൂട്ടം തള്ളിയപോലെയാണ് തോന്നിയത്. പിന്നീട് വീഡിയോ കണ്ടപ്പോളാണ് തൊഴികിട്ടിയതാണെന്ന് മനസിലായത്. ആ വിഡ്ഢി തൻ്റെ സ്നാപ്പ് ചാറ്റ് തടസപ്പെടുത്താത്തതിൽ സന്തോഷിക്കുന്നു' അര്‍ണോള്‍ഡ് പറഞ്ഞു.
ഇത്തരം സംഭവം ഉണ്ടായതിൽ ഖേദം രേഖപ്പെടുത്തുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു. മുൻപ് ഈ യുവാവ് അക്രമം നടത്തിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. എന്നാൽ യുവാവിനെതിരെ പരാതി നൽകേണ്ടെന്ന് അര്‍ണോൾഡ് സംഘാടകരെ അറിയിച്ചു.