ആപ്പ്ജില്ല

ഹിമാലയത്തിലെ മഞ്ഞ് ഉരുകുന്നു; ഈ നൂറ്റാണ്ട് കഴിഞ്ഞാല്‍ പ്രതിസന്ധി

ഭൂമിയെ ബാധിക്കുന്ന ഹരിതഗ്രഹ വാതകങ്ങള്‍ പാരീസ് ഉടമ്പടി പ്രകാരം കുറയ്ക്കുകയാണ് ലോകരാജ്യങ്ങള്‍. എന്നാല്‍ ഈ തോതില്‍ വാതകങ്ങള്‍ നിയന്ത്രിച്ചാലും ഹിമാലയത്തിലെ മഞ്ഞ് ഉരുകുന്നത് നിയന്ത്രിക്കാന്‍ കഴിയില്ലെന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Samayam Malayalam 17 Feb 2019, 12:05 pm

ഹൈലൈറ്റ്:

  • ഹിമാലയത്തിലെ മൂന്നിലൊന്ന് മഞ്ഞും ഉരുകുന്നു
  • ഈ നൂറ്റാണ്ട് അവസാനിക്കുമ്പോള്‍ ഗുരുതര പ്രതിസന്ധി
  • സര്‍ക്കാരുകള്‍ ഉണരണമെന്ന് ഗവേഷണ റിപ്പോര്‍ട്ട്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam himalaya
ഹിമാലയം ഉരുകി നശിക്കുകയാണ്
മനുഷ്യരുടെ ആര്‍ത്തിക്ക് അവസാനം അടുക്കുകയാണ്. ഈ നൂറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോഴേക്കും ഹിമാലയത്തിലെ ഹിന്ദുക്കുഷ്‍ മേഖലയിലെ മൂന്നിലൊന്ന് മഞ്ഞും ഉരുകി ഇല്ലാതാകും. ലോകത്തിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതമായ എവറസ്റ്റ്, മൗണ്ട് കെ2 എന്നിവ ഹിന്ദുക്കുഷ് മേഖലയിലാണുള്ളത്. ഫെബ്രുവരി 11ന് പുറത്തിറക്കിയ ഒരു ഗവേഷണത്തിലാണ് ഗുരുതരമായ ഈ വിഷയം പ്രതിപാദിക്കുന്നത്.
ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഇന്‍റഗ്രേറ്റഡ്‍ മൗണ്ടന്‍ ഡെവലപ്‍മെന്‍റ്‍ എന്ന ഏജന്‍സിയാണ് പഠനം നടത്തിയത്. ഭൂമിയെ ബാധിക്കുന്ന ഹരിതഗ്രഹ വാതകങ്ങള്‍ പാരീസ് ഉടമ്പടി പ്രകാരം കുറയ്ക്കുകയാണ് ലോകരാജ്യങ്ങള്‍. എന്നാല്‍ ഈ തോതില്‍ വാതകങ്ങള്‍ നിയന്ത്രിച്ചാലും ഹിമാലയത്തിലെ മഞ്ഞ് ഉരുകുന്നത് നിയന്ത്രിക്കാന്‍ കഴിയില്ലെന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഇരുപത്തൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഹിന്ദുക്കുഷ് മേഖലയിലെ 45 ശതമാനം മുതല്‍ 90 ശതമാനംവരെ മഞ്ഞ് ഉരുകി ഇല്ലാതാകും. ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളെയാണ് ഇത് ബാധിക്കുന്നത്. കുടിവെള്ളം, വൈദ്യുതോല്‍പ്പാദനം എന്നിങ്ങനെ 190 കോടി ജനങ്ങളെ ബാധിക്കുന്ന പ്രതിസന്ധിയാണ് ഈ നൂറ്റാണ്ടിനപ്പുറം ഗുരുതരമാകാന്‍ പോകുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഹിമാലയത്തെ രക്ഷിക്കാന്‍ അധികം നേരം ബാക്കിയില്ലെന്നാണ് പഠന റിപ്പോര്‍ട്ടില്‍ നിന്ന് മനസിലാക്കേണ്ടത്. പക്ഷേ, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അടിയന്തര ശ്രദ്ധ പതിപ്പിച്ചാലെ കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ കഴിയൂ. ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഇരുരാജ്യങ്ങളെയും ബാധിക്കുന്ന വിഷയം ലോകരാഷ്ട്രീയത്തെ തന്നെ മാറ്റമറിച്ചേക്കാം എന്നതാണ് ഗവേഷകര്‍ ഭയപ്പെടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ