തമിഴ്നാട്ടിലെ വമ്പന്‍ വസ്ത്രനിര്‍മ്മാണ വ്യവസായശാലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ആര്‍ത്തവ ദിനങ്ങളിലും ജോലി മുടക്കാതിരിക്കാന്‍ ആരോഗ്യനിര്‍ദേശങ്ങള്‍ പാലിക്കാതെ വേദനസംഹാരികള്‍ നല്‍കുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടണ് ആസ്ഥാനമായുള്ള തോംസണ്‍ റോയിറ്റേഴ്സ് ഫൗണ്ടേഷന് ആണ് ഇത്തരത്തിലുള്ള 100 വനിതകളോട് സംസാരിച്ചതില്‍ നിന്ന് ഗുരുതരമായ പിഴവുകള്‍ വ്യവസായശാലകള്‍ വരുത്തിയതായി കണ്ടെത്തിയത്.
ദിവസം പത്ത് മണിക്കൂര്‍വരെ ജോലി ചെയ്യുന്നവരാണ് ഈ മേഖലയില്‍ പണിയെടുക്കുന്ന അസംഘടിതരായ വനിത തൊഴിലാളികള്‍. ഇവര്‍ക്ക് ആര്‍ത്തവ ദിവസങ്ങളില്‍ ഗുളികകള്‍ നല്കുന്നു. ആദ്യമെല്ലാം ഇത് എല്ലാവരും സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് കഠിനമായ ആര്‍ത്തവ, ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നതായി സ്ത്രീകള്‍ വെളിപ്പെടുത്തി. 17 വയസ്സ് വരെയുള്ള തൊഴിലാളികള്‍ ഇക്കൂട്ടത്തില്‍ ഉണ്ടെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാത്ത മരുന്നുകള്‍ തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് നല്‍കിയിരുന്നത്. റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധിക്കുമെന്നും തമിഴ്നാട് സര്‍ക്കാര്‍ പ്രതികരിച്ചു.
മരുന്ന് പാര്‍ശ്വഫലം ഉണ്ടാക്കുന്നതാണെന്ന് സ്ത്രീകളോട് പറഞ്ഞിരുന്നില്ല. ഡിപ്രഷന്, അമിത ഉത്കണ്ഠ മുതല്‍ ഗര്ഭഛിദ്രംവരെ നേരിട്ടവര്‍ ഇക്കൂട്ടത്തിലുണ്ടെന്ന് പഠനം പറയുന്നു.
വാര്‍ത്താ ഏജന്‍സി നേരിട്ട് പരിശോധിച്ച മരുന്നുകളില്‍ ഒന്നില്‍പ്പോലും ലേബലുകളോ ബ്രാന്‍ഡ് ഏതാണെന്നോ മരുന്നുകളുടെ കാലാവധി എന്ന് അവസാനിക്കുമെന്നോ രേഖപ്പെടുത്തിയിരുന്നില്ല.
തമിഴ്നാട്ടിലെ 40,000 യന്ത്രവല്‍കൃത നെയ്ത്തുശാലകളിലായി ഏതാണ്ട് മൂന്ന് ലക്ഷം വനിതകള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ അധികവും നിരക്ഷരരായ 15 വയസ്സിനും 25 വയസ്സിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ്.
ദിവസം പത്ത് മണിക്കൂര്‍വരെ ജോലി ചെയ്യുന്നവരാണ് ഈ മേഖലയില്‍ പണിയെടുക്കുന്ന അസംഘടിതരായ വനിത തൊഴിലാളികള്‍. ഇവര്‍ക്ക് ആര്‍ത്തവ ദിവസങ്ങളില്‍ ഗുളികകള്‍ നല്കുന്നു. ആദ്യമെല്ലാം ഇത് എല്ലാവരും സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് കഠിനമായ ആര്‍ത്തവ, ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നതായി സ്ത്രീകള്‍ വെളിപ്പെടുത്തി. 17 വയസ്സ് വരെയുള്ള തൊഴിലാളികള്‍ ഇക്കൂട്ടത്തില്‍ ഉണ്ടെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാത്ത മരുന്നുകള്‍ തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് നല്‍കിയിരുന്നത്. റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധിക്കുമെന്നും തമിഴ്നാട് സര്‍ക്കാര്‍ പ്രതികരിച്ചു.
മരുന്ന് പാര്‍ശ്വഫലം ഉണ്ടാക്കുന്നതാണെന്ന് സ്ത്രീകളോട് പറഞ്ഞിരുന്നില്ല. ഡിപ്രഷന്, അമിത ഉത്കണ്ഠ മുതല്‍ ഗര്ഭഛിദ്രംവരെ നേരിട്ടവര്‍ ഇക്കൂട്ടത്തിലുണ്ടെന്ന് പഠനം പറയുന്നു.
വാര്‍ത്താ ഏജന്‍സി നേരിട്ട് പരിശോധിച്ച മരുന്നുകളില്‍ ഒന്നില്‍പ്പോലും ലേബലുകളോ ബ്രാന്‍ഡ് ഏതാണെന്നോ മരുന്നുകളുടെ കാലാവധി എന്ന് അവസാനിക്കുമെന്നോ രേഖപ്പെടുത്തിയിരുന്നില്ല.
തമിഴ്നാട്ടിലെ 40,000 യന്ത്രവല്‍കൃത നെയ്ത്തുശാലകളിലായി ഏതാണ്ട് മൂന്ന് ലക്ഷം വനിതകള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ അധികവും നിരക്ഷരരായ 15 വയസ്സിനും 25 വയസ്സിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ്.