പേര് ബാഹ് ഗോതോ. വയസ് 145. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ജീവിച്ചയാള്‍. കൊച്ചുമക്കളും അവരുടെ മക്കളുമൊക്കെ പോയി. ഇനി ജീവിക്കേണ്ട കാര്യമുണ്ടോയെന്ന് ചോദിക്കുകയാണ് ഇദ്ദേഹം. ഇന്തൊനീഷ്യയിലെ ജാവ സ്വദേശിയാണു ഗോതോ. ഇന്തൊനീഷ്യന്‍ അധികൃതര്‍ നല്കിയ രേഖകള്‍ ശരിയാണെങ്കില്‍ ഗോതോ ജനിച്ചത് 1870 ഡിസംബര്‍ 31ന്.
ഫ്രാന്‍സില്‍ ജീവിച്ചിരുന്ന ജെനി കാള്‍മെന്റിന്റെ റെക്കോര്‍ഡാണ് ഗോതോ തകര്‍ത്തത്. 1997ല്‍ 122 വയസ്സിലാണ് കാള്‍മെന്റ് മരിച്ചത്. ഗോതോയുടെ നാലു ഭാര്യമാരും പത്തു സഹോദരങ്ങളും മക്കളും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ടു കാലം ഏറെയായി. ഇപ്പോള്‍ കൊച്ചുമക്കളുടെ മക്കളാണുള്ളത്.
'ക്ഷമ'യാണു വല്യപ്പൂപ്പന്റെ ദീര്‍ഘായുസിന്റെ രഹസ്യമെന്നാണ് അവരുടെ സാക്ഷ്യം. കാഴ്ചശക്തി ഇല്ലാതായി. റേഡിയോ കേള്‍ക്കലാണ് ആകെയുള്ള സന്തോഷം. 20 വര്‍ഷം മുമ്പേ തന്റെ കല്ലറ ഒരുക്കിയ ഗോതോയ്ക്ക് മരിക്കണമെന്ന അഭിലാഷം മാത്രമാണ് ഇപ്പോഴുള്ളത്.
നൈജീരിയയിലെ ജയിംസ് ഓലോഫിന്റുയി (171) ഇത്യോപ്യയിലെ ധക്കാബോ എബ്ബ (163) എന്നിവരുടെ പേരില്‍ ദീര്‍ഘായുസിന്റെ പേരില്‍ വാദമുണ്ടായെങ്കിലും ഇരുവരുമായി ബന്ധപ്പെട്ട രേഖകളൊന്നും ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നതിനാൽ ഗോദായാണ് ഇപ്പോൾ ലോകത്തിന്റെ മുതുമുത്തശ്ശൻ.
ഫ്രാന്‍സില്‍ ജീവിച്ചിരുന്ന ജെനി കാള്‍മെന്റിന്റെ റെക്കോര്‍ഡാണ് ഗോതോ തകര്‍ത്തത്. 1997ല്‍ 122 വയസ്സിലാണ് കാള്‍മെന്റ് മരിച്ചത്. ഗോതോയുടെ നാലു ഭാര്യമാരും പത്തു സഹോദരങ്ങളും മക്കളും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ടു കാലം ഏറെയായി. ഇപ്പോള്‍ കൊച്ചുമക്കളുടെ മക്കളാണുള്ളത്.
'ക്ഷമ'യാണു വല്യപ്പൂപ്പന്റെ ദീര്‍ഘായുസിന്റെ രഹസ്യമെന്നാണ് അവരുടെ സാക്ഷ്യം. കാഴ്ചശക്തി ഇല്ലാതായി. റേഡിയോ കേള്‍ക്കലാണ് ആകെയുള്ള സന്തോഷം. 20 വര്‍ഷം മുമ്പേ തന്റെ കല്ലറ ഒരുക്കിയ ഗോതോയ്ക്ക് മരിക്കണമെന്ന അഭിലാഷം മാത്രമാണ് ഇപ്പോഴുള്ളത്.
നൈജീരിയയിലെ ജയിംസ് ഓലോഫിന്റുയി (171) ഇത്യോപ്യയിലെ ധക്കാബോ എബ്ബ (163) എന്നിവരുടെ പേരില്‍ ദീര്‍ഘായുസിന്റെ പേരില്‍ വാദമുണ്ടായെങ്കിലും ഇരുവരുമായി ബന്ധപ്പെട്ട രേഖകളൊന്നും ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നതിനാൽ ഗോദായാണ് ഇപ്പോൾ ലോകത്തിന്റെ മുതുമുത്തശ്ശൻ.