ആപ്പ്ജില്ല

80 ജീവനുകള്‍ കാത്ത ധീരന് ജെസിബിയുടെ ആദരം

കപില്‍ ഇപ്പോള്‍ ഒരു ഹീറോ ആയി മാറിയിരിക്കുകയാണ്

Samayam Malayalam 6 Oct 2018, 8:06 pm
എണ്‍പതോളം യാത്രക്കാരുമായി കൊക്കയിലേക്കു ചെരിഞ്ഞ തമിഴ്‍നാട് ട്രാന്‍സ്പോര്‍ട്ട് ബസിനെ മണ്ണുമാന്തിയന്ത്രത്തിന്‍റെ ഇരുമ്പുകൈയില്‍ രക്ഷിച്ച വടശ്ശേരിക്കര സ്വദേശി കപിലിന് ജെസിബിയുടെ ആദരം. ജെസിബിയുടെ ഇന്ത്യയിലെ ആസ്ഥാനമായ പൂനൈയില്‍ വച്ചു നടന്ന മീറ്റിംഗിലായിരുന്നു കപിലിനെ ആദരിച്ചത്.
Samayam Malayalam 2


പൂനെയില്‍ നടന്ന ചടങ്ങിലായിരുന്നു ആദരം


'Kapil our everyday hero' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പരിപാടിയിലേക്ക് കപിലിനെ ക്ഷണിച്ചത്. തനിക്കു സ്വപ്നം പോലും കാണാന്‍ കഴിയാത്ത വേദിയാണിത്. ഇവിടെ നില്‍ക്കാന്‍ കഴിഞ്ഞതില്‍ എന്നും ദൈവത്തോട് കടപ്പെട്ടിരിക്കുന്നുയെന്ന് ഇടറിയ കണ്ഠത്തോടെ കപില്‍ പറഞ്ഞു.

ജെസിബി കമ്പനിയുടെ ഒട്ടുമിക്ക രാജ്യങ്ങളിലെയും പ്രമുഖർ ചടങ്ങില്‍ പങ്കെടുത്തു


നന്മചെയ്യാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാതെ ഇനിയും വിനിയോഗിക്കുമെന്ന് നിറഞ്ഞകണ്ണുകളോടെ കപില്‍ പറഞ്ഞു.

ബോഡിനായ്ക്കന്നൂർ-രാജാക്കാട് റൂട്ടിൽ ഓടുന്ന ബസാണ് കൊക്കയിലേക്കു ചെരിഞ്ഞത്. ഒരു മണിക്കൂര്‍ നേരമാണ് 80 ജീവനുകള്‍ കപില്‍ താങ്ങി നിര്‍ത്തിയത്. ബസിലെ യാത്രക്കാരില്‍ പലരും കണ്ണുനീരണിഞ്ഞാണ് കപിലിനോടു നന്ദി പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ