ആപ്പ്ജില്ല

അവസാന നിമിഷങ്ങള്‍ ആഘോഷമാക്കി ജെറീക്ക

അപൂര്‍വം ആളുകളില്‍ കണ്ടുവരുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി 2 എന്ന രോഗാമാണ് ജെറീക്കക്ക്.

TNN 24 Jul 2016, 5:12 pm
വാഷിങ്ങ്ടണ്‍: താന്‍ ഏറ്റവും സ്നേഹിക്കുന്നവരോടൊപ്പം തന്‍റെ അവസാന നിമിഷങ്ങള്‍ ആഘോഷമാക്കി മാറ്റി ജെറീക്ക ബോലെന്‍ എന്ന പതിനാലുകാരി. രാജകുമാരിയുടെ വേഷം ധരിച്ച് വീല്‍ ചെയറില്‍ എത്തിയ അവളെ കൈയടികളുമായി ഏവരും സ്വീകരിച്ചു.
Samayam Malayalam jerica decides to celebrate her last moments
അവസാന നിമിഷങ്ങള്‍ ആഘോഷമാക്കി ജെറീക്ക


അപൂര്‍വം ആളുകളില്‍ കണ്ടുവരുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി 2 എന്ന രോഗാമാണ് ജെറീക്കക്ക്. നാഡീവ്യൂഹത്തെയാണ് രോഗം ബാധിക്കുന്നത്. ജെറീക്ക ചുരുങ്ങിയ കാലം കൂടി മാത്രമേ ജീവിച്ചിരിക്കൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു കഴിഞ്ഞു. ശരീരമാസകലമുള്ള വേദന ജെറിക്കക്ക് കൂടി വരികയാണ്. അതുകൊണ്ടാണ് ജെറീക്കയുടെ സന്തോഷത്തിന് ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചത്.

വെള്ളിയാഴ്ച അമേരിക്കയിലെ അപ്പെല്‍ടോണിലുള്ള ഗ്രാന്‍റ് മെറിഡനില്‍ നടന്ന പാര്‍ട്ടിയില്‍ ജെറീക്കയെപ്പറ്റി കേട്ടറിഞ്ഞ് നിരവധിയാളുകള്‍ പങ്കെടുത്തു. എട്ട് മാസം പ്രായമുള്ളപ്പോഴാണ് രോഗലക്ഷണങ്ങള്‍ ജെറീക്കയില്‍ കണ്ടത്. 30 ശസ്ത്രക്രിയകള്‍ ഇതിനോടകം ജെറീക്കക്ക് നടത്തി. വെന്‍റിലേറ്ററില്‍ 12 മണിക്കൂറോളം ജെറീക്ക കഴിഞ്ഞ ദിവസങ്ങളുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ