കൊച്ചി: ഒരച്ഛൻ മകനെ എത്രനാൾ സ്നേഹിക്കും? കേരളം അത്ഭുത്തോടെയും വാത്സല്യത്തോടെയും മാത്രം നോക്കിക്കണ്ട ക്ലിൻ്റ് എന്ന അത്ഭുതബാലൻ്റെ അച്ഛന് പറയാൻ അതിലേറെയുണ്ടായിരുന്നു. എറണാകുളം മഞ്ഞുമ്മൽ സെയ്ൻ്റ് ജോസഫ് പള്ളി സെമിത്തേരിയിലെ കല്ലറയിൽ ഉറങ്ങിക്കിടക്കുന്ന മകനെ തന്‍റെ മരണത്തിനു ശേഷം പോലും ശല്യപ്പെടുത്താൻ പിതാവ് ജോസഫ് തയ്യാറായില്ല. അതായിരുന്നു മരണശേഷം തന്‍റെ ശരീരം പഠനത്തിനായി വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനു പിന്നിൽ. ക്ലിന്‍റിനെ അടക്കിയ കല്ലറ 45 വര്‍ഷത്തേയ്ക്ക് മാതാപിതാക്കളായ ജോസഫും ചിന്നമ്മയും വാങ്ങിയിരുന്നു.എന്നാൽ ആ കല്ലറിയിൽ മാതാപിതാക്കളായ തങ്ങളെ അടക്കം ചെയ്യരുതെന്നും കല്ലറ ക്ലിന്‍റിന്‍റെ പേരിൽ തന്നെ നിലനിൽക്കണമന്നുമായിരുന്നു അവരുടെ ആഗ്രഹം. ഇതിനായി മരണശേഷം മൃതദേഹം കൈമാറാനായി ഫോര്‍ട്ട് എന്ന ഏജൻസിയെ ജോസഫ് സമീപിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം മൃതദേഹം കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയ്ക്ക് കൈമാറുകയും ചെയ്തു.
ക്ലിന്‍റ് പോയതിനു ശേഷം തേവരയിലെ ഓഫീസ് ക്വാര്‍ട്ടേഴ്സിൽ താമസിച്ചിരുന്ന ജോസഫും ചിന്നമ്മയും പിന്നീട് കലൂര്‍ ജഡ്ജസ് അവന്യൂവിൽ വീടുവാങ്ങി താമസം മാറിയിരുന്നു. ക്ലിന്‍റിന്‍റെ ഫോട്ടോയും ക്ലിന്‍റ് വരച്ച ചിത്രങ്ങളുമായിരുന്നു ആ വീട് നിറയെ. മകനു വേണ്ടി ഒരു സ്മാരകം നിര്‍മിക്കണമെന്ന ആഗ്രഹവും അവര്‍ക്കുണ്ടായിരുന്നു. ഇതിനു വേണ്ടിയുള്ള ചില പ്രാരംഭ ചര്‍ച്ചകളും അദ്ദേഹം തുടങ്ങി വെച്ചിരുന്നതായി കുടുംബസുഹൃത്തായ ആന്‍റണി ചൂളയ്ക്കൽ പറഞ്ഞു.
72-ാം വയസ്സിലും മകന്‍റെ പേരിലുള്ള അന്താരാഷ്ട്ര ചിത്രരചനാ മത്സരത്തിന്‍റെ തയ്യാറെടുപ്പുകളിലായിരുന്നു ജോസഫ്. അദ്ദേഹം മരണപ്പെടുന്നതിനു മുൻപായി മത്സരത്തിലേയ്ക്ക് അൻപതിനായിരത്തിൽപ്പരം എൻട്രികള്‍ വന്നിരുന്നു.
ക്ലിന്‍റ് പോയതിനു ശേഷം തേവരയിലെ ഓഫീസ് ക്വാര്‍ട്ടേഴ്സിൽ താമസിച്ചിരുന്ന ജോസഫും ചിന്നമ്മയും പിന്നീട് കലൂര്‍ ജഡ്ജസ് അവന്യൂവിൽ വീടുവാങ്ങി താമസം മാറിയിരുന്നു. ക്ലിന്‍റിന്‍റെ ഫോട്ടോയും ക്ലിന്‍റ് വരച്ച ചിത്രങ്ങളുമായിരുന്നു ആ വീട് നിറയെ. മകനു വേണ്ടി ഒരു സ്മാരകം നിര്‍മിക്കണമെന്ന ആഗ്രഹവും അവര്‍ക്കുണ്ടായിരുന്നു. ഇതിനു വേണ്ടിയുള്ള ചില പ്രാരംഭ ചര്‍ച്ചകളും അദ്ദേഹം തുടങ്ങി വെച്ചിരുന്നതായി കുടുംബസുഹൃത്തായ ആന്‍റണി ചൂളയ്ക്കൽ പറഞ്ഞു.
72-ാം വയസ്സിലും മകന്‍റെ പേരിലുള്ള അന്താരാഷ്ട്ര ചിത്രരചനാ മത്സരത്തിന്‍റെ തയ്യാറെടുപ്പുകളിലായിരുന്നു ജോസഫ്. അദ്ദേഹം മരണപ്പെടുന്നതിനു മുൻപായി മത്സരത്തിലേയ്ക്ക് അൻപതിനായിരത്തിൽപ്പരം എൻട്രികള്‍ വന്നിരുന്നു.