കൊച്ചി: കരസേനയില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെസിഒ) തസ്തികയില്‍ എത്തുന്ന് ആദ്യത്തെ സിറോ മലബാര്‍ പുരോഹിതനായി ജിസ് ജോസ് കിഴക്കേല്‍. പൂനെയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇന്റഗ്രേഷന്‍ കമ്മീഷന് ചെയ്ത 19 മതാധ്യപകരില് ഒരാളായി മെയ് നാലിന് ജിസ് ജോസ് മാറി. പട്ടാളക്കാര്‍ക്കും കുടുംബത്തിനും ആത്മീയസഹായങ്ങള്‍ നല്‍കാനും മതപഠനം നടത്താനും ആഘോഷങ്ങള്‍ നടത്താനും സഹായിക്കുകയാണ് ഫാ. കിഴക്കേല്‍ ചെയ്യേണ്ട ജോലി.
എല്ലായിപ്പോഴും എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് കരുതിയിരുന്നു. യുപിഎസ്സി വെബ്സൈറ്റിലൂടെയാണ് ഇന്ത്യന്‍ ആര്‍മിയില്‍ മതാധ്യാപകരുടെ ഒഴിവുണ്ടെന്ന് അറിഞ്ഞത്. കരസേനയിലെ സുഹൃത്തുക്കളോട് ചോദിച്ച് അതിന് അപേക്ഷിക്കുകയായിരുന്നു - ജിസ് ജോസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഫിസിക്കല്‍, മെഡിക്കല്‍ പരീക്ഷകള്‍ പാസായി പൊതു പ്രവേശന പരീക്ഷയും ജിസ് ജനുവരിയില്‍ കടന്നു. ഏഴ് ആഴ്ച്ച ശാരീരിക ക്ഷമത പരിശീലനവും 11 ആഴ്ച്ച മതപഠനത്തില്‍ പരിചയവും നേടി. നായെബ് സുബെദാര്‍ എന്ന തസ്തികയിലാണ് നിയമനം.
ഈ ജോലിയിലൂടെ ഒരേ സമയം വൈദികനും പട്ടാളക്കാരനും ആകാമെന്നതും ദൈവത്തെയുംം രാജ്യത്തെയും സേവിക്കാം എന്നതും തനിക്ക് നന്ദിയുണ്ടെന്ന് ഫാ. കിഴക്കേല്‍ പറഞ്ഞു.
കോതമംഗലം സ്വദേശിയാണ് ജിസ് ജോസ്. വടവാതൂര്‍ സെമിനാരിയില്‍ നിന്നായിരുന്നു ആത്മീയ വിദ്യാഭ്യാസം. ഫിലോസഫിയില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്ന് എംസിഎ പാസായി. ഇടുക്കിയിലെ ഒരു സ്വകാര്യ കോളേജില്‍ വൈസ് പ്രിന്‍സിപ്പലായും ജോലി നോക്കിയിരുന്നു.
എല്ലായിപ്പോഴും എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് കരുതിയിരുന്നു. യുപിഎസ്സി വെബ്സൈറ്റിലൂടെയാണ് ഇന്ത്യന്‍ ആര്‍മിയില്‍ മതാധ്യാപകരുടെ ഒഴിവുണ്ടെന്ന് അറിഞ്ഞത്. കരസേനയിലെ സുഹൃത്തുക്കളോട് ചോദിച്ച് അതിന് അപേക്ഷിക്കുകയായിരുന്നു - ജിസ് ജോസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഫിസിക്കല്‍, മെഡിക്കല്‍ പരീക്ഷകള്‍ പാസായി പൊതു പ്രവേശന പരീക്ഷയും ജിസ് ജനുവരിയില്‍ കടന്നു. ഏഴ് ആഴ്ച്ച ശാരീരിക ക്ഷമത പരിശീലനവും 11 ആഴ്ച്ച മതപഠനത്തില്‍ പരിചയവും നേടി. നായെബ് സുബെദാര്‍ എന്ന തസ്തികയിലാണ് നിയമനം.
ഈ ജോലിയിലൂടെ ഒരേ സമയം വൈദികനും പട്ടാളക്കാരനും ആകാമെന്നതും ദൈവത്തെയുംം രാജ്യത്തെയും സേവിക്കാം എന്നതും തനിക്ക് നന്ദിയുണ്ടെന്ന് ഫാ. കിഴക്കേല്‍ പറഞ്ഞു.
കോതമംഗലം സ്വദേശിയാണ് ജിസ് ജോസ്. വടവാതൂര്‍ സെമിനാരിയില്‍ നിന്നായിരുന്നു ആത്മീയ വിദ്യാഭ്യാസം. ഫിലോസഫിയില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. ഭാരതിയാര്‍ സര്‍വകലാശാലയില്‍ നിന്ന് എംസിഎ പാസായി. ഇടുക്കിയിലെ ഒരു സ്വകാര്യ കോളേജില്‍ വൈസ് പ്രിന്‍സിപ്പലായും ജോലി നോക്കിയിരുന്നു.