ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ഇന്നലെ രാത്രി 10:30 ന് കെഎസ്ആര്‍ടിസി വോള്‍വോ ബസ് പുറപ്പെടാൻ തയ്യാറെടുക്കുമ്പോൾ വന്ന അപ്രതീക്ഷിത യാത്രക്കാരനെ കണ്ടു എല്ലാവരും ഒന്ന് ഞെട്ടി. മറ്റാരുമല്ല, സാക്ഷാൽ ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രനായിരനായിരുന്നു ആ യാത്രക്കാരൻ.
വിശാഖപ്പട്ടണത്ത് നിന്ന് ഔദ്യോഗിക പരിപാടികൾക്ക് ശേഷം ബെംഗളൂരു എയർപോർട്ടിൽ എത്തിയ മന്ത്രി തുടർന്ന് കോഴിക്കോട്ടേക്കുള്ള യാത്ര കെസ്ആര്‍ടിസി ബസിൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. യാത്രക്കാർക്കും ഡ്രൈവറിനും മന്ത്രിയെ കണ്ടപ്പോൾ ആദ്യം അത്ഭുതം പിന്നെ പരിശോധനക്കല്ല ബസിൽ കയറിയത് എന്ന് മന്ത്രി പറഞ്ഞപ്പോൾ ഡ്രൈവറിനും കണ്ടക്ടറിനും ആശ്വാസമായി.
യാത്രക്കാരിൽ പലരും ഓടിയെത്തി തച്ചങ്കരിയുടെ മാറ്റത്തെ പറ്റി മന്ത്രിയോട് നേരിട്ട് ചോദിച്ചു. ചിലർ കെഎസ്ആർടിസിയെ കുറിച്ച് ചെറിയ പരാതികൾ ബോധിപ്പിച്ചു. എല്ലാം കേട്ട മന്ത്രി ഏവർക്കും ഗുഡ്നൈറ് പറഞ്ഞു ഉറങ്ങാനായി സീറ്റ് താഴ്ത്തി വെച്ചു.
വിശാഖപ്പട്ടണത്ത് നിന്ന് ഔദ്യോഗിക പരിപാടികൾക്ക് ശേഷം ബെംഗളൂരു എയർപോർട്ടിൽ എത്തിയ മന്ത്രി തുടർന്ന് കോഴിക്കോട്ടേക്കുള്ള യാത്ര കെസ്ആര്‍ടിസി ബസിൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. യാത്രക്കാർക്കും ഡ്രൈവറിനും മന്ത്രിയെ കണ്ടപ്പോൾ ആദ്യം അത്ഭുതം പിന്നെ പരിശോധനക്കല്ല ബസിൽ കയറിയത് എന്ന് മന്ത്രി പറഞ്ഞപ്പോൾ ഡ്രൈവറിനും കണ്ടക്ടറിനും ആശ്വാസമായി.
യാത്രക്കാരിൽ പലരും ഓടിയെത്തി തച്ചങ്കരിയുടെ മാറ്റത്തെ പറ്റി മന്ത്രിയോട് നേരിട്ട് ചോദിച്ചു. ചിലർ കെഎസ്ആർടിസിയെ കുറിച്ച് ചെറിയ പരാതികൾ ബോധിപ്പിച്ചു. എല്ലാം കേട്ട മന്ത്രി ഏവർക്കും ഗുഡ്നൈറ് പറഞ്ഞു ഉറങ്ങാനായി സീറ്റ് താഴ്ത്തി വെച്ചു.