ആപ്പ്ജില്ല

ഇഷാനെ കൊണ്ടുപോയവര്‍ തിരിച്ചുനല്‍കണം; ഈ അമ്മ കാത്തിരിക്കുകയാണ്

സമൂഹ മാധ്യമങ്ങളിലടക്കം പരസ്യം നല്‍കി ഇഷാന്‍റെ വരവിനായി കാത്തിരിക്കുകയാണ് ഈ കുടുംബം

Samayam Malayalam 1 Oct 2019, 10:49 am
ചെങ്ങന്നൂര്‍: ഒരു വയസ്സുകാരന്‍ ഇഷാനെക്കുറിച്ച് ഒരു വിവരവുമില്ലാതായിട്ട് മൂന്നു ദിവസമായി. കുളനടയിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അവനെ വെള്ളിയാഴ്‍ച ഉച്ചയ്‍ക്കുശേഷമാണ് കാണാതായത്.
Samayam Malayalam ishan


ഇഷാനെ കാണാതായതോടെ ദുഃഖം സഹിക്കാനാകാതെ എഴുപത്തിയൊന്നുകാരി രത്നമ്മ ശാരീരിക അവശതകള്‍ വന്ന് കിടപ്പിലായി.

കാണാനില്ലെന്ന് പത്രത്തില്‍ പരസ്യം നല്‍കുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്‍തു. ഇഷാനെ തിരികെക്കിട്ടിയില്ലെങ്കില്‍ രത്നമ്മയുടെ ആരോഗ്യം വീണ്ടെടുക്കാനാവില്ലെന്നാണ് മാതൃഭൂമി പത്രത്തില്‍ നല്‍കിയ പരസ്യത്തില്‍ പറയുന്നത്.

ഇത്രയും പറഞ്ഞപ്പോള്‍ മനുഷ്യക്കുട്ടിയെക്കുറിച്ചാണെന്ന് കരുതിയോ. എന്നാല്‍ അല്ല. ഇഷാന്‍ ഒരു നായ്‍ക്കുട്ടിയാണ്. പഗ് ഇനത്തില്‍പെട്ട ഇഷാനെ മകനെ പോലെ ലാളിച്ചാണ് രത്നമ്മയും മകള്‍ അധ്യാപികയായ അഞ്ജുവും വളര്‍ത്തുന്നത്. പുറത്ത് പോകുമ്പോള്‍ ഉടുപ്പിടീച്ച് അവനെയും കൊണ്ടുപോകുമായിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് 12,500 രൂപയ്ക്ക് കോട്ടയത്ത് നിന്നാണ് ഇഷാനെ വാങ്ങിയത്. പിന്നെ അവന്‍ കുടുംബത്തിലെ ഒരംഗമായിരുന്നുവെന്നും അമ്മയ്ക്ക് എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളോ മാനസിക് പ്രശ്‍നങ്ങളോ ഉണ്ടാകുമ്പോള്‍ ഇഷാന്‍ പെട്ടെന്ന് തിരിച്ചറിയുകയും തൊട്ടുരുമ്മിയിരികക്കുകയും ചെയ്യുമെന്ന് അഞ്ജു പറയുന്നു.

രത്നമ്മ കുളിമുറിയില്‍ പോയി വന്നപ്പോഴേക്കുമാണ് മുറ്റത്ത് നിന്ന ഇഷാന്‍ അപ്രത്യക്ഷനായത്. അവന്‍ തനിയെ പുറത്തുപോകില്ല. ആരെങ്കിലും കൊണ്ടുപോയത് തന്നെയാകുമെന്നാണ് ഇവര്‍ പറയുന്നത്.

സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ പരസ്യം നല്‍കി ഇഷാന്‍റെ വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ കുടുംബം.

ആര്‍ട്ടിക്കിള്‍ ഷോ