കാഞ്ഞങ്ങാട്: ശ്രീലങ്കയിൽ ഈസ്റ്റര്‍ ദിനത്തിൽ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ബുര്‍ഖ നിരോധിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് അഭിഭാഷകൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മുഖം മറയ്ക്കുന്ന തരത്തിലുള്ള വേഷങ്ങള്‍ ആധുനിക ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നാണ് അഭിഭാഷകന്‍റെ വിമര്‍ശനം. ബുര്‍ഖയ്ക്കെതിരെ മുസ്ലീം സമൂഹത്തിൽ നിന്നു തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നു വരേണ്ട സമയം അതിക്രമിച്ചെന്നും അഡ്വ. ഷുക്കൂര്‍ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. അതേസമയം, തന്‍റെ എതിര്‍പ്പ് പര്‍ദ്ദയോടല്ലെന്നും മുഖം മൂടുന്ന തരത്തിലുള്ള നിഖാബിനോടാണെന്നും അദ്ദേഹം പറയുന്നു. നിഖാബ് മലയാളി മുസ്ലീമിന്‍റെ സ്വത്വം വിളിച്ചോതുന്നതല്ലെന്നും അഡ്വ. ഷുക്കൂര്‍ ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ഒരാളുടെ മുഖം മൂടുന്ന ഇത്തരം വേഷം നിരോധിക്കുവാൻ 300 പേരുടെ ജീവൻ നൽകേണ്ടി വന്നു ശ്രീലങ്കയിൽ. ഈ വേഷം ആധുനിക ജനാധിപത്യ സമൂഹത്തിനു ചേർന്നതല്ല. ഈ മുഖം മൂടിക്കെതിരെ മുസ്ലിം സമുദായത്തിനകത്തു നിന്നു തന്നെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഏതായാലും ഇതു മലയാളി മുസ്ലിമിന്റ സ്വത്വം വിളിച്ചു പറയുന്നതല്ല.
ശ്രദ്ധിക്കുക: ഞാൻ പർദ്ദയ്ക്കു എതിരാണെന്നു പ്രചരിപ്പിക്കുന്നവരോട്, പർദ്ദയ്ക്കല്ല നിഖാബിനോടാണ് വിയോജിപ്പ്. മുഖം മൂടി പൊതു ഇടത്തിൽ പ്രത്യക്ഷപ്പെടുന്നത് വസ്ത്ര സ്വാതന്ത്ര്യമായി കാണുവാൻ കഴിയില്ല. അതു സുരക്ഷയുടെ പ്രശ്നമാണ്.
എന്റെ സുരക്ഷ മാത്രമല്ല , നിങ്ങളുടെ സുരക്ഷയിലും എനിക്കു ആശങ്കയുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
ഒരാളുടെ മുഖം മൂടുന്ന ഇത്തരം വേഷം നിരോധിക്കുവാൻ 300 പേരുടെ ജീവൻ നൽകേണ്ടി വന്നു ശ്രീലങ്കയിൽ. ഈ വേഷം ആധുനിക ജനാധിപത്യ സമൂഹത്തിനു ചേർന്നതല്ല. ഈ മുഖം മൂടിക്കെതിരെ മുസ്ലിം സമുദായത്തിനകത്തു നിന്നു തന്നെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഏതായാലും ഇതു മലയാളി മുസ്ലിമിന്റ സ്വത്വം വിളിച്ചു പറയുന്നതല്ല.
ശ്രദ്ധിക്കുക: ഞാൻ പർദ്ദയ്ക്കു എതിരാണെന്നു പ്രചരിപ്പിക്കുന്നവരോട്, പർദ്ദയ്ക്കല്ല നിഖാബിനോടാണ് വിയോജിപ്പ്. മുഖം മൂടി പൊതു ഇടത്തിൽ പ്രത്യക്ഷപ്പെടുന്നത് വസ്ത്ര സ്വാതന്ത്ര്യമായി കാണുവാൻ കഴിയില്ല. അതു സുരക്ഷയുടെ പ്രശ്നമാണ്.
എന്റെ സുരക്ഷ മാത്രമല്ല , നിങ്ങളുടെ സുരക്ഷയിലും എനിക്കു ആശങ്കയുണ്ട്.