ആപ്പ്ജില്ല

പ്രളയകാലത്തെ രക്ഷകനെ മരണം കൊണ്ടു പോയി

കേരളം കണ്ട മഹാപ്രളയത്തിൽ കേരളം ഒറ്റക്കെട്ടായിരുന്നു. ദുരിതാശ്വാസത്തിനും, രക്ഷാപ്രവ‍ർത്തനങ്ങൾക്ക് ഏവരും ഒന്നായ് കൈകോ‍ർത്തു

Samayam Malayalam 20 Sept 2018, 9:46 am
കേരളം കണ്ട മഹാപ്രളയത്തിൽ കേരളം ഒറ്റക്കെട്ടായിരുന്നു. ദുരിതാശ്വാസത്തിനും, രക്ഷാപ്രവ‍ർത്തനങ്ങൾക്ക് ഏവരും ഒന്നായ് കൈകോ‍ർത്തു. എങ്കിലും ആളുകൾ കടന്നു ചെല്ലാൻ മടിച്ചിടത്തെല്ലും ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ മറന്ന് ഇറങ്ങി ചെന്നത് മത്സ്യത്തൊഴിലാളികൾ ആയിരുന്നു.
Samayam Malayalam Flood


ആറാട്ടുപുഴ, തറയിൽകടവ് വടക്കേവീട്ടിൽ രാകേഷും ദൈവദൂതനേപ്പോലെ രക്ഷാപ്രവ‍ർത്തനങ്ങളിൽ പങ്കെടുത്ത സാധാരണക്കാരനായ മത്സ്യത്തൊഴിലാളിയാണ്. പ്രളയത്തെത്തുടർന്നുള്ള എലിപ്പനിയും രാകേഷിനെ ബാധിച്ചിരുന്നു. തറയിൽ കടവ് വടക്കേ വീട്ടിൽ വാസുദേവൻ‌, സരോജിനി ദമ്പതികളുടെ മകനാണ് രാകേഷ് . 39 വയസായിരുന്നു. രോഗ ലക്ഷണങ്ങളുമായി ദിവസങ്ങളായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

പ്രളയ ബാധിത പ്രദേശങ്ങളായ ആയാപറമ്പ്, പാണ്ടി, വീയപുരം എന്നിവിടങ്ങളിൽ രക്ഷ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. തലയിൽ രക്തസ്രാവമുണ്ടായതിനെത്തുട‍ർന്ന് സ‍ർജറിക്കായി സോഷ്യൽ മീഡിയയിൽ സഹായം ആവശ്യപ്പെട്ടിരുന്നു. രാകേഷിൻ്റെ വരുമാനത്താൽ മാത്രം മുന്നോട്ട് പോയിരുന്ന കുടുംബത്തിന് കൈത്താങ്ങാകാൻ ആഗ്രഹമുള്ളവർക്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള സുഹൃത്തുക്കളുടെ പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ