ആപ്പ്ജില്ല

മദ്രസ്സയ്ക്കുള്ളില്‍ മുണ്ടു പൊക്കി മദ്ധ്യവയസ്കന്‍റെ അശ്ലീല പ്രകടനം

കോഴിക്കോട് ജില്ലയിലെ പറമ്പിൽ ബസാറിലെ സുന്നി മദ്രസയിലാണ് സംഭവം നടന്നത്

Samayam Malayalam 27 Jun 2018, 1:30 pm
കോഴിക്കോട്: മദ്രസ്സയ്ക്കുള്ളില്‍ കയറി നഗ്നതാ പ്രദര്‍ശനവും അശ്ലീല പദങ്ങള്‍ ഉച്ചരിക്കുകയും ചെയ്യുന്ന മദ്ധ്യവയസ്കന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇതേപ്പറ്റി എം ലുഖ്മാന്‍ എന്ന യുവാവാണ് തുറന്നെഴുതിയിട്ടുള്ളത്. കോഴിക്കോട് ജില്ലയിലെ പറമ്പിൽ ബസാറിലെ സുന്നി മദ്രസയിലാണ് സംഭവം നടന്നത്.
Samayam Malayalam 36311189_1885861198137153_8393195699381993472_n


ഇതേക്കുറിച്ച് ലുഖ്മാന്‍ പങ്കുവച്ച വിശദമായ പോസ്റ്റ്‌ താഴെ:

കോഴിക്കോട് ജില്ലയിലെ പറമ്പിൽ ബസാറിലെ സുന്നി മദ്രസയിൽ നടന്ന സംഭവങ്ങളുടെ ചില ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. പ്രദേശത്തെ മുസ്‌ലിം ലീഗ്‌ നേതാക്കളും പ്രവർത്തകരും, ഉസ്താദുമാർ കുട്ടികൾക്ക് ദീനും ഖുർആനും പഠിപ്പിച്ചുകൊണ്ടിരിക്കെ മദ്രസയിലേക്ക് കയറി നടത്തിയ തെമ്മാടിത്തരങ്ങളുടെ ദൃശ്യമാണതിൽ. മുസ്‌ലിം ലീഗിന്റെ എലത്തൂർ മണ്ഡലം നേതാവായ ജാഫർ ചെമ്മോളി , ലീഗ് പ്രാദേശിക നേതാക്കളായ ഹസൻ നമ്പുറത്ത് , ബാബു എൻ എന്നിവരെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. ചെറിയ പെൺകുട്ടികൾ അടക്കമുള്ള ക്ലാസിൽ വന്നു ഒരാൾ അസഭ്യ പ്രയോഗങ്ങൾ പറഞ്ഞു നഗ്നതാ പ്രദർശനം നടത്തുന്നു.

പ്രദേശത്തുള്ളവരുമായി അന്വേഷിച്ചപ്പോൾ അറിയാൻ സാധിച്ചത് ഇ.കെ വിഭാഗം സമസ്‌തയുടെ ഏതെങ്കിലും പ്രവർത്തകരല്ല, മറിച്ചു ലീഗ് രാഷ്ട്രീയത്തിന്റെ വ്യത്യസ്തമായ പദവികൾ വഹിക്കുന്നവരാണ് അവരെന്നും, അതിനാൽ തന്നെ ലീഗ് പലപ്പോഴും പ്രദർശിപ്പിക്കുന്ന രാഷ്ട്രീയ സ്വത്വത്തിന്റെ നഗ്നമായ ദൃശ്യമാണ് അവിടെ നടന്നെതെന്നുമാണ്. പുറത്തുവന്ന ദൃശ്യങ്ങൾ അത് തെളിയിക്കുന്നുമുണ്ട്.

കേരളത്തിലെ ഏറ്റവും വൃത്തികെട്ട രാഷ്ട്രീയ പ്രവർത്തനത്തിന്റെ മാതൃകകളാണ് ബി.ജെ.പിയും ലീഗും. മതത്തെ തെറ്റായി ഉപയോഗിച്ചാണ് ഇരുപാർട്ടികളും വളരാൻ ശ്രമിക്കുന്നത്. എന്നാൽ, ഇസ്‌ലാമിന്റെയോ ഹിന്ദുമതത്തിന്റെയോ നൈതികമോ ആത്മീയമോ ആയ മൂല്യങ്ങളുടെ ഒരംശവും ഇവരുടെ രാഷ്ട്രീയപ്രദർശനങ്ങളിൽ കാണാനും കഴിയില്ല. അധികാരമാണ് ലക്ഷ്യം. അതിനായി എന്ത് വൃത്തികേടും കാണിക്കും.

ലീഗിന്റെ പൊള്ളയായതും, മൂല്യവിരുദ്ധവും, സലഫി വിധേയത്വത്തിന്റേതുമായ രാഷ്ട്രീയം എങ്ങനെയാണ് തങ്ങളുടെ ധാർമിക സ്വത്വത്തെ നശിപ്പിക്കുന്നത് എന്ന് ഇ.കെ വിഭാഗം സമസ്‌ത നേതാക്കൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. അതിനാൽ തന്നെ, ലീഗ് കാണിക്കുന്ന തോന്നിവാസങ്ങൾ , ലീഗിന്റെ ജനതകമായ പ്രശ്നമെന്ന് മനസിലാക്കലും അതിന്റെ ഉത്തരവാദിത്തം തങ്ങളുടെ തലയിൽ ആക്കാൻ അവർ ശ്രമിക്കുമ്പോൾ അത് ഏറ്റെടുക്കാതിരിക്കുക എന്നതുമായിരിക്കും ഇ.കെ വിഭാഗം സമസ്തക്ക് ആകാവുന്ന വലിയ ജാഗ്രത.

ലീഗ് അക്രമികൾ കാണിച്ച തെമ്മാടിത്തരങ്ങളുടെ ദൃശ്യങ്ങൾ പുറത്തു വരുമ്പോൾ, അവഹേളിതരാവുന്നത്, ആ അക്രമികളെ സന്ദർശിക്കുകയും അവർ തങ്ങളുടെ പ്രവർത്തകരാണ് എന്ന രൂപത്തിൽ മാധ്യമ വാർത്തകൾ നൽകുകയും ചെയ്ത ഇ.കെ വിഭാഗമാണ് എന്നതിൽ സങ്കടമുണ്ട്. ഇരു സമസ്‌തകൾക്കുമിടയിൽ യോജിപ്പിന്റെ ചർച്ചകൾ നടക്കുന്ന കാലത്ത് അതിന് മുടക്കുകൾ സൃഷ്ടിക്കേണ്ടത് ലീഗിന്റെ താൽപര്യമാണ്. അത് തിരിച്ചറിഞ്ഞു, മതപരമായ മൂല്യങ്ങൾ കളങ്കിത രാഷ്ട്രീയത്തിൽ നിന്ന് പറിച്ചുമാറ്റി ഉയിരോടെ നിൽക്കാൻ സാധിക്കും അവർക്ക് എന്ന പ്രതീക്ഷ ഇപ്പോഴും ബാക്കിയുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ