ആപ്പ്ജില്ല

എയര്‍പോര്‍ട്ട്‌ അധികൃതര്‍ ഭാര്യയുടെ പാസ്പോര്‍ട്ട് കീറിക്കളഞ്ഞെന്ന് യുവാവ്

ദുബായിലേയ്ക്ക് ഫെബ്രുവരി രണ്ടാം തീയതി യാത്ര തിരിച്ച യുവതിയുടെ പാസ്പോര്‍ട്ട്‌ ആണ് രണ്ടു കഷണങ്ങളായി കീറിക്കളഞ്ഞെന്ന് പരാതി ഉയരുന്നത്.

Samayam Malayalam 6 Feb 2019, 5:16 pm
മംഗലാപുരം എയര്‍പോര്‍ട്ടില്‍ വച്ച് ഭാര്യയുടെ പാസ്പോര്‍ട്ട് അധികൃതര്‍ കീറിക്കളഞ്ഞെന്നു കാണിച്ച് ഹാഷിം കിഴൂർ എന്ന യുവാവ് എഴുതിയതായി പറയപ്പെടുന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ദുബായിലേയ്ക്ക് ഫെബ്രുവരി രണ്ടാം തീയതി യാത്ര തിരിച്ച യുവതിയുടെ പാസ്പോര്‍ട്ട്‌ ആണ് രണ്ടു കഷണങ്ങളായി കീറിക്കളഞ്ഞെന്ന് പരാതി ഉയരുന്നത്. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റ്‌ ഇങ്ങനെയാണ്.
Samayam Malayalam 51276034_622074768235775_6221510426065108992_n


'മംഗലാപുരം എയർപോർട്ട് അധികൃതരുടെ ക്രൂരത.

യാത്രക്കാരെ ദ്രോഹിക്കുക എന്നത് മംഗലാപുരം എയർപോർട്ട് അധികൃതരുടെ ക്രൂരവിനോദം ആണ്. ഒരുപാട് സംഭവങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തതാണ്. ഇന്നലെ (2-2-2019) എന്റെ ഭാര്യക്ക് ഉണ്ടായ ഒരു അനുഭവം.

ഇന്ന് ദുബായിലേക്കുള്ള യാത്രക്കിടയിൽ എന്റെ ഭാര്യയുടെ പാസ്പോർട്ട് രണ്ടു കഷണങ്ങളായി കീറി കളഞ്ഞു. വീട്ടിൽ നിന്ന് യാത്ര തുടങ്ങി എയർപോർട്ടിൽ കാറിൽ നിന്ന് ഇറങ്ങുന്നതുവരെ പാസ്പോർട്ട് നല്ല രീതിയിലായിരുന്നു. പാസ്പോർട്ടും ടിക്കറ്റും ആദ്യ ചെക്കിങ്ങിനായി ഉദ്യോഗസ്ഥനെ ഏൽപ്പിച്ചു. വളരെ തന്ത്രപരമായി ട്രോളി എടുക്കാൻ എന്ന് പറഞ്ഞു എന്റെ ഭാര്യയെ അവിടെ നിന്ന് ഒഴിവാക്കുകയും, തിരിച്ചു വന്നപ്പോൾ എന്റെ ഭാര്യയുടെയും രണ്ടു മക്കളുടെയും പാസ്പോർട്ട് തിരിച്ചുനൽകുകയും ചെയ്തു. അവിടെനിന്ന് ബോഡിംഗ് പാസ് എടുക്കാനായി പാസ്പോർട്ട് നൽകിയപ്പോഴാണ് പാസ്പോർട്ട് രണ്ട് കഷണങ്ങളായി കീറി കളഞ്ഞ കാര്യം മനസ്സിലാക്കുന്നത്.

ഈ പാസ്പോർട്ട് കൊണ്ട് യാത്ര അനുവദിക്കാനാവില്ലെന്ന് അധികൃതർ നിർബന്ധം പിടിച്ചു. പാസ്പോർട്ട് ഇവിടെ നിന്നാണ് ഇങ്ങനെ സംഭവിച്ചതെന്ന് കരഞ്ഞു പറഞ്ഞിട്ടും അധികൃതർ ചെവിക്കൊണ്ടില്ല.
രണ്ട് കൈക്കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്ന എൻറെ ഭാര്യയോട് വളരെ ക്രൂരമായാണ് എയർപോർട്ട് അധികൃതർ പെരുമാറിയത്. ഒരു നിലക്കും ഈ പാസ്പോർട്ട് കൊണ്ട് യാത്ര ചെയ്യാനാവില്ല എന്ന് അധികൃതർ ശാഠ്യം പിടിച്ചു. പാസ്പോർട്ട് ഇവിടെ നിന്ന് ഇങ്ങനെ സംഭവിച്ചതാണെന്ന് കരഞ്ഞു പറഞ്ഞിട്ടും അധികൃതർ ചെവിക്കൊണ്ടില്ല. ഒരു സ്ത്രീയെന്ന പരിഗണന പോയിട്ട് കയ്യിൽ കൈ കുഞ്ഞു ഉണ്ട് എന്ന് ഒരു മനുഷ്യത്വപരമായ പരിഗണന പോലും എയർപോർട്ട് അധികൃതർ നൽകിയില്ല.

അവസാനം എയർപോർട്ടിലെ ഉന്നത ഉദ്യോഗസ്ഥരെ കാണുകയും കേണപേക്ഷിച്ചു കാര്യങ്ങൾ പറയുകയും ചെയ്തപ്പോൾ ദുബായ് എയർപോർട്ടിൽ നിന്ന് മടക്കി അയച്ചാൽ ഞങ്ങൾ ഉത്തരവാദികളല്ല എന്ന ഒരു പേപ്പറിൽ എഴുതി ഒപ്പിട്ടു തന്നാൽ മാത്രം യാത്ര തുടരാൻ സമ്മതിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

തുടർന്ന് യാത്ര ചെയ്യുകയും, ദുബായ് എയർപോർട്ട് അധികൃതർ വളരെ മാന്യമായ രീതിയിൽ പെരുമാറുകയും അടുത്ത യാത്രയ്ക്ക് മുമ്പായി പാസ്പോർട്ട് മാറ്റണമെന്നുള്ള ഉപദേശം നൽകുകയും ചെയ്തു.

മംഗലാപുരം എയർപോർട്ട് അധികൃതരുടെ ഇത്തരം ക്രൂരവിനോദങ്ങൾ ഇതാദ്യമല്ല. സമാന അനുഭവം മുമ്പും പലർക്കും ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരികേണ്ടതുണ്ട്. അതുകൊണ്ടുതന്നെ എയർപോർട്ട് അതോറിറ്റിക്കും ഇന്ത്യൻ കോൺസുലേറ്റിലും പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

ഈ സന്ദേശം മാക്സിമം ആളുകളിലേക്ക് എത്തിക്കുക. മംഗലാപുരം എയർപോർട്ട് വഴി യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. പ്രത്യേകിച്ചും സ്ത്രീ യാത്രക്കാർ, എയർപോർട്ടിലെത്തി പാസ്പോർട്ട് പരിശോധിക്കാൻ നൽകി തിരിച്ചു തരുന്ന സമയത്ത് വിസ പേജ് ഉൾപ്പെടെ പാസ്പോർട്ട് നല്ല രീതിയിൽ ആണെന്ന് ഉറപ്പുവരുത്തുക. കൂടെ പുരുഷന്മാർ ഇല്ലാ എന്ന് കണ്ടാണ് അധികൃതർ കൂടുതലും ക്രൂരത കാണിക്കുന്നത്.

ഇങ്ങനെയുള്ള അനുഭവം ഇനി ഒരാൾക്കും വരാതിരിക്കട്ടെ.'

ആര്‍ട്ടിക്കിള്‍ ഷോ