ആപ്പ്ജില്ല

ജയില്‍ ജീവിതം മോഹിച്ച് മോഷ്ടാവായി

കാമുകിയുമായി വേര്‍പിരിഞ്ഞതിനു ശേഷം പുറംലോകത്തോട് അകല്‍ച്ച പാലിക്കാനാണ് പഥാന്‍ മോഷണമാരംഭിച്ചത്

TNN 17 Jun 2016, 3:57 pm
സൂറത്ത്: ഈ കഴിഞ്ഞ ബുധനാഴ്ച സൂറത്തിലെ നവസാരി ബസാറില്‍ നിന്നും ഇരുപത്തിയേഴു വയസ്സുള്ള ഒരു ഓട്ടോറിക്ഷാ കള്ളനെ മുംബൈ പോലീസ് പിടികൂടി. ആറു വര്‍ഷത്തോളം മുംബൈയിലെ വിവിധ ജയിലുകളിലായി കഴിഞ്ഞിട്ടുള്ള ഇയാള്‍ ജയിലില്‍ ജീവിക്കാന്‍ വേണ്ടിയാണ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് എന്നാണ് പോലീസിനു നല്‍കിയ മൊഴി.
Samayam Malayalam man turns thief after heartbreak
ജയില്‍ ജീവിതം മോഹിച്ച് മോഷ്ടാവായി



കാമുകിയുമായി വേര്‍പിരിഞ്ഞതിനു ശേഷം പുറംലോകത്തോട് അകല്‍ച്ച പാലിക്കലായിരുന്നു മെഹബൂബ് ഖാന്‍ പഥാന്‍ എന്ന ഇയാളുടെ പ്രധാന ആവശ്യം. ഇതിനായി 13 വയസ്സു മുതല്‍ പഥാന്‍ മോഷണമാരംഭിച്ചു. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ രണ്‍ദേറിലുള്ള സ്വന്തം വീട്ടില്‍ നിന്നും 250 രൂപ മോഷ്ടിച്ചുകൊണ്ട് പഥാന്‍ തന്‍റെ മോഷണ പരമ്പരക്ക് തുടക്കമിട്ടു.


കാമുകിയുമായുള്ള വേര്‍പിരിയല്‍ തന്നെ മാനസികമായി വല്ലാതെ തളര്‍ത്തി എന്നും അവളുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതോടെ രോഷാകുലനായ താന്‍, സമൂഹത്തില്‍ നിന്നും അകലം പാലിക്കാനായി നിസ്സാര കളവുകള്‍ നടത്തി ജയിലില്‍ പോകാനുള്ള വഴി നോക്കുകയായിരുന്നു എന്നും പഥാന്‍ പോലീസിനോട് പറഞ്ഞു.


മോഷണത്തില്‍ നിന്നും പഥാനെ പിന്‍തിരിപ്പിക്കാന്‍ അയാളുടെ കുടുംബം വല്ലാതെ പരിശ്രമിച്ചു. ചങ്ങലക്കിട്ടും താന്ത്രികനെ കാണിച്ചും അയാളെ സന്മാര്‍ഗിയാക്കാന്‍ അവര്‍ ശ്രമിച്ചു. അങ്ങനെയാണ് പഥാന്‍ മുംബൈയിലേക്ക് ഒളിച്ചോടിയത്.
മൊബൈല്‍ ഫോണുകളും ലാപ് ടോപ്പുകളും മോഷ്ടിച്ച കേസില്‍ മുംബൈ പോലീസ് നിരവധി തവണ പഥാനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബൈക്കുള്ള, താനെ, കല്യാണ്‍, യെര്‍വാഡ, മുംബൈ സെന്‍റ്രല്‍ ജയില്‍ തുടങ്ങി നിരവധി ജയിലുകളില്‍ പഥാല്‍ താമസിച്ചിച്ചുണ്ട്. ജയിലിലല്ലാത്ത സമയത്ത് റെയില്‍വേ സ്റ്റേഷനുകളിലും പൊതു ഡോര്‍മിറ്ററികളിലുമാണ് ഇയാള്‍ കഴിഞ്ഞുകൂടുന്നത്.
ഈ ഏപ്രിലിലാണ് പഥാന്‍ അങ്ക്ലേശ്വറിലെത്തി ഓട്ടോറിക്ഷ മോഷണം തുടങ്ങുന്നത്. 50,000 രൂപ വിലമതിക്കുന്ന ഓട്ടോറിക്ഷകള്‍ മോഷ്ടിച്ച്, അഴിച്ച്, ഭാഗങ്ങള്‍ 1,500 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു ഇയാളുടെ പതിവ്. പിന്നീട് സൂറത്തിലേക്ക് കുടിയേറിയ ഇയാള്‍ ഇയാള്‍ ഏഴ് ഓട്ടോറിക്ഷകള്‍ മോഷ്ടിച്ചിട്ടുണ്ട്.
ജയിലില്‍ പോകാനായി, അറസ്റ്റിലായ ഉടന്‍ തന്നെ പഥാന്‍ കുറ്റകൃത്യങ്ങള്‍ ഏറ്റു പറയുകയായിരുന്നു എന്ന് ഇയാളെ അറസ്റ്റ ചെയ്ത ശലബത്പുര പോലീസ് ഇന്‍സ്പെക്ടര്‍ ബി. കെ. വാനര്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ