ആപ്പ്ജില്ല

മാരത്തോൺ ലൈവിലൂടെ ലഭിച്ച സ്വർണം വീണ്ടെടുത്തത് പെൺകുട്ടിയുടെ ജീവൻ

ഏഴായിരത്തോളം പേർ സുശാന്തിന്റെ ലൈവ് വീഡിയോ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തു. മൂന്ന് കൂട്ടുകാർക്കൊപ്പം സുശാന്ത് പുലർച്ചെ തന്നെ തൃശൂരിലെത്തി പെൺകുട്ടിക്ക് സ്വർണം നേരിട്ട് കൈമാറുകയും ചെയ്തു.

Samayam Malayalam 18 Sept 2019, 5:57 pm
തൃശൂരിലെ ഒരു പെൺകുട്ടിയുടെ വിവാഹം മുടങ്ങാതിരിക്കാൻ സ്വർണം ആവശ്യപ്പെട്ട് മാരത്തോൺ ലൈവ് നടത്തിയ സുശാന്ത് നിലമ്പൂരിനെ പ്രശംസിച്ച് സാമൂഹ്യമാധ്യമങ്ങൾ. കഴിഞ്ഞ രാത്രിയാണ് പെൺകുട്ടിയുടെ ഫോൺ കോൾ ലഭിച്ചതിനെ തുടർന്ന് സുശാന്ത് ഫേസ്ബുക് ലൈവിൽ സ്വർണം ആവശ്യപ്പെട്ട് വന്നത്. രോഗികൾക്കും മറ്റും സഹായം നൽകുന്നത് പോലെ വിവാഹത്തിന് ആരും സഹായിക്കാറില്ല.
Samayam Malayalam sushanth nilambur


സ്ത്രീധനം, വിവാഹധൂർത്ത് എന്നിവ ഉയർത്തിക്കാട്ടി പലരും ഒഴിയാറാണ് പതിവെന്ന് സുശാന്ത് പറഞ്ഞു. ഇന്ന് നടക്കുന്ന കല്യാണത്തിന് അൽപം പോലും സ്വർണം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നില്ല ലൈവ് തുടങ്ങിയത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പെൺകുട്ടിയുടെ കുടുംബത്തിന് പ്രതീക്ഷിച്ചത് പോലെയുള്ള സഹായം അവസാന നിമിഷം ലഭിച്ചില്ല.

Read More: ഉടുപ്പിന് മുട്ടിന് താഴെ ഇറക്കം വേണം; പ്രിന്‍സിപ്പലിന്‍റെ സദാചാര ഗുണ്ടായിസം

സ്വർണം ലഭിക്കില്ലെന്നും കല്യാണം നടത്താൻ ബുദ്ധിമുട്ടാണെന്നും പെൺകുട്ടിയുടെ അച്ഛൻ കടുംബാംഗങ്ങളെ ഇന്നലെ അറിയിച്ചതോടെയാണ് വിവാഹം മുടങ്ങുമെന്ന അവസ്ഥയുണ്ടായത്.
അവസാന ആശ്രയമെന്ന രീതിയിലാണ് പെൺകുട്ടി ഇന്നലെ സുശാന്ത് നിലമ്പൂരിനെ വിളിച്ചത്. എന്നാൽ സഹായിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ആദ്യം കോൾ കട്ട് ചെയ്തുവെന്നും സഹായിക്കണമെന്ന് അഭ്യർഥിച്ച് പെൺകുട്ടി വീണ്ടും വിളിച്ചതോടെ ലൈവിൽ വരാൻ തീരുമാനിക്കുകയായിരുന്നെന്നും സുശാന്ത് പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.

ലൈവ് തുടങ്ങിയ ആദ്യ സമയങ്ങളിൽ ഇത് തട്ടിപ്പായിരിക്കുമെന്ന് കരുതി ആരും നല്ല പ്രതികരണം നൽകിയില്ല. തന്റെ സ്വന്തം കാര്യത്തിനായിരിക്കും സ്വർണം ചോദിക്കുന്നതെന്ന് പോലും പലരും തെറ്റിദ്ധരിച്ചതായി സുശാന്ത് പറഞ്ഞു. തൃശൂരുള്ള പെൺകുട്ടിയുടെ വിവാഹം നടത്താൻ കുറച്ച് സ്വർണം വേണം, ഇല്ലെങ്കിൽ കുട്ടി ആത്മഹത്യ ചെയ്‌തേക്കും എന്നായിരുന്നു സുശാന്ത് ലൈവിൽ പറഞ്ഞത്.


സാധാരണ ലൈവുകളിൽ ആവശ്യക്കാരുടെ വിവരങ്ങൾ നൽകുകയോ അവരെ കണക്ട് ചെയ്യുകയോ പതിവില്ല. എന്നാൽ, ആദ്യ മണിക്കൂറുകളിൽ പ്രതികരണം ലഭിക്കാതിരുന്നതിനെ തുടർന്ന് പെൺകുട്ടിയുടെ സഹോദരിയെ ഫോണിൽ കണക്ട് ചെയ്ത് ലൈവിൽ കൊണ്ട് വന്നു. പെൺകുട്ടി മുറിയുടെ വാതിൽ പൂട്ടി ഇരിക്കുകയാണെന്നും വീട്ടിൽ എല്ലാവരും വിഷമത്തിലാണെന്നും സഹോദരി ലൈവിൽ പറഞ്ഞു. സഹോദരി വിവാഹവീട്ടിലെ അവസ്ഥ വിശദീകരിച്ചതോടെ പലർക്കും സുശാന്ത് പറയുന്നത് സത്യമാണെന്ന് ബോധ്യമായി.

നാല് മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഓട്ടോമാറ്റിക്കായി ലൈവ് നിന്നെങ്കിലും സുശാന്ത് വീണ്ടും ലൈവിലെത്തി പെൺകുട്ടിയുടെ അവസ്ഥ വിശദീകരിച്ചു. സത്യാവസ്ഥ ബോധ്യപ്പെട്ടതോടെ നാലു മണിക്കൂറിനുള്ളിൽ ഒന്നരലക്ഷം രൂപ സ്വർണം വാങ്ങാനായി സുശാന്തിന്റെ അകൗണ്ടിലേക്കെത്തി. പത്ത് പവൻ സ്വർണം സമാഹരിക്കുകയായിരുന്നു സുശാന്തിന്റെ ലക്ഷ്യം. ഇതിനിടെ, ഉറക്ക ക്ഷീണത്തിൽ ലൈവ് ചെയ്ത സുശാന്തിന് ഭക്ഷണവുമായി ഒരു കുടുംബമെത്തി. ഇന്ന് പുലർച്ചെ നാല് മണിക്ക് ലൈവ് നിർത്തുമ്പോൾ സുശാന്തിന് സമാഹരിക്കാനായത് മൂന്ന് ലക്ഷം രൂപയാണ്.


ഏഴായിരത്തോളം പേരാണ് സുശാന്ത് നിലമ്പൂരിന്റെ മാരത്തോൺ ലൈവ് ഷെയർ ചെയ്തത്.
ലൈവ് പൂർത്തിയാക്കിയ ശേഷം മൂന്ന് കൂട്ടുകാരെയും ഒപ്പം കൂട്ടി തൃശൂരിലേക്ക് തിരിച്ച സുശാന്ത് പരിചയമുള്ള ജ്വല്ലറിഏഴായിരത്തോളം പേരാണ് ഉടമ വഴി സ്വർണം നേരിട്ട് പെൺകുട്ടിക്ക് എത്തിച്ചു കൊടുത്തു. വിവാഹം മുടങ്ങുമെന്ന അവസ്ഥയിലയിരുന്ന പെൺകുട്ടിയെയും കുടുംബത്തെയും സുശാന്തിന് സഹായിക്കാൻ കഴിഞ്ഞെങ്കിലും ഇതിനെതിരെ നിരവധി കമന്റുകളാണ് സുശാന്തിന്റെ വീഡിയോകൾക്ക് താഴെ വരുന്നത്. വിവാഹത്തിനായി സ്വർണം സ്വരൂപിക്കുന്നതിന് എതിരെയും ഒരുപാട് പേർ രംഗത്ത് വന്നു.

ആര്‍ട്ടിക്കിള്‍ ഷോ