ആപ്പ്ജില്ല

2000 വര്‍ഷം പഴക്കമുള്ള മമ്മിയില്‍ ജീവന്‍റെ തുടിപ്പ്

ബിസി 300ഇല്‍ ജീവിച്ചിരുന്ന ഈജിപ്ഷ്യന്‍ രാജകുമാരിയായ നൈഷുവിന് പരീക്ഷണത്തിനിടെ ജീവന്‍ തുടിച്ചു

TNN 7 Jul 2016, 1:15 pm
ഹൈദരാബാദ്: ഈ കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ഹൈദരാബാദിലെ സംസ്ഥാന പുരാവസ്തു മ്യൂസിയത്തില്‍ നിന്നും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ഒരു ആംബുലന്‍സ് കുതിച്ചു പാഞ്ഞു. ഇരുപത്തിയഞ്ചുകാരിയായ നൈഷുവാണ് രോഗി. കാര്യമെന്താണെന്നല്ലെ ബിസി 300ഇലെ ടോളമിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഈജിപ്ഷ്യന്‍ രാജകുമാരിയായ നൈഷുവിന് പരീക്ഷണത്തിനിടെ ജീവന്‍ തുടിച്ചു എന്നതു തന്നെ.
Samayam Malayalam meet the man who brought 2000 yr old mummy to life
2000 വര്‍ഷം പഴക്കമുള്ള മമ്മിയില്‍ ജീവന്‍റെ തുടിപ്പ്


മൃതദേഹം മമ്മിയാക്കുന്ന പ്രക്രിയക്കിടെ മൂക്കിലൂടെ മസ്തിഷ്കം പുറത്തെടുക്കുമ്പോള്‍ പാരന്‍കൈമ കോശജാലം തലയോട്ടിക്കകത്ത് തന്നെ തങ്ങിയിരുന്നതാകാം പരീക്ഷണത്തിനിടെ മമ്മി രാസവസ്തുക്കളോട് പ്രതികരിക്കാന്‍ കാരണം എന്ന് ഗവേഷകസംഘം പറയുന്നു. നിരവധി സ്കാനുകള്‍ക്കും എക്സ് റേകള്‍ക്കും വിധേയമാക്കിയ ശേഷം നൈഷുവിന്‍റെ മമ്മി തിരിച്ച് പുരാവസ്തു മ്യൂസിയത്തില്‍ തന്നെ എത്തിച്ചു.

പതിനഞ്ചു വയസ്സിലാണ് നൈഷു ഹൈദരാബാദില്‍ എത്തുന്നത്. നൈസാം മിര്‍ മഹബൂബ് അലി ഖാന്‍റെ മരുമകനാണ് ആയിരം പൗണ്ടിന് ഈജിപ്തിലെ കൊട്ടാരത്തില്‍ നിന്നും നൈഷുവിനെ സ്വന്തമാക്കിയത്. പത്തു വര്‍ഷത്തിനു ശേഷം മരണമടഞ്ഞ രാജകുമാരിയുടെ മമ്മി 1930ലാണ് നൈസാം മിര്‍ ഒസ്മാന്‍ അലി ഖാന്‍ സംസ്ഥാന പുരാവസ്തു മ്യൂസിയത്തിന് കാഴ്ച വച്ചത്.

"മമ്മിയെ പൊതിഞ്ഞുകെട്ടിയിരിക്കുന്ന വസ്ത്രം ദ്രവിച്ചുതുടങ്ങിയതിനാല്‍ രാസസംരക്ഷണം അനിവാര്യമാണ്" -തെലങ്കാന പുരാവസ്തു-മ്യൂസിയം വകുപ്പിന്‍റെ ഡയറക്ടര്‍ എന്‍ ആര്‍ വിശാലാച്ചി പറയുന്നു. "പഴക്കവും മൃദുലതയും ഏറെയുള്ള മമ്മിയായതിനാല്‍ സമഗ്രമായ പഠനം സാധ്യമല്ല" - അവര്‍ കൂട്ടിച്ചേര്‍ത്തു. "ഒരു മമ്മി-പ്രേതസിനിമ കാണുന്ന പോലെ ഭയാനകമായിരുന്നു ആ നിമിഷങ്ങള്‍" - പുരാവസ്തു ഗവേഷക സംഘത്തിലെ അംഗമായ സാ പറയുന്നു - "മമ്മിയുടെ കാല്‍പാദങ്ങളിലെ ചര്‍മ്മം അടര്‍ന്നു പോയിരുന്നു. വസ്ത്രം പതിയെ അഴിച്ചു മാറ്റുന്നതിനിടെ മമ്മിക്കുള്ളില്‍ നിന്നും കീടങ്ങളും പ്രാണികളും മറ്റും പുറത്തു വരാന്‍ തുടങ്ങി. ഉള്ളില്‍ മഞ്ഞു കൂടിയ പോലെ ഞങ്ങള്‍ നിന്നുപോയി". മുംബൈ ഛത്രപതി ശിവജി മഹാരാജ് വസ്തു സംഗ്രഹാലയത്തില്‍ പരീക്ഷണശാല നടത്തുകയാണ് സാ.

ആര്‍ട്ടിക്കിള്‍ ഷോ